ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ ബിദർക്കാട്, പാട്ടവയൽ മേഖലകളിൽ പരിഭ്രാന്തി പരത്തുന്ന കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തുന്ന നടപടികൾ ആരംഭിച്ചു. മുതുമല കടുവാ സങ്കേതത്തിലെ തൊപ്പക്കാട് ആനപ്പന്തിയിൽ നിന്ന് കൊണ്ടുവന്ന ജംബു, കൃഷ്ണൻ എന്നി കുംകിയാനകളാണ് കാട്ടാനകളെ തുരത്തുന്നത്. കഴിഞ്ഞ ദിവസം ബിദർക്കാട് കിംസണ്‍, എംടിആർ ഭാഗങ്ങളിലാണ് കുംകിയാനകൾ കാട്ടാനകളെ തുരത്തിയത്.

ഇന്നലെ പാട്ടവയൽ ഭാഗങ്ങളിൽ കാട്ടാനകളെ തുരത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഡ്രോണ്‍ കാമറ ഉപയോഗിച്ച് ആനകളെ നിരീക്ഷിക്കുന്നുണ്ട്. അതേസമയം തുരത്തിയോടിക്കുന്ന കാട്ടാനകൾ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതായി നാട്ടുകാർ ആരോപിച്ചു.

ആനകൾ വനത്തിന് പുറത്തിറങ്ങുന്നത് തടയാൻ വനാതിർത്തികളിൽ സോളാർ വേലികൾ സ്ഥാപിക്കുകയും കിടങ്ങ് നിർമിക്കുകയും ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങളില്ല.