വന്യമൃഗശല്യം, കാലാവസ്ഥയിലെ പിഴവ് : വയനാട്ടിൽ നൂറുകണക്കിനു ഹെക്ടർ പാടം തരിശുകിടക്കുന്നു
Monday, July 1, 2024 5:59 AM IST
കൽപ്പറ്റ: വയനാട്ടിൽ നൂറുകണക്കിനു ഹെക്ടർ പാടം തരിശുകിടക്കുന്നു. മിഥുനം പാതി കഴിഞ്ഞിട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നെൽക്കൃഷിക്ക്(നഞ്ച)ഒരുക്കം തുടങ്ങിയ കർഷകർ വിരളം. രൂക്ഷമായ വന്യമൃഗശല്യവും കാലാവസ്ഥയിലെ പിഴവും ജില്ലയിൽ കൃഷി അനാദായകരമാക്കി.

ഇതാണ് പലേടത്തും പാടങ്ങളിൽ നഞ്ചക്കൃഷി മുടങ്ങിയതിനു മുഖ്യകാരണം. തൊഴിലാളി ക്ഷാമവും നെൽക്കൃഷിയിൽ കർഷകരെ വിമുഖരാക്കുകയാണ്. കർഷകരിൽ പലരും കൈവശമുള്ള പാടം ക്ഷീരകർഷകരക്കു പാട്ടത്തിനു നൽകുകയാണ്. സ്വാഭാവികമായി വളരുന്ന പുല്ല് ശേഖരിക്കുന്നതിനാണ് ക്ഷീരകർഷകർ പാടം അർധവാർഷിക-വാർഷിക പാട്ടത്തിനു എടുക്കുന്നത്.

നെൽക്കൃഷിയിൽ പണം മുടക്കിയാൽ കണ്ണീരാണ് പലപ്പോഴും ബാക്കിയെന്ന് പുൽപ്പള്ളി പഞ്ചായത്തിലെ കോളറാട്ടുകുന്നിലുള്ള കർഷകൻ അരീക്കോട് പദ്മനാഭൻ പറഞ്ഞു. നെൽക്കൃഷി ഏക്കറിന് വിത്തേറുമുതൽ വിളവെടുപ്പുരെ ഏകദേശം അര ലക്ഷം രൂപ ചെലവ് വരും. വിളവ് മികച്ചതെങ്കിൽ നെല്ലും വയ്ക്കോലും വിറ്റാൽ ഇതിൽക്കൂടുതൽ തുക ലഭിക്കും.

പക്ഷേ, പലപ്പോഴും വിതച്ചതു കൊയ്യാൻ കർഷകർക്കു കഴിയുന്നില്ല. വനാതിർത്തിയോടു ചേർന്നുള്ള പാടങ്ങളിൽ അതിരൂക്ഷമാണ് ആന, പന്നി ശല്യം. ചിലപ്പോൾ നെല്ല് നിരക്കുംമുന്പേ കൃഷിയുടെ കഥകഴിയും. രാവിൽ ഉറക്കം കളഞ്ഞ് ആനയും പന്നിയും ഇറങ്ങാതെ പരിപാലിച്ചാൽത്തന്നെ അതിവൃഷ്ടിയും അനാവൃഷ്ടിയും വില്ലൻ വേഷത്തിലെത്തും.

മഴക്കുറവ് നെല്ലുത്പാദനത്തെ ബാധിക്കും. അനാവൃഷ്ടി കൃഷിനാശത്തിനു കാരണമാകും. കൊയ്ത്തുകാലത്ത് തുടർച്ചയായി മഴ പെയ്യുന്നത് മറ്റൊരു പ്രതിസന്ധിയാണ്. പാടത്ത് വെള്ളം കെട്ടിനിന്ന് കൊയ്തിട്ടതടക്കം നെല്ല് നശിക്കുന്നത് കൃഷിക്കാരെ സംബന്ധിച്ചിടത്തോളം അപൂർവാനുഭവമല്ല. നനഞ്ഞു നശിക്കുന്ന വൈക്കോൽ കാലിത്തീറ്റയായി വിൽക്കാൻ കഴിയില്ല.

തൊഴിലാളി ക്ഷാമം തെല്ലൊന്നുമല്ല ചെറുകിട നെൽക്കർഷകരെ അലട്ടുന്നത്. മെച്ചപ്പെട്ട കൂലിയും ചെലവും നൽകിയാലും വയൽ ഒരുക്കുന്നതു മുതൽ കൊയ്ത്തുമെതി വരെ ജോലിക്ക് ആളെ കിട്ടാത്ത സ്ഥിതിയാണെന്നു കർഷകർ പറയുന്നു. പരന്പരാഗത കർഷകത്തൊഴിലാളികളിൽ അധികവും നിലവിൽ തൊഴിലുറപ്പുപദ്ധതി ഗുണഭോക്താക്കളാണ്.

വയൽപ്പണിയെ അപേക്ഷിച്ച് കൂലി കുറവാണെങ്കിലും ആയാസം കുറഞ്ഞ തൊഴിലുറപ്പ് ജോലിയിലാണ് തൊഴിലാളികൾക്കു താത്പര്യം. യന്ത്രസഹായത്തോടെയൂള്ള നെൽക്കൃഷിക്ക് മതിയായ പ്രചാരവും സൗകര്യവും ജില്ലയിൽ ഇനിയുമായില്ല. പാടശേഖരങ്ങളിലാണ് പൊതുവെ യന്ത്ര സഹായത്തോടെ കൃഷി.

നെൽകൃഷിക്ക് പ്രസിദ്ധമായിരുന്നു മുൻകാലത്ത് വയനാട്. കാൽ നൂറ്റാണ്ടുമുൻപ് ഏകദേശം അര ലക്ഷം ഹെക്ടറിലായിരുന്നു ജില്ലയിൽ നെൽക്കൃഷി. കാലപ്രയാണത്തിൽ നെല്ല് വിളയുന്ന വയലിന്‍റെ അളവ് കുറഞ്ഞു. ചിലേടങ്ങിൽ പാടങ്ങളിൽ കർഷകർ നെല്ലിനു പകരം കമുക്, ഇഞ്ചി, വാഴക്കൃഷികൾ ഇറക്കി. കമുകുതോട്ടമായി മാറിയ വയൽ ജില്ലയുടെ മിക്ക ഭാഗങ്ങളിലുമുണ്ട്. ജില്ലയിൽ കഴിഞ്ഞവർഷം ഏകദേശം 10,000 ഹെക്ടറിലായിരുന്നു നഞ്ചക്കൃഷി. ഈ വർഷം നെൽക്കൃഷിയിറക്കുന്ന വയലിന്‍റെ അളവ് ഇതിലും കുറയും.

ഏക്കർ കണക്കിനു പാടവും ജലസേചനത്തിനു സൗകര്യവും ഉള്ള കുടുംബങ്ങൾപോലും പേരിനുമാത്രമാണ് നെൽക്കൃഷി നടത്തുന്നത്. ജില്ലയിൽ കാലവർഷം ദുർബലമാണ്. ജൂണിൽ മൂന്നോ നാലോ ദിവസമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭേദപ്പെട്ട അളവിൽ മഴ ലഭിച്ചത്. ജലസേചനത്തിനു സംവിധാനം ഇല്ലാത്ത സ്ഥലങ്ങളിൽ പാടം ഒരുക്കുന്നതിന് മഴ അനിവാര്യമാണ്. കാലവർഷത്തിലെ താളപ്പിഴകളും കർഷകർക്കിടയിൽ നെൽക്കൃഷി അനാകർഷകമാക്കുകയാണ്.