അന്പൂരിയിൽ കുടിവെള്ളത്തിനായി മെംബര്‍മാരുടെ കുത്തിയിരിപ്പ് സമരം
Wednesday, May 8, 2024 6:42 AM IST
വെള്ളറട: അമ്പൂരി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ മെംബര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയില്‍ കുത്തിയിരിപ്പ് സമരം നടത്തി. മെംബര്‍മാര്‍ക്ക് പിന്തുണയുമായി മുറി‌ക്കുപുറത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും കാവല്‍ നിന്നു. ഒടുവില്‍ അടുത്ത ദിവസം മുതല്‍ ജലക്ഷാമമുള്ള മേഖലയില്‍ കുടിവെള്ളം എത്തിക്കാമെന്നു സെക്രട്ടറി രേഖാമൂലം ഉറപ്പു നല്കി.

കാളിപ്പാറ പദ്ധതി പ്രകാരം കുടിവെള്ള വിതരണം ജലദൗര്‍ലഭ്യംമൂലം ആഴ്ചയില്‍ രണ്ടും മൂന്നും ദിവസമായി ചുരുങ്ങി. അതും ഉയര്‍ന്ന പ്രദേശങ്ങളില്‍ എത്തുന്നില്ല. കുറിച്ചി, പുറുത്തിപ്പാറ, കുരിശുമല, നെല്ലിക്കാമല, കമ്മ്യൂണിസ്റ്റ് മുക്ക് തുടങ്ങിയ മേഖലയിലാണിപ്പോള്‍ കടുത്ത ജലക്ഷാമം നേരിടുന്നത്.

പാര്‍ലമെന്‍റ് ഇലക്ഷനു മുമ്പുവരെ ഏതാനും ദിവസം ടാങ്കറില്‍ കുടിവെള്ളമെത്തിച്ചിരുന്നു. പിന്നീട് നിര്‍ത്തി. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റിയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അനങ്ങാപ്പാറ നയം സ്വീകരിച്ചു.

കുടിവെള്ള ക്ഷാമമുള്ള പഞ്ചായത്തുകളില്‍ തനതു ഫണ്ടില്‍ നിന്നും ആറുലക്ഷം രൂപ ഉപയോഗിച്ച് ജനങ്ങള്‍ക്കു കുടിവെള്ളം എത്തിച്ചു കൊടുക്കാന്‍ പ്രത്യേക ഉത്തരവ് ഉണ്ട്. എന്നിട്ടും അമ്പൂരി പഞ്ചായത്തില്‍ നടപടി ഉണ്ടാകാത്തതിനെതിരെയാണ് പ്രതിപക്ഷ മെംബര്‍മാരായ ബി. ഷാജി, എം. നിസാര്‍, അജികുമാര്‍ എന്നിവര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ചേംബറില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

മെംബര്‍മാര്‍ക്ക് പിന്തുണയുമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പുറത്തും നിലയുറപ്പിച്ചു. ഒടുവില്‍ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാമെന്ന് ഉറപ്പ് നല് കിയതോടെ സമരം അവസാനിപ്പിച്ചു.