ചെറുകാനം പാടിയിൽക്കടവ് പാലം നിർമാണം അടുത്തമാസം തുടങ്ങും
Saturday, June 29, 2024 2:05 AM IST
തൃക്കരിപ്പൂർ: ചെറുകാനം പാടിയിൽക്കടവ് പാലം നിർമാണം അടുത്ത മാസം തുടങ്ങുന്നതോ‌ടെ ഇരുകരകളിലെയും ജനങ്ങളുടെ കാലങ്ങളായുള്ള മുറവിളിക്ക് അറുതിയാകുന്നു. രണ്ടരവർഷം മുമ്പ് ഭരണാനുമതി ലഭിച്ച ചെറുകാനം പാടിയിൽക്കടവ് പാലത്തിന്‍റെ നിർമാണം അടുത്ത മാസം തുടങ്ങുമെന്ന് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അധികൃതർ അറിയിച്ചു.

2021 ഡിസംബറിലാണ് തൃക്കരിപ്പൂർ പഞ്ചായത്തിനെയും പയ്യന്നൂർ നഗരസഭ പ്രദേശത്തെയും ബന്ധിപ്പിക്കുന്ന ഈ പാലം നിർമാണത്തിന് 5.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നത്. എന്നാൽ ടെൻഡർ അടക്കമുള്ള സാങ്കേതിക അനുമതിക്കായി സമർപ്പിച്ചപ്പോഴായിരുന്നു ഉൾനാടൻ ജലഗതാഗത വകുപ്പ് തടസം പറഞ്ഞത്.

കവ്വായി ജലപാതയുടെ ഉപപാതയാണ് ഈ പുഴയെന്നും പാലത്തിന്‍റെ ഉയരം കൂട്ടണമെന്നുമുള്ള ചട്ടമാണ് പദ്ധതിക്ക് തടസമായത്. തുടർന്ന് 11.6 കോടി രൂപയുടെ പുതുക്കിയ അടങ്കൽ സമർപ്പിക്കുകയും ചെയ്തു.

എന്നാൽ അതിനിടയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കാലതാമസം നേരിടാനിടയായത്.

പയ്യന്നൂർ നഗരസഭയിലെ കാറമേൽ, അന്നൂർ തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങൾക്ക് തൃക്കരിപ്പൂരിലെത്താനും തൃക്കരിപ്പൂർ പഞ്ചായത്തിലെ ചെറുകാനം, തങ്കയം, എടാട്ടുമ്മൽ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പയ്യന്നൂർ ഭാഗത്തേക്ക് പോകാനുമുള്ള എളുപ്പമാർഗമാണ് പാടിയിൽക്കടവ്. ആഴം കുറഞ്ഞ പുഴയായതിനാൽ കാലങ്ങളോളം ഈ കടവിലൂടെ ഇറങ്ങി നടന്നാണ് ജനങ്ങൾ ഇരുകരകളിലുമെത്തിയിരുന്നത്.

പിന്നീട് പുഴയിൽ നിന്ന് നിയന്ത്രണാതീതമായുള്ള മണലൂറ്റൽ മൂലം അവിടെയവിടെ കയങ്ങൾ സൃഷ്ടിക്കപ്പെട്ടത് യാത്രയ്ക്ക് പ്രതികൂലമായതോടെ പുഴ കടക്കാനായി സ്വയം നിയന്ത്രിക്കാനാകുന്ന ഫൈബർ ബോട്ട് ഇറക്കി.

വർഷങ്ങൾക്ക് ശേഷം ബോട്ട് കേടായി കരയിൽ ഉപേക്ഷിച്ചതോടെയാണ് പാലത്തിനായുള്ള മുറവിളി ശക്തമായത്.