ആന്‍റണിയുടെ തോട്ടം വിളസമൃദ്ധം
ആന്‍റണിയുടെ തോട്ടം വിളസമൃദ്ധം
Friday, October 18, 2024 1:16 PM IST
ജെയ്സ് വാട്ടപ്പിള്ളിൽ
ജെെവ പച്ചക്കറി കൃഷിയിൽ ചരിത്രമെഴുതുകയാണു തൊടുപുഴ ആലക്കോട് പള്ളത്ത് പി.സി.ആന്‍റണി. ആറേക്കറോളം വരുന്ന കൃഷിയിടം വിവിധ ഇനം പച്ചക്കറിക്കറികളാൽ സമൃദ്ധം. അന്യംനിന്നു പോകുന്ന പച്ചക്കറികളും കിഴങ്ങുവർഗങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

എല്ലാത്തരം കൃഷികളോടും പ്രത്യേക അഭിനിവേശമുണ്ടെങ്കിലും പത്തുവർഷമായി പച്ചക്കറി കൃഷിയിലാണു ശ്രദ്ധ. വെണ്ട, വഴുതന, ഇഞ്ചി, പച്ചമുളക്, പീച്ചിൽ, തക്കാളി, വെള്ളരി, മത്തൻ, നിത്യവഴുതന, ചതുരപ്പയർ, വാളരിപ്പയർ, കോവൽ, കുന്പളം, തണ്ണിമത്തൻ, ഇഞ്ചിമാങ്ങ, മുരിങ്ങ, മധുരക്കിഴങ്ങ്, ചേന, കപ്പ, കാച്ചിൽ...

ഇങ്ങനെ പോകുന്നു ഇദ്ദേഹത്തിന്‍റെ കൃഷികൾ. ചെറുകിഴങ്ങ്, കറുത്ത ചേന്പ്, നനകിഴങ്ങ്, ചതുരപ്പയർ, നെയ്ച്ചേന, ഇഞ്ചി വെള്ളരി, രുദ്രാക്ഷ പാവൽ, നാടൻ പീച്ചിൽ തുടങ്ങിയ അന്യംനിന്നു പോകുന്ന ഇനങ്ങളാണ്.

ചെറുപ്പം മുതൽ തന്നെ മണ്ണിനോടും കൃഷിയോടും പ്രത്യേക താത്പര്യമുണ്ടായിരുന്ന ആന്‍റണി, കൃഷിയിൽ ചുവടുറപ്പിച്ചിട്ടു 30 വർഷമായി. പിതാവ് അധ്യാപകനായിരുന്നെങ്കിലും ആന്‍റണിക്കിഷ്ടം കൃഷിയായിരുന്നു.

പൂർണമായും ജൈവരീതിയിലാണു കൃഷി. കൃഷിയിടത്തോടു ചേർന്നു പശു ഫാമുമുണ്ട്. ഇവിടെ നിന്നുള്ള ചാണകവും മൂത്രവുമാണു പ്രധാന വളം. വേപ്പിൻപിണ്ണാക്കും അണുക്കളും ചേർത്ത് ചെടികളുടെ തടങ്ങളിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യും.

പത്തോളം പശുക്കൾ ഉള്ളതിനാൽ ചാണക സ്ലറി ആവശ്യത്തിനുണ്ട്. അഞ്ചുദിവസം കൂടുന്പോഴാണ് ഇത് ഒഴിച്ചുകൊടുക്കുന്നത്. ഇതിനു പുറമെ സൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ 20ഗ്രം എന്ന കണക്കിൽ ചേർത്തു ചുവട്ടിൽ ഒഴിച്ചു കൊടുക്കും.

തടം എടുത്താണ് വെണ്ട പാകി മുളപ്പിക്കുന്നത്. തൈ നട്ട് 35-ാം ദിവസം വിളവെടുത്തു തുടങ്ങും. ഒറ്റവിളവെടുപ്പിൽ തന്നെ 100 കിലോയോളം ലഭിക്കും. ചെടികളുടെ ചുവട്ടിൽ ഈർപ്പം നിലനിൽക്കുന്നതിനും ഫംഗസ് ബാധ തടയുന്നതിനും തടം എടുക്കുന്നത് നല്ലതാണെന്നാണ് ആന്‍റണിയുടെ അഭിപ്രായം.

തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന ഊരുവെണ്ടയാണ് കൃഷിയിടത്തിലെ താരം. ഒരു കായ്ക്ക് ഒരുമുഴത്തോളം നീളം വരും. വിരുപാക്ഷി ഇനം വാഴകളും അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. പളനി ക്ഷേത്രത്തിൽ തീർഥാടകർക്ക് നൽകുന്ന പഞ്ചാമൃതത്തിൽ വിരുപാക്ഷി വാഴപ്പഴം ചേർക്കുന്ന പതിവുണ്ട്.

ഇതിനു പുറമെ റെഡ് ലേഡി, കടപ്ലാവ്, വിയറ്റ്നാംഏർലി തുടങ്ങിയ ഫലവൃക്ഷങ്ങളും നട്ടുപരിപാലിക്കുന്നുണ്ട്. ചെടികൾക്കുണ്ടാകുന്ന കീടബാധയെ പ്രതിരോധിക്കാൻ സ്വന്തമായി തയാറാക്കുന്ന ജൈവ കീടനാശിനികളാണ് ഉപയോഗിക്കുന്നത്.

തികച്ചും ജൈവരീതിയിലുള്ള കൃഷിയായതിനാൽ ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ നാട്ടുകാർ തന്നെ ചോദിച്ചുവാങ്ങുകയാണ്. മിച്ചംവരുന്നത് മാത്രമാണ് വിപണിയിൽ എത്തിച്ചു വിൽക്കുന്നത്.



പാറപ്പുറത്തിനും പച്ചനിറം


പുരയിടത്തിൽ പാറയുള്ള ഭാഗം പോലും തരിശിടാൻ ഈ കർഷകൻ തയാറല്ല. ഗ്രോ ബാഗ് ഉയോഗിക്കാമെന്നു വച്ചാൽ വില കൂടുതലും. ഇതോടെ സുഹൃത്തുക്കളുടെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും എത്തിച്ച സിമന്‍റ് ചാക്കുകളിൽ ജൈവളവും പുരയിടത്തിലെ കരിയിലയും മണ്ണും മിക്സ് ചെയ്തു നിറച്ചു.

ഇവ പാറപ്പുറത്ത് നിരത്തിവച്ച് അതിൽ വെണ്ട വിത്തുൾപ്പെടെ പാകി മുളപ്പിച്ചു. മുട്ടത്തോടും തേയില ചണ്ടിയും വളമായി നൽകി. ചെടികൾക്ക് ആവശ്യമായ കാത്സ്യം ലഭിക്കുന്നതിനാണ് ഇവ നൽകുന്നത്. സാധാരണയിൽ കൂടുതൽ വിളവ് ലഭിച്ചതായും ആന്‍റണി പറഞ്ഞു.

കൃഷിയിടത്തിലെ കള ഉൾപ്പെടെ ഒഴിവാക്കാൻ സാധിക്കുന്നതിനാൽ ജോലിഭാരവും കുറയും. പാറപ്പുറത്തു മാത്രമല്ല വീടിന്‍റെ ടെറസുകളിലും ഇപ്രകാരം കൃഷി ചെയ്യാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുവട്ടം വിളവെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് അടുത്ത കൃഷിയിറക്കും.

കാലാവസ്ഥയിലെ വ്യതിയാനമനുസരിച്ചു കൃഷിയിലും മാറ്റം വരുത്തും. മഴക്കാലത്തുള്ള കൃഷിയായിരിക്കില്ല വേനലിൽ. നനയ്ക്കുന്നതിനു പുരയിടത്തിൽ ഒരു കുളവും നിർമിച്ചിട്ടുണ്ട്. ഇതിൽ തിലോപ്പിയ ഉൾപ്പെടെയുള്ള മത്സ്യങ്ങളും വളർത്തുന്നുണ്ട്.

കാർഷിക മേഖലയിൽ നേട്ടം കൊയ്യുന്ന നിരവധി കർഷകരുമായി ബന്ധമുള്ളതിനാൽ അവരുമായി അറിവുകൾ കൈമാറുകയും പുതിയ കൃഷിരീതികൾ പരീക്ഷിക്കുകയും ചെയ്യുക ആന്‍റണിയുടെ രീതിയാണ്.

ഗുണമേന്മയുള്ള വിത്തുകൾ

ആന്‍റണിയുടെ കൃഷിവിജയം നേരിൽക്കണ്ട പലരും വിത്തുകളും തൈകളും ചോദിച്ചു വീട്ടിലെത്താൻ തുടങ്ങിയതോടെ ആ വഴിക്കുള്ള വരുമാന സാധ്യതയും ആന്‍റണി മുന്നിൽക്കണ്ടു. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ എത്താൻ തുടങ്ങിയതോടെ കവറുകളിൽ അയച്ചു നൽകാൻ തീരുമാനിച്ചു.

ഈ സൗകര്യം പ്രയോജനപ്പെടുത്തി പ്രതിദിനം നിരവധിപ്പേരാണു വിത്തുകൾക്ക് ഓർഡർ നൽകുന്നത്. കാർഷിക രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ സന്പത്ത് കൈമുതലായുള്ള ഇദ്ദേഹത്തിന് ഗുണമേ· കൂടിയ വിത്തുകൾ തെരഞ്ഞെടുക്കാനും പ്രത്യേക വൈഭവമുണ്ട്.

ആദ്യമൊക്കെ മറ്റിടങ്ങളിൽ നിന്നാണ് വിത്തുകൾ വാങ്ങിയിരുന്നത്. പിന്നീട് സ്വന്തമായി വിത്തുകൾ പാകപ്പെടുത്താൻ തുടങ്ങിയതോടെ പുറമെ നിന്നു വാങ്ങാതായി. പച്ചക്കറികൾ സമീപത്തെ കർഷക വിപണിയിലാണ് വിൽക്കുന്നത്.

പുരസ്കാരങ്ങളുടെ തിളക്കം

ജൈവപച്ചക്കറി കൃഷിയിൽ മികവ് തെളിയിച്ചതിന്‍റെ പേരിൽ ഇതിനോടകം നിരവധി പുരസ്കാരങ്ങളാണ് ആന്‍റണിയെത്തേടി എത്തിയിട്ടുള്ളത്. 2023-ലെ ടാറ്റയുടെ മികച്ച ജൈവകർഷക അവാർഡ് തിരൂരിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.

ജില്ലയിൽ നിന്നു മാത്രം ഇതിനോടകം 25-ഓളം അവാർഡുകളും അംഗീകാരവും കാൽനൂറ്റാണ്ടായി ദീപികയുടെ ഏജന്‍റായി പ്രവർത്തിക്കുന്ന ഈ കർഷകനു ലഭിച്ചിട്ടുണ്ട്. തന്‍റെ കാർഷിക അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കിടാനും അതുവഴി കാർഷിക സംസ്കാരം വളർത്തിയെടുക്കാനും ആന്‍റണി ശ്രമിക്കുന്നു.

ഫോണ്‍ : 7907295075.