വീട് കത്തിനശിച്ചു; വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു
Friday, June 28, 2024 7:17 AM IST
പാണത്തൂർ: തീപിടിത്തത്തിൽ വീട് കത്തിനശിച്ചു. വീട്ടിൽ തനിച്ചായിരുന്ന വയോധിക അദ്ഭുതകരമായി രക്ഷപെട്ടു. പാണത്തൂർ വട്ടക്കയത്തെ ആനിമൂട്ടിൽ ചിന്നമ്മ മാത്യുവിന്‍റെ വീടാണ് കത്തിനശിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. ചിന്നമ്മ ജോലിക്കായി വീട്ടിൽനിന്നു പാണത്തൂർ പരിയാരത്തേക്ക് പോയിരിക്കുകയായിരുന്നു. ചിന്നമ്മയുടെ അമ്മ ക്ലാരിസ് (85) മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

അടച്ചിട്ട മുറിയിൽ തീ കത്തി പടരുന്നതായി ശ്രദ്ധയിൽപെട്ട ക്ലാരിസ് ഒാടിപുറത്തിറങ്ങുകയായിരുന്നു. ക്ലാരിസിന്‍റെ ബഹളം കേട്ട് അയൽവാസിയും പാണത്തൂർ ടൗണിലെ ചുമട്ടുതൊഴിലാളിയുമായ കീച്ചറ ജിനിൽ മാത്യുവാണ് വിവരം മറ്റുള്ളവരെ അറിയിക്കുന്നത്. തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരും സിഐടിയു ഏരിയ സെക്രട്ടറി എ.ഇ.സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലുള്ള പാണത്തൂരിലെ ചുമട്ടു തൊഴിലാളികളും രക്ഷാപ്രവർത്തനം നടത്തി. ഇവരുടെ സമയോചിതമായ ഇടപെടലാണ് വീടിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാൻ കാരണമായത്. തീപിടിത്തത്തിൽ മുറിയിൽ ഉണ്ടായിരുന്ന സീലിംഗ് ഫാനും തുണികളും മറ്റ് സാധനങ്ങളും കത്തി നശിക്കുകയും വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതപ്പെടുന്നു. ബിഹാറിൽ അധ്യാപകനായ ചിന്നമ്മയുടെ മകൻ ജീവനും കുടുംബവും വർഷങ്ങളായി അവിടെയാണ് താമസം. വിവരമറിഞ്ഞ് പനത്തടി പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന പ്രസാദിന്‍റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും പോലീസ്, റവന്യു അധികാരികളും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. ഏകദേശം അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.