നടപടികള്‍ ഇഴയുന്നു: പ്രതിഷേധവുമായി ക്ലബ്ബുകളും കായിക പ്രേമികളും
Tuesday, June 25, 2024 7:22 AM IST
നിലമ്പൂര്‍: ചാലിയാര്‍ ഗ്രാമപ്പഞ്ചായത്തിന്‍റെ കായിക സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കേണ്ട അകമ്പാടം കായിക മൈതാനത്തിന്‍റെ തുടര്‍ നടപടികള്‍ വൈകുന്നു.

2023 ഓഗസ്റ്റില്‍ കൊന്നോല കാര്‍ത്ത്യായനി അമ്മ രണ്ടേക്കര്‍ സ്ഥലം വാങ്ങി സൗജന്യമായി ചാലിയാര്‍ ഗ്രാമപ്പഞ്ചായത്തിന് കൈമാറിയിരുന്നു. തന്‍റെ ഭര്‍ത്താവ് കുന്നത്ത് അപ്പുണ്ണി നായരുടെ പേരില്‍ മൈതാനം നിര്‍മിക്കാനാണ് സ്ഥലം നല്‍കിയത്.

അകമ്പാടം ടൗണില്‍ അരനൂറ്റാണ്ടായി നിലനിന്നിരുന്ന കായിക മൈതാനം പഞ്ചായത്ത് ഏറ്റെടുക്കാത്തതിനാല്‍ നഷ്ടപ്പെടുകയായിരുന്നു. കാര്‍ത്തിയാനിയമ്മയുടെ പേരിലായിരുന്നു ഈ സ്ഥലം, ഇതിന് പകരം കൂടിയായാണ് മൈതാനത്തിന് രണ്ട് കോടി 20 ലക്ഷം രൂപ ചിലവഴിച്ച് പകരം സ്ഥലം വാങ്ങി നല്‍കിയത്. ആദ്യത്തെ മൈതാനം 80 സെന്‍റായിരുന്നു നിലവില്‍ രണ്ട് ഏക്കര്‍ സ്ഥലമുണ്ട്, ഭൂമി കൈമാറ്റം കഴിഞ്ഞ് 16 മാസമായിട്ടും മൈതാനത്തിന്‍റെ ഒരു പ്രവര്‍ത്തിയും തുടങ്ങിയിട്ടില്ല, ഒടുവില്‍ ക്ലബുകാരും, കായിക പ്രേമികളും പ്രതിഷേധവുമായി എത്തിയതോടെ പ്രസിഡന്‍റ് അടിയന്തരമായി അനുവദിച്ച 10,000 രൂപ ചിലവഴിച്ച് കാടുമൂടി കിടന്ന മൈതാനത്തെ കാട് വെട്ടി തെളിച്ചിട്ടുണ്ട്,

ഇനി എന്ത് എന്ന ചോദ്യത്തിന് അധികൃതരുടെ പക്കല്‍ മറുപടിയില്ല.
ചാലിയാര്‍ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷത്തിന്‍റെ ഒരു എസ്റ്റിമേറ്റ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തികരിച്ചിട്ടില്ല. രണ്ട് തവണകളായി 50 ലക്ഷം രൂപയുടെ രണ്ട് എസ്റ്റിമേറ്റുകള്‍ ബ്ലോക്കിലേക്ക് നല്‍കിയാല്‍ മൈതാനത്തിന്‍റെ അടിസ്ഥാന വികസനത്തിന് ഒരു കോടി രൂപ വരെ കണ്ടെത്തി ചിലവഴിക്കാനാകും ഇതിന് തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയുള്ളവരും, ജീവനക്കാരും ജനപ്രതിനിധികളും നാടിന്‍റെ കായിക സ്വപ്നങ്ങള്‍ക്ക് ഒപ്പം നില്‍ക്കണം സന്തോഷ് ട്രോഫിയിലേക്ക് വരെ കായിക താരത്തെ അയച്ച ചാലിയാര്‍ പഞ്ചായത്തിലാണ്.

കായിക മൈതാനത്തോട് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ അലംഭാവം തുടരുന്നത്. ചാലിയാറിന് ഒരു കായിക മൈതാനം അനിവാര്യമാണ് അത് എത്രയും പെട്ടെന്ന് യഥാർഥ്യമക്കേണ്ടത് ജനപ്രതിനിധികളുടെ കടമയാണ്. പഞ്ചായത്ത് ഭരിച്ചവരുടെ അലംഭാവമാണ് നേരത്തെ ഉണ്ടായിരുന്ന മൈതാനം നഷ്ടമാക്കിയതും ഒരു നാടിന്‍റെ പുരോഗിതിക്കും യശ്ശസിനും കായികരംഗം സജീവമാക്കേണ്ടതുണ്ട്. അവര്‍ക്ക് കളിച്ച് വളരാന്‍ ഒരു മൈതാനവും അനിവാര്യം. ഇനിയെങ്കിലും ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി ഒരു തീരുമാനം എടുക്കണം. ഇല്ലെങ്കില്‍ കായിക രംഗത്തെ തലമുറയോട് നിങ്ങള്‍ ചെയ്യുന്ന വലിയ ഒരു തെറ്റായി ചരിത്രം രേഖപ്പെടുത്തും.