സുൽത്താൻ ബത്തേരി: നഗരസഭയിലെ ഗ്രാമീണ റോഡുകളിൽ യാത്രക്കാർക്ക് ദുരിതം. ഗ്രാമീണ റോഡുകളിൽ പലതും തകർന്നുകിടക്കുകയാണ്.

വർഷങ്ങളായി റോഡുകളിൽ റ്റകുറ്റപ്പണി നടന്നിട്ടില്ല. പൂമല-ചെട്ടിമൂല-ബീനാച്ചി ബൈപാസ്, കരുവള്ളിക്കുന്ന്-കുപ്പാടി റോഡ് എന്നിവ തീർത്തും സഞ്ചാരയോഗ്യമല്ലാതായി. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലുടെ ആളുകൾ നടക്കുന്നതുപോലും പ്രയാസപ്പെട്ടാണ്.

കുഴികൾ നിറഞ്ഞ റോഡുകളിൽ സാഹസപ്പെട്ടാണ് സ്കൂൾ ബസുകളുടെ ഓട്ടം. ഗ്രാമീണ മേഖലകളിൽനിന്നു 15 ഓളം ബസുകൾ പ്രവൃത്തിദിനങ്ങളിൽ വിദ്യാലയങ്ങളിലേക്കും തിരിച്ചും ഓടുന്നുണ്ട്.

തകർന്ന റോഡുകളിലൂടെ സർവീസ് നടത്തുന്നതിൽ ഓട്ടോ ഡ്രൈവർമാർക്ക് വിമുഖതയാണ്. റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് ഗ്രാമീണ മേഖലകളിലുള്ളവരുടെ ആവശ്യം.