ഡിഎംഒ ഓഫീസ് മാറ്റാൻ ശ്രമിക്കുന്നതായി ആരോപണം: പ്രതിഷേധം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ്
Sunday, June 30, 2024 5:31 AM IST
മാനന്തവാടി: ഡിഎംഒ ഓഫീസ് കൽപ്പറ്റയിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നതായി ആരോപണം. മാനന്തവാടിയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നിന്ന് അഞ്ച് പേരെ കൂടി കഴിഞ്ഞദിവസം കൽപ്പറ്റയിലേക്ക് മാറ്റി. സ്ഥലംമാറ്റ ഉത്തരവോ രേഖകളോ നൽകാതെയാണ് ഇവരെ മാറ്റിയതെന്നും പ്രതിഷേധം ശക്തമാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

ഫീൽഡ് വിഭാഗത്തിന്‍റെ ജില്ലാ ഓഫീസർ കൂടിയായ ടെക്നിക്കൽ അസിസ്റ്റന്‍റ്, സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ, ഫാർമസി സ്റ്റോർ കീപ്പർ, സ്റ്റാസ്റ്റിക് ഓഫീസർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരെയാണ് വാക്കാലുള്ള നിർദേശത്തെ തുടർന്ന് കൽപ്പറ്റയിലേക്ക് മാറ്റിയത്. ഒരു സ്റ്റാസ്റ്റിക് ഓഫീസറോട് കൽപ്പറ്റയിൽ ഡ്യൂട്ടിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും രേഖാമൂലം ഉത്തരവ് നൽകിയെങ്കിൽ മാത്രമെ കൽപ്പറ്റയിൽ ജോലിക്ക് ഹാജരാകുകയുള്ളുവെന്ന് അറിയിക്കുകയും ഉത്തരവ് ലഭിക്കാത്തതിനാൽ മാനന്തവാടിയിൽ തുടരുകയുമായിരുന്നു.

ഡിഎംഒ ഓഫീസിലെ പ്രധാനപ്പെട്ട തസ്തികയിലെ ചില ഉദ്യോഗസ്ഥരെ നേരത്തേ തന്നെ കൽപ്പറ്റയിലേക്ക് മാറ്റിയിരുന്നു. ഡി എം ഒ ഓഫീസ് പൂർണമായും കൽപ്പറ്റയിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നതായി സൂചന ഉയർന്നതിനെ തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി എത്തിയിരുന്നു.

തുടർന്ന് നടത്തിയ ചർച്ചയിൽ ഡി എം ഒ ഓഫീസ് കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായതിനാൽ മാനന്തവാടി ബിഎസ്എൻഎൽ ഓഫീസിൽ നിലനിർത്തുമെന്ന് ഡിഎംഒ രേഖാമൂലം ഉറപ്പ് നൽകിയിരുന്നു.

എന്നാൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഭാഗത്ത് നിന്ന് അന്നുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടർന്ന് ബിഎസ്എൻഎൽ ഓഫീസ് കെട്ടിടത്തിലെ മുകൾ നില പിന്നോക്ക വികസന കോർപ്പറേഷന് നൽകുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥർ ഗൂഡാലോചന നടത്തി ഓഫീസ് പൂർണമായും ഇവിടെ നിന്ന് മാറ്റാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഇത് അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് ഭാരവാഹികൾ പറഞ്ഞു.

ഓഫീസ് ഇപ്പോൾ മെഡിക്കൽ കോളജിന് സമീപത്തെ പഴയ കെഎംഎസ്‌സിഎൽ ഓഫീസ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് ജില്ലയിൽ താമസക്കാരായ ഉന്നത ഉദ്യോഗസ്ഥരുടെ സൗകര്യാർഥമാണ് ഓഫീസ് മാറ്റാനുള്ള നീക്കമെന്നും ആരോപണമുയരുന്നുണ്ട്.