നഗരസഭാംഗത്തിന്‍റെ അയോഗ്യത ഹൈക്കോടതി ശരിവച്ചു
Friday, June 28, 2024 5:43 AM IST
മഞ്ചേരി: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയ നഗരസഭാംഗത്തിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി. മഞ്ചേരി നഗരസഭ 49ാം വാര്‍ഡ് കൗണ്‍സിലര്‍ പി. വിശ്വനാഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധിക്കെതിരേ നല്‍കിയ റിട്ട് ഹര്‍ജിയാണ് ഇന്നലെ ഹൈക്കോടതി തള്ളിയത്.

നഗരസഭ കൗണ്‍സിലറായും മലബാര്‍ ദേവസ്വം ക്ഷേത്ര ജീവനക്കാരനായും സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിയതു വഴി ഇരട്ട പദവി ആനുകൂല്യങ്ങള്‍ നേടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശ്വനാഥനെ അയോഗ്യനാക്കിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പി. വിശ്വനാഥന്‍ കരുവമ്പ്രം കരിങ്കാളിക്കാവ് ക്ഷേത്രത്തിലെ വഴിപാട് ക്ലാര്‍ക്കായി ജോലി ചെയ്തു വരികയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥിയായ ഫൈസല്‍ പാലായി, പി. വിശ്വനാഥനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.

ഉടന്‍ ജോലി രാജിവച്ച് വിശ്വനാഥന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. എന്നാല്‍ 2021 അവസാനത്തോടെ അദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിച്ചു. ഇതോടെയാണ് കൗണ്‍സിലറെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് 49ാം വാര്‍ഡിലെ വോട്ടറായ പി. മുനവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഹൈക്കോടതിയില്‍ പി. മുനവറിനു വേണ്ടി അഭിഭാഷകരായ ഒ. സിദ്ധാര്‍ഥ് നായര്‍, സുശാന്ത് ഷാജി, ആല്‍ബിന്‍ ജോസഫ് എന്നിവര്‍ ഹാജരായി.

അതേസമയം വ്യാജ രസീതി ഉപയോഗിച്ച് ക്ഷേത്രത്തില്‍ നിന്നും പണം അപഹരിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പി. വിശ്വനാഥനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. അഡ്വ. കെ. ഇ. ശിവപ്രകാശിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്, ട്രസ്റ്റി ബോര്‍ഡ് തീരുമാനം എന്നിവ പരിഗണിച്ചായിരുന്നു പിരിച്ചു വിടല്‍ നടപടി.

ക്ഷേത്രത്തിലെ കൗണ്ടറില്‍ വരുന്ന വഴിപാടുകള്‍ ചീട്ടാക്കി തിരിക്കലായിരുന്നു വിശ്വനാഥന്‍റെ ജോലി. കൗണ്ടറില്‍ ഭക്തര്‍ നല്‍കുന്ന തുക വ്യാജ രസീത് നല്‍കി സ്വീകരിച്ച് തിരിമറി നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു വിശ്വനാഥൻ. തു‌ടർന്ന് അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയും പിരിച്ചുവിടുകയുമായിരുന്നു.