റോഡിലേക്ക് പടര്‍ന്നുകയറിയ കുറ്റിക്കാടുകള്‍ കാഴ്ച മറച്ച് അപകടക്കെണിയൊരുക്കുന്നു
Tuesday, June 25, 2024 7:22 AM IST
എടക്കര: റോഡിലേക്ക് പടര്‍ന്നുകയറിയ അടിക്കാടുകള്‍ കാഴ്ച മറച്ച് അപകടക്കെണിയൊരുക്കുന്നു. എടക്കര-മൂത്തേടം റോഡില്‍ കാറ്റാടിക്കടവ് പാലത്തിനോട് ചേര്‍ന്ന വളവിലാണ് റോഡിനിരുവശവും കാട് മൂടി വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയായി മാറിയിരിക്കുന്നത്.

ഒരാള്‍പ്പൊക്കത്തിലേറെ ഉയരത്തരിലാണ് കുറ്റിക്കാട് വളര്‍ന്ന് റോഡിലേക്ക് പടര്‍ന്ന് കിടക്കുന്നത്. ഇത് മൂലം വളവ് തിരിഞ്ഞുവരുന്ന വലിയ വാഹനങ്ങളെ എതിര്‍ദിശയില്‍ നിന്നുവരുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് കാണാന്‍ കഴിയില്ല.

അടുത്തെത്തുമ്പോള്‍ മാത്രമാണ് മറ്റ് വാഹനങ്ങളെ കാണാനാവുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാര്‍ക്ക് അരികിലൂടെ നടക്കാനും ഇടമില്ലാത്തവിധത്തിലാണ് റോഡിലേക്ക് കാടിറങ്ങിയിരിക്കുന്നത്. ഇത് അപകട സാധ്യത കൂട്ടുന്നു. മലയോര ഹൈവേയുടെ ഭാഗമായതിനാല്‍ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റൂട്ടില്‍ അപകടസാധ്യത ഏറെയാണ്. കാട് വളര്‍ന്നതിനാല്‍ സാമൂഹികവിരുദ്ധര്‍ മാലിന്യം നിക്ഷേപിക്കുന്നതും ഇവിടെയാണെന്ന് നാട്ടുകാര്‍ പറയുന്നു.