പട്ടയഭൂമിയിലെ കുടുംബങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ച നടപടി അംഗീകരിക്കാനാവില്ല: എൻ.ഡി. അപ്പച്ചൻ
1569724
Monday, June 23, 2025 5:45 AM IST
പുൽപ്പള്ളി: പെരിക്കല്ലൂരിൽ എൻപത് കവല, മുപ്പത്തിമൂന്ന് കവല പ്രദേശത്ത് സർക്കാർ നൽകിയ പട്ടയഭൂമികളിൽ തലമുറകളായി ജീവിച്ച് വരുന്ന കുടുംബങ്ങൾക്ക് വക്കിൽ നോട്ടീസ് അയച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. സാധാരണക്കാരായ ജനങ്ങളെ പൂർണമായും സംരക്ഷിക്കുമെന്നും ഇക്കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിപ്പെടുത്തുമെന്നും അപ്പച്ചൻ പറഞ്ഞു.
പെരിക്കല്ലൂരിലെ ഭൂമി വിഭാഗത്തിന് പിന്നിൽ സാന്പത്തിക ലാഭത്തിനുവേണ്ടി ചിലർ നടത്തുന്ന ഗുഢാലോചനയാണോയെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. പെരിക്കല്ലൂരിലെ എൻപത് കവല പ്രദേശം സന്ദർശിച്ച ശേഷം ആക്ഷൻ കമ്മിറ്റി ഭാരവാഹികളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. ഫാ. ജോർജ് കപ്പുകാലായിൽ, ജോസ് നെല്ലേടം, പി.ഡി. സജി, ജോസ് കണ്ടംതുരത്തി, ഷിനോ കടുപ്പിൽ, മനോജ് ഉതുപ്പാൻ, ഡാമിൻ ജോസഫ്, വി.ടി. തോമസ്, മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: പെരിക്കല്ലൂരിലെ 170ഓളം കുടുംബങ്ങൾക്ക് കർണാടക സ്വദേശി വക്കീൽ നോട്ടീസ് അയച്ച സംഭവത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ പെരിക്കല്ലൂരിൽ ജനപ്രതിനിധികളുടെയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെയും സാമുദായിക നേതാക്കളുടെയും കർഷകരുടെയും യോഗം ചേർന്നു.
തലമുറകളായി താമസിച്ചുവരുന്ന കർഷകർക്ക് വക്കീൽനോട്ടീസ് അയച്ച നടപടിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും റവന്യുമന്ത്രി ഉൾപ്പെടെയുള്ളവരുമായി പ്രശ്നം ചർച്ച ചെയ്തിട്ടുണ്ടെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യെ ഒറ്റക്കെട്ടായി ഈ വിഷയത്തെ നേരിടാനും നിയമപരമായും മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി കളക്ടർക്ക് കൈമാറും.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ, ജില്ലാപഞ്ചായത്തംഗം ബീന ജോസ്, സുൽത്താൻ ബത്തേരി തഹസിൽദാർ എം.എസ്. ശിവദാസൻ, പുൽപ്പള്ളി വില്ലേജ് ഓഫീസർ വി.എം. രാജൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം അഡ്വ.പി.ഡി. സജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിസ്റ മുനീർ, ജോസ് നെല്ലേടം,
ഫാ. ജോർജ് കപ്പുകാലായിൽ, ഫാ. ജോജോ ഒൗസേപ്പുപറന്പിൽ, ഫാ. ബിജോയി ചന്പക്കര, മുഹമ്മദ് കുട്ടി ഫൈസി, എൻ.യു. ഉലഹന്നാൻ, വർഗീസ് മുരിയൻകാവിൽ, മനോജ് ഉതുപ്പാൻ, ശിവരാമൻ പാറക്കുഴി, എം.എ. അസീസ്, ഡാമിൻ ജോസഫ്, പി.എം. ബിജു, സുനിൽ പാലമറ്റം തുടങ്ങിയവർ പങ്കെടുത്തു.