വനത്തെ നശിപ്പിക്കുന്ന വള്ളികളെ പിഴുതു മാറ്റി വൃക്ഷതൈകൾ നട്ടു
Tuesday, June 25, 2024 7:22 AM IST
കാളികാവ് : വേനലിൽ ചോക്കാടൻ മലവാരം കാട്ടു തീ വിഴുങ്ങിയപ്പോൾ തീ കെടുത്തി മല കാത്തവർ മരങ്ങളേയും ഔഷധ സസ്യങ്ങളേയും ഒന്നാകെ വിഴുങ്ങിയ കാട്ടുവള്ളികളേ പിഴുതു നശിപ്പിച്ചു.

വനത്തിന്‍റെ സംരക്ഷകരായി പെടയന്താൾ ടൈംസ് ക്ലബ് പ്രവർത്തകരും ചോക്കാട് വന സംരക്ഷണ സമിതിയും രണ്ട് ദിവസങ്ങളിലായി ചോക്കാടൻ മലവാരത്തെ മരങ്ങളെ വിഴുങ്ങി ക്കൊണ്ടിരിക്കുന്ന മ്യൂക്കുണ വള്ളി നശിപ്പിച്ചു. ചോക്കാടൻ മലവാരത്തിൽ നാൽപത് സെന്‍റ് ആദിവാസി ഗ്രാമത്തിന്‍റെ താഴ് വാരത്തിൽ പടർന്ന് പന്തലിച്ച വള്ളിക്കാടുകൾ വെട്ടി നശിപ്പിച്ചു.

മലവാരത്തിലെ മരങ്ങളേയും ഔഷധ സസ്യങ്ങളേയും നശിപ്പിക്കുന്ന മ്യുക്കുണ വള്ളികളെയാണ് നശിപ്പിച്ചത്. വള്ളികൾ നശിപ്പിക്കുകയും അവിടെടൈംസ് ക്ലബ് പ്രവർത്തകരും വിഎസ് എസ് പ്രവർത്തകരുംവൃക്ഷത്തൈകൾ നട്ട് പിടിപ്പിക്കുകയും ചെയ്തു. മലവാരത്ത് പടർന്ന് പന്തലിച്ച് മരങ്ങളെയും മുളങ്കൂട്ടങ്ങളെയും നശിപ്പിക്കുന്ന മ്യൂക്കുണ വള്ളി റബർ തോട്ടങ്ങളിൽ കുറ്റിച്ചെടികളേയും കളകളേയും നശിപ്പിക്കുന്നതിനും റബർ മരങ്ങൾക്ക് തണുപ്പും, മണ്ണിൽ ഈർപ്പവും , നൈട്രജൻ ധാരാളമായി നൽകുന്നതിനും വേണ്ടി ഉണ്ടാക്കുന്നതാണ്.

ഈ വള്ളികളാണ് വനത്തിൽ പടർന്ന് പിടിച്ച് വനം വിഴുങ്ങിക്കൊണ്ടിരിക്കുന്നത്. വനത്തോട് ചേർന്ന റബർ തോട്ടങ്ങളിൽ നിന്നാണ് മ്യൂക്കുണ വള്ളി വനത്തിലേക്ക് പടർന്ന് പിടിച്ചത്. വള്ളികൾ പിഴുതു മാറ്റിയ സ്ഥലങ്ങളിൽ സോഷ്യൽ ഫോറസ്ട്രി വിഭാഗം നൽകിയ വൃക്ഷത്തൈകൾ നട്ടുപ്പിടിപ്പിക്കുന്ന പ്രവർത്തിയും ക്ലബ് പ്രവർത്തകർ ആരംഭിച്ചു.ടൈംസ് ക്ലബ് പ്രവർത്തകരായ പി. അശ്വിൻ , കെ. മുരളി, ടി. വിമോദ്, പി. സുബിൻ, കെ. ശ്രീഹരി, കെ. വൈശാഖ് എന്നിവരും വിഎസ്എസ് പ്രവർത്തകരായ കെ. ബാബുരാജ് , ടി അജേഷ് എന്നിവരും നേതൃത്വം നൽകി.