Star Chat |
Back to home |
|
ഒരു കട്ടിൽ ഒരു മുറി- ഉറങ്ങാത്ത രഹസ്യങ്ങൾ |
|
|
കിസ്മത്തിനും തൊട്ടപ്പനും ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടില് ഒരു മുറി റിലീസിനൊരുങ്ങി. മൈ ഡിയര്‍ കുട്ടിച്ചാത്തന്, ഒന്നുമുതല്‍ പൂജ്യം വരെ, പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി, ദേവദൂതന് തുടങ്ങിയ നിത്യഹരിത സിനിമകളുടെ എഴുത്തുകാരന് രഘുനാഥ് പലേരിയുടെ തിരക്കഥ. പൂര്‍ണിമ ഇന്ദ്രജിത്ത്, പ്രിയംവദ കൃഷ്ണന്, ഹക്കീം ഷാ എന്നിവര്‍ പ്രധാന വേഷങ്ങളില്‍. സാധാരണ, ഒരു മുറി ഒരു കട്ടില് എന്നാണു പറയുക. ഒരു കട്ടില് ഒരു മുറി എന്നതു തലതിരിഞ്ഞ പ്രയോഗമാണ്. അതില്‍ രഘുനാഥ് പലേരി ഒളിപ്പിച്ച ഒരു മാജിക്കുണ്ട്. അതാണ് ഈ സിനിമയുടെ ചന്തം -ഷാനവാസ് കെ. ബാവക്കുട്ടി സണ്‍ഡേ ദീപികയോടു പറഞ്ഞു. ഈ സിനിമയുടെ വ്യത്യസ്തത..? എന്റെ കഴിഞ്ഞ സിനിമകളില്‍നിന്നു മാറി കുറച്ചുകൂടി സിനിമാറ്റിക് തലത്തില്‍നിന്നാണ് മേക്ക് ചെയ്തത്. അതിതീവ്ര പ്രണയകഥയാണ്. എന്നാല്‍, പതിവ് ലവ് സ്റ്റോറിയുടെ ട്രാക്കിലല്ല കഥപറച്ചില്‍. പടത്തിനു ത്രില്ലര്‍ മൂഡുണ്ട്. എന്നാല്‍, പൂര്‍ണമായും ത്രില്ലര്‍ പാറ്റേണിലല്ല. ഹ്യൂമറുണ്ട്. എന്നാല്‍, ഉടനീളം ഹ്യൂമറുള്ള കോമിക് പടമല്ല. രഘുനാഥ് പലേരി എന്ന മാസ്റ്റര്‍ റൈറ്ററുടെ തിരക്കഥ എന്നെപ്പോലെ വളരെ ജൂണിയറായ ഫിലിംമേക്കറിനു സംവിധാനം ചെയ്യാന്‍ കിട്ടി എന്നതാണ് വലിയ സന്തോഷം. ഓരോ സിനിമയെയും എന്റെ ആദ്യ സിനിമയായിട്ടാണു ഞാന്‍ സമീപിക്കുന്നത്. ഇതിനു വ്യക്തതയുള്ള തിരക്കഥയുള്ളതിനാല് ഞാനെന്ന ക്രിയേറ്റര്‍ക്കു ശക്തമായ ആ അടിത്തറയില്‍നിന്നു സിനിമ ഒരുക്കാനായി. പൂര്ണിമയിലേക്ക് എത്തിയത്..? അക്കമ്മ ഈ സിനിമയുടെ ആത്മാവാണ്, നട്ടെല്ലാണ്, കേന്ദ്രബിന്ദുവാണ്. അക്കമ്മ എന്ന ഗ്രഹത്തിനു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളാണ് നായകനും നായികയും ഉള്‍പ്പെടെയുള്ളവർ. മുമ്പു സജീവമായിരുന്ന നടിമാർ ഈ വേഷം ചെയ്താല്‍ അവർ മുമ്പുചെയ്തുപോയ വേഷങ്ങളിലൊന്നായി അക്കമ്മ മാറിയേക്കാം, ഫ്രഷ് ഫീല്‍ പ്രേക്ഷകര്‍ക്കു കിട്ടാതെ പോകാം എന്ന ആശങ്ക പലേരി സാറിനുണ്ടായിരുന്നു. പൂര്‍ണിമയുടെ ഒരു ഇന്‍സ്റ്റഗ്രാം റീല്‍ കണ്ടതോടെ പൂര്ണിമതന്നെ അക്കമ്മയെന്നു ഞാനും രഘുനാഥ് പലേരിയും തീരുമാനിച്ചു. പൂര്‍ണിമ ആ വേഷം മനോഹരമാക്കി. മധുമിയയായി പ്രിയംവദ കൃഷ്ണന്... മധുമിയ എന്ന നായികാവേഷത്തിന് പ്രിയംവദയെ ആയിരുന്നില്ല ആദ്യം ആലോചിച്ചത്. പിന്നീട് പ്രിയംവദയിലേക്ക് എത്തി. തൊട്ടപ്പനിലെ സാറയെ മനോഹരമായി അവതരിപ്പിച്ചു സ്റ്റേറ്റ് അവാര്‍ഡ് നേടിയ പ്രിയംവദയുടെ അഭിനയ മികവിനെപ്പറ്റി യാതൊരാശങ്കയുമില്ലായിരുന്നു. തൊട്ടപ്പനിലെ സാറയുടെ നേരേ വിപരീതമാണ് ഇതിലെ മധുമിയ. ഹക്കീം ഷായിലേക്ക് എത്തിയത്..? രുഗ്മാംഗദന് എന്ന നായക കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. പ്രണയവിലാസം കണ്ടാണ് ഹക്കീമിനെ കാസ്റ്റ് ചെയ്തത്. ചെറുപ്പക്കാരനായ കാമുകനായും നഷ്ടപ്രണയ വേദനയില്‍ ജീവിക്കുന്ന ഓട്ടോ ഡ്രൈവറായും രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഹക്കീമിന്റെ പ്രകടനം കണ്ടപ്പോള്‍ വേറൊന്നും ആലോചിക്കേണ്ടി വന്നില്ല. ഹൈദ്രാലിക്കയായി രഘുനാഥ് പലേരി... രഘുനാഥ് പലേരി തൊട്ടപ്പനില്‍ അദ്രുമാന് എന്ന അന്ധനായ കഥാപാത്രമായി. അന്ന് അഭിനയത്തോടു വിമുഖത കാണിച്ച അദ്ദേഹം ഞങ്ങളുടെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു വഴങ്ങുകയായിരുന്നു. ആ വേഷത്തിനു ധാരാളം അഭിനന്ദനങ്ങളും നേടി. തൊട്ടപ്പനിലെ അദ്രുമാനൊപ്പം നില്ക്കുന്ന കഥാപാത്രമാണ് ഇതിലെ ഹൈദ്രാലിക്ക. രഘുനാഥ് പലേരിയുടെ സ്ക്രിപ്റ്റ്... ഞാന്‍ രഘുനാഥ് പലേരിയെന്ന റൈറ്ററുടെ കട്ട ഫാനാണ്. എന്റെ ഇഷ്ടസിനിമകളില്‍ മുന്നിലാണ് പൊന്മുട്ടയിടുന്ന താറാവ്. കിസ്മത്തിനു മുമ്പും അതിനു ശേഷവും അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചെങ്കിലും ആ സൗഭാഗ്യമുണ്ടായതു തൊട്ടപ്പന്റെ രചനാസമയത്താണ്. അദ്ദേഹം എന്റെ സുഹൃത്തും വഴികാട്ടിയും മെന്ററുമായി. തൊട്ടപ്പനു ശേഷവും ആ യാത്ര കൂടുതല്‍ ശക്തമായി. അദ്ദേഹത്തിന്റെ നിരവധി കഥകള്‍ നേരില്‍ കേള്‍ക്കാന്‍ അവസരമുണ്ടായി. ഒരു കട്ടില് ഒരു മുറി കേട്ടപ്പോള്‍ തിരക്കഥ എഴുതിത്തരണമെന്നു പറഞ്ഞു. അദ്ദേഹം എന്റെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി. മറ്റു കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുള്ള സിനിമയല്ലേ...? ഷമ്മി തിലകന് ചെയ്ത മധുമിയയുടെ അച്ഛന്റെ കഥാപാത്രം, വിജയരാഘവന്റെ മൂത്താശാരി, ഗണപതിയുടെ ഗാംഗുലി, ജാഫര്‍ ഇടുക്കി ചെയ്ത രുഗ്മാംഗദന്റെ അച്ഛന് വേഷം, വിജയകുമാര്‍ പ്രഭാകരന്, ഹരിശങ്കര്‍ തുടങ്ങിവരുടെ വില്ലന്‍ വേഷങ്ങള്‍, ജനാര്‍ദനന്റെ കഥാപാത്രം... എല്ലാവരുടെയും മികച്ച പെർഫോമൻസ് ഇതിൽ കാണാം. ഒറ്റ സീനില്‍ വരുന്ന കഥാപാത്രത്തിനു പോലും ലൈഫുള്ള തിരക്കഥയാണ്. അത് രഘുനാഥ് പലേരിയുടെ സ്കില്ലാണ്, ക്രാഫ്റ്റാണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും മിസ്റ്ററിയുണ്ട്, അതെല്ലാം വെളിപ്പെടുന്നതു പടത്തിന്റെ അവസാനമാണ്. അതാണ് ക്ലൈമാക്സിന്റെ പുതുമ. പാട്ടുകൾക്ക് ഇടമുള്ള സിനിമയാണോ? സംഗീതത്തിനു വളരെ പ്രാധാന്യമുള്ള സിനിമയാണ്. പാട്ടിനു വേണ്ടി പാട്ട് എന്ന രീതിയിലല്ല. പടത്തിന്റെ പശ്ചാത്തല സംഗീതമെന്ന രീതിയിലാണ് പാട്ടുകള്‍ക്ക് ഇടംനല്കുന്നത്. അങ്കിത് മേനോന് ഇതില്‍ രഘുനാഥ് പലേരി എഴുതിയ നെഞ്ചിലേ എന്ന പാട്ടിന്റെ രണ്ടു വേര്‍ഷന്‍ മ്യൂസിക് ചെയ്തു. മറ്റു മൂന്നു ട്രാക്ക് ചെയ്തതു വര്‍ക്കിയാണ്. വര്‍ക്കിയുടെ ബാക്ക് ഗ്രൗണ്ട് സ്കോര്‍, വര്‍ക്കിയുടെയും അങ്കിത് മേനോന്റെയും പാട്ടുകള്‍, മനോജിന്റെ എഡിറ്റിംഗ്, എല്‍ദോസ് ജോര്‍ജിന്റെ കാമറ, രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈന്‍, വിപിന്റെ മിക്സിംഗ്... ഇതെല്ലാം സിനിമയ്ക്കു മികച്ച ഔട്ട്പുട്ട് നല്‍കും. ടി.ജി. ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
എല്ലാം ഒരു ഗ്രേസ്
|
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
|
|
|
|
3ഡി ത്രില്ലിൽ മെറീന
|
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
|
|
ഫൂട്ടേജ് ഓഫ് ഗായത്രി
|
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ
|
|
മോക്ഷമാർഗം
|
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
|
|
|
ആനന്ദവിശേഷം
|
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്റെ സംഗീതശില്പിയില്നിന്നു തിരക്കഥ
|
|
|
|
|
രമ്യ പുരാണം
|
കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലൂടെ സിനിമയിലെത്തി, ഞാന്‍ പ്രകാശനിലൂടെ ക്ലിക്കാ
|
|
എല്ലാം മായമ്മ!
|
അഭിനേത്രി എന്നതിനൊപ്പം മോഡല്‍, നര്‍ത്തകി എന്നിങ്ങനെയെല്ലാം തിളങ്ങുന്ന താരമാണ്
|
|
|
റോഷൻസ് പാരഡൈസ്
|
അഞ്ചാമതു വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ശ്രീലങ്കയിലെത്തുന്ന കേശവ്-അമൃത ദമ്പതി
|
|
ടർബോ സ്റ്റാർ ആമിന
|
എന്‍ജിനിയറിംഗ് പഠനം പാതിവഴിയില്‍ നിര്‍ത്തി, റിയാലിറ്റി ഷോയില്‍ തിളങ്ങി, സിനി
|
|
ദേ ദേവിക നായികയായി
|
കരിയറിലെ ആദ്യ രണ്ടു സിനിമകളിലും ദേവിക സഞ്ജയ് അഭിനയിച്ചത് സത്യന് അന്തിക്കാട
|
|
|
ഗായത്രിൽ സിനിമ
|
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. റിലീ
|
|
|
|
|
സലാം അൽത്താഫ് സലിം
|
പ്രേമം സിനിമയില്‍ മേരിക്കും അനിയത്തി സെലിനുമൊപ്പം ക്ലാസ് കഴിഞ്ഞ് ഗോപൂസ് ടീ ഷോപ്
|
|
രതീഷിന്റെ മകൻ
|
എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്ന രതീഷ്. അച്ഛനെ കണ്ടു വള
|
|
|
പൊളിയാണ് മലയാളി!
|
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്കുശേഷം ഡിജോ ജോസ് ആന്റണി-ഷാരിസ് മുഹമ്മദ് ടീ
|
|
|
|
|