ഷൊർണൂർ-നിലമ്പൂർ റെയിൽവേയിൽ രണ്ട് ക്രോസിംഗ് സ്റ്റേഷനുകൾ കൂടി; സർവേ നടത്തി
Monday, June 24, 2024 6:00 AM IST
അങ്ങാടിപ്പുറം: അനുവാദം കിട്ടിയ പുതിയ കുലുക്കല്ലൂർ, മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷനുകളുടെ നിർമാണ നടപടികളുടെ മുന്നോടിയായുള്ള സർവേ നടപടികൾ നടന്നു. പാലക്കാട് ഡിവിഷനിലെ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ, സിഗ്നലിംഗ്, ഓപ്പറേറ്റിംഗ്, കൊമേഴ്സ്യൽ വിഭാഗങ്ങളുടെ മേധാവികൾ, അഡീഷണൽ ഡിവിഷണൽ മാനേജർ എന്നിവരുൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തി.

അനുവാദം കിട്ടിയ പുതിയ കുലുക്കല്ലൂർ, മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷനുകളുടെ പണി പൂർത്തിയായാൽ പാതയിൽ മൊത്തം നാല് ക്രോസിംഗ് സ്റ്റേഷനുകൾ ആകും. 14 കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണൂർ-കുലുക്കല്ലൂർ ബ്ലോക്ക് സെക്ഷൻ, 14 കിലോ മീറ്റർ ദൈർഘ്യമുള്ള കുലുക്കല്ലൂർ-അങ്ങാടിപ്പുറം ബ്ലോക്ക് സെക്ഷൻ,13 കിലോമീറ്റർ ദൈർഘ്യമുള്ള അങ്ങാടിപ്പുറം-മേലാറ്റൂർ ബ്ലോക്ക് സെക്ഷൻ,

14 കിലോമീറ്റർ ദൈർഘ്യമുള്ള മേലാറ്റൂർ-വാണിയമ്പലം ബ്ലോക്ക് സെക്ഷൻ, 11 കിലോമീറ്റർ ദൈർഘ്യമുള്ള വാണിയമ്പലം-നിലമ്പൂർ ബ്ലോക്ക് സെക്ഷൻ എന്നിങ്ങനെ ബ്ലോക്ക് സെക്ഷനുകളുടെ എണ്ണം അഞ്ചാകും. ഇതോടെ പാതയിൽ രണ്ട് ദിശയിലേക്കും കൂടി ഒരേ സമയം ആറ് വണ്ടികൾ ഓടിക്കാൻ സാധിക്കും.

പാതയിലെ ട്രെയിൻ ഗതാഗത തടസങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനും ഭാവിയിൽ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനും നിലവിലുള്ള സർവീസുകളുടെ സമയക്രമം പുനഃക്രമീകരിക്കാനും പുതിയ ക്രോസിംഗ് സ്റ്റേഷനുകള്‍ ഉപകരിക്കും.