ആനേരി: കോട്ടത്തറ പഞ്ചായത്തിലെ ആനേരി അഞ്ചാം വാർഡിലെ തകർന്ന റോഡുകളിൽ വാഴനട്ട് സിപിഎം പ്രതിഷേധിച്ചു. കന്പളക്കാട്-- കുതിരക്കുണ്ട് റോഡിലും ആനേരി-- മടക്കിമല കനാൽ റോഡിലുമാണ് വാഴവച്ചത്. റോഡുകൾ തകർന്ന് കാലങ്ങളായിട്ടും നന്നാക്കിയിട്ടില്ല. ഓട്ടോറിക്ഷകൾ സർവീസ് നിർത്തി.

കന്പളക്കാട് - പള്ളിക്കുന്ന് റോഡിൽനിന്ന് എളുപ്പത്തിൽ കൽപ്പറ്റ --മാനന്തവാടി പാതയിലെ മടക്കിമലയിലേക്ക് എത്താവുന്ന പാതകളാണ് രണ്ടും. തകർന്ന് തരിപ്പണമായിട്ടും യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയോ വാർഡ് അംഗമോ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം.

വിദ്യാർഥികൾ ഉൾപ്പെടെ നിത്യേന നിരവധിപേർ സഞ്ചരിക്കുന്ന പാതകളിലാണ് യാത്ര ദുർഘടമായിരിക്കുന്നത്. കാർഷിക മേഖലയായ പ്രദേശത്തേക്ക് കൃഷിക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുവരാനും വാഴക്കുല ഉൾപ്പടെ ഉത്പന്നങ്ങൾ കൊണ്ടുപോകാനും വാഹനങ്ങൾ എത്തിക്കാനാകാതെ പ്രയാസപ്പെടുകയാണ്.

അടിയന്തരമായി റോഡുകൾ നന്നാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വാഴ നടീൽ സമരം കോട്ടത്തറ ലോക്കൽ കമ്മിറ്റി അംഗം സനലേഷ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. ശ്രീജിത്ത്, പി.സി. ജലേഷ്, ബി.ബി. ഷിബിന എന്നിവർ പ്രസംഗിച്ചു.