മാനന്തവാടി: നഗരസഭാ പരിധിയിലെ തെരുവുനായ ശല്യത്തിന് അറുതിവരുത്തുന്നതിനുള്ള നടപടികളുടെ എബിസി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. അടിയന്തര മുനിസിപ്പൽ കൗണ്‍സിലിന്‍റെ അടിയന്തര യോഗത്തിലാണ് ഈ തീരുമാനം. തെരുവ്നായ ശല്യത്തിനെതിരേ എൽഡിഎഫ് കൗണ്‍സിലർമാർ രംഗത്തുവന്ന സാഹചര്യത്തിലാണ് കൗണ്‍സിലിന്‍റെ അടിയന്തരയോഗം വിളിച്ചത്.

മറ്റു നഗരസഭകളിൽ എബിസി മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടെങ്കിലും മാനന്തവാടിയിൽ രൂപീകരിച്ചിരുന്നില്ല. ബത്തേരി ബ്ലോക്കിലെ തെരുവുനായ വന്ധ്യകരണ യൂണിറ്റിന്‍റെ പ്രവർത്തനപരിധി മാനന്തവാടിയിലേക്ക് നീട്ടുന്നതിന് ജില്ലാ കളക്ടർ മുഖാന്തരം അപേക്ഷ നൽകാനും യോഗത്തിൽ ധാരണയായി.

തെരുനായ ശല്യത്തിനെതിരേ എൽഡിഎഫ് കൗണ്‍സിലർമാരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും കഴിഞ്ഞദിവസം സമരം നടത്തിയിരുന്നു. നഗരത്തിൽ നാലാഴ്ചയ്ക്കുള്ളിൽ മൂന്നു പേർക്കാണ് തെരുവുനായകളുടെ കടിയേറ്റത്. കഴിഞ്ഞവർഷം പത്തിലേറെ പേർക്ക് കടിയേറ്റിരുന്നു. സ്കൂൾ വിദ്യാർഥികളുൾപ്പെടെ അനേകം ആളുകൾ ദിനേന സഞ്ചരിക്കുന്ന പാതകളിലാണ് തെരുനായകൾ ഭീഷണിയായത്.