ക്ലാസ് മുറികളിൽ വെള്ളക്കെട്ടും ഓട്ടുറുമയുമായി ഒരു സ്കൂൾ
Sunday, June 30, 2024 8:07 AM IST
വെള്ളരിക്കുണ്ട്: പൊതുവിദ്യാലയങ്ങളെല്ലാം സ്മാർട്ട് ആയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചോർന്നൊലിക്കുന്ന ക്ലാസ് മുറികളുമായി കനകപ്പള്ളി ജിഎൽപി സ്കൂൾ. വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിൽ ഓട്ടുറുമ ശല്യവും രൂക്ഷമാണ്. ഇതിനോടൊപ്പം വൈദ്യുതിയില്ലാത്ത സ്ഥിതിയും.

നാലുവർഷം മുമ്പ് മൂന്നു ലക്ഷത്തോളം രൂപ ചെലവഴിച്ച് കെട്ടിടത്തിന്‍റെ അറ്റകുറ്റപണി നടത്തിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ചോർന്നൊലിക്കാൻ തുടങ്ങി. മറ്റു പല സ്കൂളുകളിലും വർണാഭമായ ക്ലാസ് മുറികളും ചുവരുകളുമുള്ളപ്പോൾ വെള്ളം തളംകെട്ടിക്കിടക്കുന്ന ക്ലാസ് മുറികളിലാണ് ഇവിടെ കുട്ടികൾ ഇരുന്ന് പഠിക്കുന്നത്. അധ്യാപകരുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ സ്മാർട്ട് ക്ലാസ് റൂമുകൾ പോലുള്ള സൗകര്യങ്ങളും ഇവർക്ക് അന്യമാണ്.
മേൽക്കൂരയിൽ നിന്ന് ചോരുന്ന വെള്ളത്തിനൊപ്പം ചുറ്റുമുള്ള സ്ഥലത്ത് കെട്ടിക്കിടക്കുന്ന വെള്ളവും ക്ലാസ് മുറികളിലേക്ക് ഒഴുകിയെത്തും. അധ്യാപകർക്കും കുട്ടികൾക്കുമുള്ള ശുചിമുറി സൗകര്യവും പരിമിതമാണ്.

പുതിയ കെട്ടിടത്തിനായുള്ള ആവശ്യം ദീർഘനാളായി നിലനില്ക്കുന്നുണ്ടെങ്കിലും അധികൃതർ അറിഞ്ഞ മട്ടില്ല. സ്കൂളിന്‍റെ പരാധീനതകളേറിയതോടെ പല രക്ഷിതാക്കളും കുട്ടികളെ ഇവിടെനിന്നും മാറ്റാനൊരുങ്ങുകയാണ്.