ധീര ജവാന് നാടിന്‍റെ അന്ത‍്യാഞ്ജലി
Wednesday, June 26, 2024 6:33 AM IST
പാലോട്: രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ച ധീര ജവാൻ വിഷ്ണുവിന് അശ്രുപൂക്കൾ അർപ്പിച്ച് ആയിരങ്ങൾ. ഔദ്യോഗിക ബഹുമതികളോടെ വിഷ്ണു യാത്രയായി. ഹൃദയം തകർന്ന വേദനയിൽ ഒരു ഗ്രാമം.

യാഥാർഥ‍്യം വിശ്വസിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ ഞായറാഴ്ചയാണ് ഛത്തീസ്ഗഡില്‍ നടന്ന നക്‌സല്‍ ആക്രമണത്തില്‍ നന്ദിയോട് ചെറ്റച്ചല്‍ ഫാം ജംഗ്ഷനില്‍ അനിഴം ഹൗസില്‍ ജി.രഘുവരന്‍റേയും അജിതകുമാരിയുടേയും മകന്‍ ആര്‍.വിഷ്ണു (35) വീരമൃത്യു വരിച്ചത്. കലാപബാധിതപ്രദേശമായ സുക്മയില്‍ നടന്ന സ്‌ഫോടനത്തിലാണ് രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചത്.

സിആര്‍പിഎഫ് കോബ്ര യൂണിറ്റിലെ ജവാനായിരുന്നു വിഷ്ണു. കുഴിബോംബ് സ്‌പോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കുപറ്റിയിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. റോഡ് ഓപ്പണിംഗ് പട്രോളിങ്ങിന്‍റെ ഭാഗമായി ഇരുചക്രവാഹനത്തിലും ട്രക്കിലുമായി സഞ്ചരിക്കുകയായിരുന്നു സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍.

ഇതിനിടെയാണ് ഉഗ്രസ്‌പോടനമുണ്ടായത് . പുതുതായി നിര്‍മിച്ച വീടിന്‍റെ പാലുകാച്ചല്‍ കഴിഞ്ഞ് മേയ് 20നാണ് അവസാനമായി വിഷ്ണു നാട്ടില്‍ വന്നുപോയത്. നേരത്തെ കാശ്മീരിലും പിന്നീട് ഝാര്‍ഖണ്ഡിലും ജോലിനോക്കിയ ശേഷമാണ് ഒരുവര്‍ഷം മുന്‍പ് വിഷ്ണു ഛത്തീസ്ഗട്ടിലെത്തിയത്.

ഇന്നലെ രാവിലെ ഏഴുമണിയോടെ വീട്ടിലെത്തിച്ച മൃതദേഹം പത്തുമണിയോടെ നന്ദിയോട് ജംഗ്ഷനിലും 11ന് എസ്കെവിഎച്ച് സ്കൂളിലും പൊതുദർശനത്തിന് കൊണ്ടുവന്നു. വീരജവാന്‍റെ ചേതനയേറ്റ ശരീരം നേരിൽ കാണാൻ ആയിരങ്ങൾ നന്ദിയോടും സ്കൂളിലും തടിച്ചുകൂടി. ഉച്ചയ്ക്ക് രണ്ടുമണിയോടെ പാലോട്ട് പൊതുശ്മശാനത്തിൽ മകൻ നിർദേവ് ചിതയ്ക്ക് തീ കൊളുത്തി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രി ജി .ആർ.അനിലും രാവിലെ സ്കൂളിലെത്തി അന്ത്യോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വിഷ്ണുവിന്‍റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. മന്ത്രിമാരായ വി .ശിവൻകുട്ടി, ചിഞ്ചു റാണി എന്നിവർ കഴിഞ്ഞദിവസം വിഷ്ണുവിന്റെ വീട് സന്ദർശിച്ചിരുന്നു. ശ്രീചിത്ര മെഡിക്കൽ കോളജില്‍ നഴ്‌സായ നിഖിലയാണ് ഭാര്യ. മക്കള്‍ നിര്‍ദേവ് ,നിര്‍വിന്‍