Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചൊരിമണലിൽ സംഭവിച്ചത്
സംസ്ഥാനത്ത് പച്ചക്കറിയിൽ സ്വയംപര്യാപ്തമായ ഏക പഞ്ചായത്ത് എന്നു കഞ്ഞിക്കുഴിയെ വിശേഷിപ്പിക്കാം. അര സെന്റിൽ മുതൽ അൻപത് ഏക്കറിൽ വരെ കൃഷി ചെയ്യുന്നവർ ഇവിടെയുണ്ട്. വളക്കൂറോ കാര്യമായ ജലാശംമോ ഇല്ലാത്ത പഞ്ചസാര മണലിലാണ് കൃഷി എന്നറിയുന്പോഴാണ് അതിശയം തോന്നുക. കഞ്ഞിക്കുഴി, മാരാരിക്കുളം, മുഹമ്മ പ്രദേശങ്ങളിലെ എണ്ണായിരം കുടുംബങ്ങൾ ഒരുക്കുന്ന പച്ചക്കറി വിപ്ലവം...
ചൊരിമണൽ എന്നു കേൾക്കുന്പോഴേ പലരുടെയും മനസിൽ തെളിയുക, വളക്കൂറോ കാര്യമായ ജലാശംമോ ഇല്ലാത്ത പഞ്ചസാര മണൽ പ്രദേശം. അവിടെ കൃഷി നടക്കുമോയെന്നു ചോദിച്ചാൽ അസാധ്യമെന്നായിരിക്കും പലരുടെയും മറുപടി. എന്നാൽ, അതു തിരുത്തിക്കോളൂ.. ചൊരിമണലിൽ കൃഷി നടത്താമെന്നു മാത്രമല്ല, അതൊരു വിപ്ലവമായി മാറ്റാനുമാകും.
വളക്കൂറില്ലാത്ത ചൊരിമണലിലെ വിസ്മയ കൃഷി കാണണമെങ്കിൽ ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി, മാരാരിക്കുളം, മുഹമ്മ പ്രദേശങ്ങളിലേക്കു പോരൂ. പഞ്ചസാര മണലിൽ കർഷകർ വിളയിക്കുന്ന പച്ചക്കറികൾ കണ്ടാൽ നിങ്ങൾ വിസ്മയംപൂണ്ടു നിൽക്കും. മറ്റിടങ്ങളിൽ നനയ്ക്കുന്നതിന്റെ മൂന്നിരട്ടി നനച്ചാലേ ഇവിടത്തെ പൊരിവെയിലിൽ ചെടികൾക്കു വേണ്ടത്ര ജലാശം കിട്ടൂ.
എല്ലാ പരിമിതികളെയും മറികടന്ന് എണ്ണായിരം കുടുംബങ്ങൾ പച്ചക്കറി കൃഷിയിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്നു. കോഴിവളവും ചാണകവും വേപ്പിൻപിണ്ണാക്കും മണ്ണും ചേർത്തു മണലിൽ വാരം കോരി, യുവി ഷീറ്റ് പുതയിട്ട് ഡ്രിപ്പ് നനയും വളപ്രയോഗവും ഒരുമിച്ചു നൽകിയുള്ള ഫെർട്ടിഗേഷൻ രീതിയാണ് ഇവർ അവലംബിക്കുന്നത്.
വർഷം എണ്‍പതിനായിരം ടണ്‍ പച്ചക്കറിയാണ് തീരഗ്രാമങ്ങളിൽ വിളവെടുത്തു വിൽക്കുന്നത്. ദേശീയപാതയിൽ ചേർത്തല മുതൽ ആലപ്പുഴ വരെ യാത്ര ചെയ്താൽ പച്ചക്കറി ഗ്രാമങ്ങളുടെ കാർഷികപ്പെരുമ കണ്ടറിയാം.
പാതയോരത്ത് നിരനിരയായി ജൈവ പച്ചക്കറിക്കടകളുള്ള മറ്റൊരു പ്രദേശം സംസ്ഥാനത്തില്ല. ഇവിടെ എല്ലാ വീടുകളിലും പച്ചക്കറി കൃഷിയുണ്ട്. ഒപ്പം തരിശുഭൂമി പാട്ടത്തിനെടുത്തും കൃഷി. അലംകൃതമായ പച്ചക്കറിപ്പന്തലുകളിൽ നിറയെ പാവലും പയറും പീച്ചിലും കോവലും.
ചുവപ്പുപട്ടുപോലെ ചീരകൃഷി. നിറയെ പൂവും കായുമായി വെണ്ടകളുടെ നിര. ഇതിനിടെയിലൂടെ വള്ളിവീശി നിറയെ കായിട്ട മത്തനും കുന്പളവും വെള്ളരിയും. സംസ്ഥാനത്ത് പച്ചക്കറിയിൽ സ്വയംപര്യാപ്തമായ ഏക പഞ്ചായത്ത് എന്നു കഞ്ഞിക്കുഴിയെ വിശേഷിപ്പിക്കാം. അര സെന്റിൽ മുതൽ അൻപത് ഏക്കറിൽവരെ കൃഷി ചെയ്യുന്നവർ ഇവിടെയുണ്ട്.
എല്ലാവരും കൃഷിയിലേക്ക്
കഞ്ഞിക്കുഴിയിലും മാരാരിക്കുളത്തും വിദ്യാർഥിയും ഉദ്യോഗസ്ഥനും കച്ചവടക്കാരനും വീട്ടമ്മയുമൊക്കെ കൃഷിയുള്ളവരാണ്. രണ്ടു നേരമെങ്കിലും കൃഷിയിടത്തിലെത്താത്തവർ വിരളം.
ഗ്രാമീണ സ്ത്രീകളുടെ ജീവിതംതന്നെ മാറിമറിഞ്ഞിരിക്കുന്നു. ഇവിടെ എല്ലാ സ്ത്രീകൾക്കും ജോലിയുണ്ട്, ഒപ്പം വരുമാനവും. തൊഴിലുറപ്പു പദ്ധതിയിൽപെടുത്തിയും ഇവർ പച്ചക്കറി കൃഷി ചെയ്യുന്നു. ഇതിലെ വരുമാനവും തൊഴിലുറപ്പു കൂലിയും ചേരുന്പോൾ വീടു പോറ്റാനും മക്കളെ പഠിപ്പിക്കാനും വരുമാനമായി.
സ്വന്തമായി ഒന്നര ഏക്കറിലും നാലേക്കർ പാട്ടഭൂമിയിലും ജൈവകൃഷി നടത്തുകയാണ് കഞ്ഞിക്കുഴി അഞ്ചാം വാർഡിലെ ദിവ്യയും ഭർത്താവ് ജ്യോതിഷും. സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച പച്ചക്കറി കർഷകയ്ക്കുളള അവാർഡിന് ദിവ്യ നേടിയിട്ടുണ്ട്. കഞ്ഞിക്കുഴിയിലെ വെള്ളരിക്ക അച്ചാറിനും മത്തൻ ഹൽവയ്ക്കും പെരുമയേറെ.
വിളവുകൾക്കു ചില സീസണിൽ വിപണി കുറയുന്ന സാഹചര്യത്തിലാണ് മൂല്യവർധിത ഉല്പന്നങ്ങളാക്കാൻ ശ്രമമുണ്ടായത്. ഒരു പ്രദേശം കേന്ദ്രീകരിച്ച് സംഘങ്ങൾ രൂപീകരിച്ചു പച്ചക്കറി മൂല്യവർധിതമാക്കുന്നു. ഇത്തരത്തിൽ ചാലുങ്കൽ ഹരിത സംഘം വെള്ളരിക്ക സോപ്പ്, വെള്ളരിക്ക അച്ചാർ, മത്തൻ ഹൽവ തുടങ്ങി വെള്ളരിക്കാനീരിൽനിന്നു സ്ക്വാഷും ജാമുമൊക്കെ തയാറാക്കി വിൽക്കുന്നു.
പച്ചക്കറി ക്ലിനിക്
കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് ആവിഷകരിച്ച നൂതന ആശയമാണ് പച്ചക്കറി ക്ലിനിക്. ചെടിയുടെയും കായയുടെയും കേടു വന്ന ഭാഗം ക്ലിനിക്കിലെത്തിച്ചാൽ രോഗം കണ്ടെത്തി ചികിത്സ നിർണയിക്കും.
വലിയ തോതിൽ കൃഷിയിറക്കുന്നവർക്കു കൃഷിനാശത്തിൽനിന്നു രക്ഷപ്പെടാൻ മാർഗമാണ് ഈ ക്ലിനിക്. കാർഷിക പുസ്തകങ്ങളും കാർഷിക പ്രസിദ്ധീകരണങ്ങളുമുള്ള ലൈബ്രറിയും വെബ്സൈറ്റും ബാങ്കിലുണ്ട്. പോളിഹൗസ്, മഴമറ കൃഷി തുടങ്ങിയവയും നടപ്പാക്കുന്നു. അടുക്കളത്തോട്ടം നിർമിച്ചു നൽകുന്ന സംഘവും യന്ത്രസഹായത്തോടെ കൃഷി ചെയ്യുന്ന കാർഷിക കർമസേനയും പ്രവർത്തിക്കുന്നുണ്ട്.
ആകർഷകമായ മറ്റൊരു പദ്ധതിയാണ് സെലിബ്രിറ്റി കൃഷിത്തോട്ടം. കൃഷിയിൽ താത്പര്യമുള്ള ഏതാനും പേർ ചേർന്നു കാർഷിക കർമസേന രൂപീകരിക്കുകയും ഭൂമി പാട്ടത്തിനെടുക്കുകയും ചെയ്യും. സെന്റിന് ആയിരം വീതം കൊടുത്താൽ മതി ഈ ഭൂമിയിൽ കർമസേന നമുക്കു വേണ്ടി കൃഷിയിറക്കും.
കൃഷിക്കു മുൻപുതന്നെ പണം കിട്ടുന്നു എന്നതാണ് കൃഷിക്കാരുടെ നേട്ടം. ആയിരം രൂപ മുടക്കിയാൽ ഒരു സെന്റിൽ വിളയുന്ന ജൈവ പച്ചക്കറി വിളവെടുപ്പ് കാലം മുഴുവൻ വീട്ടിലെത്തുമെന്നത് പണം മുടക്കുന്നവരുടെ നേട്ടം.
ഓണ്‍ലൈൻ വില്പന
പൂന ടിസിഎസിലെ ഉയർന്ന ജോലി രാജിവച്ചു കൃഷിയിടത്തിലേക്കിറങ്ങി ബംബർ വിളവെടുപ്പിലാണ് ചേർത്തല പുത്തനന്പലം ബി. ഭാഗ്യരാജ്. 80 സെന്റ് തരിശുഭൂമി പാട്ടത്തിനെടുത്താണ് ചീരയും പച്ചമുളകും കൃഷി തുടങ്ങിയത്.
പിന്നീട് ഒന്നരയേക്കറിൽ നെയ്ക്കുന്പളവും വെണ്ടയും കൃഷി ചെയ്തു. ഇപ്പോൾ പതിനൊന്ന് ഏക്കറിൽ പച്ചക്കറി കൃഷിയുണ്ട്. സുഹൃത്തുമായി ചേർന്ന് അഞ്ചേക്കറിൽ പപ്പായക്കൃഷിയുമുണ്ട്. ഒപ്പം പച്ചക്കറി വിൽപനശാലയും. ആറു വാട്സ് ആപ് ഗ്രൂപ്പുകളിലായി രണ്ടായിരത്തിലേറെ ഉപഭോക്താക്കൾ സ്വന്തം.
മിനി സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ ചേർത്തലയിലും എറണാകുളത്തും നടത്തുന്ന നാലു പച്ചക്കറി സ്റ്റാളുകളിൽ ആവശ്യക്കാരെത്തുന്നു. വെജ് ടു ഹോം വാട്സാപ്പിലൂടെ വന്ന വിസ്തൃത വിപണിയാണ് ഭാഗ്യരാജിന്റെ വിജയഘടകം. വർഷം മുഴുവനും വിഷരഹിത പച്ചക്കറികളും പഴങ്ങളും മുട്ടയും ഇറച്ചിയും വീട്ടിലെത്തിക്കാം എന്നതാണ് ഇദ്ദേഹം നൽകുന്ന ഉറപ്പ്.
ആലപ്പുഴ ജില്ലയിൽ ആഴ്ച മുഴുവനും ഉത്പന്നങ്ങളെത്തിക്കുന്പോൾ എറണാകുളത്ത് രണ്ടു ദിവസമാണ് വിപണനം. സ്റ്റോക്കുള്ള പച്ചക്കറി ലിസ്റ്റ് വാട്സ് ആപ്പിൽ ഇടേണ്ട താമസം ആവശ്യക്കാർ ഓർഡറുകൾ നൽകുകയായി.
ശുഭകേശൻ ഒരു വിസ്മയം
കഞ്ഞിക്കുഴിയിലെ വിത്ത് ഫാക്ടറിയാണ് കഞ്ഞിക്കുഴി പയർ വികസിപ്പിച്ചെടുത്ത ശുഭകേശന്റെ വീട്. എണ്പതു ഗ്രാം തൂക്കവും 37-38 ഇഞ്ച് നീളവും വരുന്ന പയർ കണ്ടുപിടിച്ചതാണ് കഞ്ഞിക്കുഴി പോളക്കാടൻ കവലയിലുള്ള കുട്ടൻചാൽവെളി ശുഭകേശന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
നാട്ടിൽ പലേടങ്ങളിലായുള്ള ഏക്കർ കണക്കിന് പച്ചക്കറി വൈവിധ്യം ഒരു കാഴ്ചതന്നെയാണ്. നീളൻ പച്ചപ്പയർ വിൽക്കുന്നതിനേക്കാൾ ശുഭകേശന് ലാഭം വിത്തു വില്പനയാണ്. വിവിധയിനം പച്ചക്കറി വിത്തുകൾ ശുഭകേശൻ വീടിനോടു ചേർന്ന ഒൗട്ട്ലറ്റിലും കൊറിയറിലും തപാലിലും വിൽക്കുന്നു.
പയറിലൂടെ കഞ്ഞിക്കുഴിയുടെ പെരുമ അറിയിച്ച ഈ ജൈവകർഷകൻ ഓരോ വർഷവും ഉത്പാദിപ്പിക്കുന്നത് നാലര ക്വിൻറ്റൽ പച്ചക്കറി വിത്തുകൾ. ഇതിൽ 250 കിലോ കഞ്ഞിക്കുഴി പയർതന്നെ. ലക്ഷങ്ങളാണ് വരുമാനം. 1995 ലാണ് ശുഭകേശന്റെ ജീവിതം മാറ്റിമറിച്ച കഞ്ഞിക്കുഴി പയറിന്റെ പിറവി. ലിമാബിൻ പയറും വെള്ളായണി ലോക്കലും പരാഗണം നടത്തിയാണ് കഞ്ഞിക്കുഴി പയർ വികസിപ്പിച്ചത്.
ചിത്രം: ജോൺ മാത്യു
കപ്പഡോക്കിയയിലെ ലാവാ ചിമ്മിനികൾ
എത്ര കണ്ടാലും മതിവരില്ല തുർക്കിയയിലെ അനറ്റോലിയ പ്രവിശ്യയിലുള്ള കപ്പഡോക്കിയ എന്ന മായിക നഗരം. യുനെസ്കോ പൈതൃക പട്ടിക
കറുത്ത മണൽ, ഭീതി പകരും ബീച്ച്...
സമുദ്രതീരങ്ങള്‍ ചിലരില്‍ ആവേശം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലർക്കത് ഭയമാണ്. ഇപ്പോൾ ഒരു സുനാമി വരുമോയെന്ന ഭയത്തോടെ ക
പരീക്ഷയുടെ പാടകറ്റും, പാട്ട്
പരീക്ഷക്കാലമാണ്. പഠിക്കാനുണ്ട്, പാട്ടും കളിയുമൊന്നും തത്കാലം വേണ്ട എന്നു പറയുന്ന രക്ഷിതാക്കൾ ഒട്ടേറെപ്പേരുണ്ടാകും
"ബ്ലാക്ക് സീഡെവിൾ ആംഗ്ലർഫിഷ്!'
സമുദ്രോപരിതലത്തിൽനിന്ന് 650 മുതൽ 6,500 അടി വരെ താഴ്ചയിൽ ജീവിക്കുന്ന ആംഗ്ലർഫിഷിനെ ജീവനോടെ കാണാൻ കഴിയുന്നതു വലിയ
പക്ഷികൾ ചാകുന്ന ജതിംഗ വാലി!
ആയിരക്കണക്കിനു പക്ഷികളാണ് ജതിംഗ വാലിയില്‍ ഓരോ വര്‍ഷവും മണ്‍സൂണ്‍ സീസൺ അവസാനിക്കുന്പോൾ ജീവനൊടുക്കുന്നത് അല്ലെങ
പ്രകാശംപരത്തുന്ന കുട്ടി (ഹാര്‍മോണിയം)
കുട്ടിക്കാലത്തുതന്നെ അസാമാന്യ പ്രതിഭാവിലാസം തൊട്ടനുഗ്രഹിക്കുന്നവരുണ്ട്. രൂപവും വലിപ്പവും കണ്ടാലറിയില്ല എത്ര മഹ
കരുനീക്കം കളറാക്കാൻ നെയ്തൽ...
ആലപ്പുഴ സ്വദേശി ഏഴു വയസുകാരൻ നെയ്തൽ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക കേഡറ്റ് ആൻഡ് റാപ്പിഡ് യൂത്ത് ചെസ് ചാ
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
അരങ്ങിലെ ആത്മസംഗീതം!
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
സത്രത്തിലെ സൂത്രങ്ങൾ ഇതൊരു പ്രേതകഥ
പ്രേതകഥകളിൽ ആളുകള്‍ എപ്പോഴും തത്പരരാണ്. ചിലർക്ക് ഇതൊരു കൗതുകവും മറ്റു ചിലർക്കു ഭീതിയും. ഭീതിപ്പെടുത്തുന്ന പ്രേതനഗ
എട്ടു നൂറ്റാണ്ടിന്റെ പകിട്ട് ഇന്നും ആ ഗീതത്തിനു പച്ചപ്പ്
ഫ്രാൻസിസ് അസീസിയുടെ പ്രശസ്തമായ സൂര്യകീർത്തനം വിരചിതമായിട്ട് എട്ട് നൂറ്റാണ്ട്. അതിന്റെ ബഹുമാനാർഥം റോമൻ മ്യൂസിയ
പത്തോളജിയിൽ രോഹിണി നക്ഷത്രം!
കാനഡയില്‍ നടന്ന മോളിക്യുലാര്‍ പാത്തോളജി ലോകസമ്മേളനത്തില് ജീൻ മ്യൂട്ടേഷൻ സംബന്ധിച്ചു ഗവേഷണ പോസ്റ്റര്‍ പ്രസന്റേ
പഴമയുടെ കാപ്പി ഗന്ധവുമായി ജൂലിയുടെ ബൈബിൾ
കോഫിയിൽ മുക്കി പേപ്പറിനു പഴമ വരുത്തുകയെന്നതായിരുന്നു തന്ത്രം. ശ്രമകരമായ ഒരു ജോലിയായിരുന്നു ഇത്. ഒാരോ പേപ്പറും കാ
ശ്മശാനഭൂമിയിൽ അരനൂറ്റാണ്ട് ബേബിചേച്ചി ഇവിടെ ഹാപ്പിയാണ്
മൃതദേഹങ്ങളുമായി കൂട്ടുണ്ടാക്കിയവൾ. കുഴിയെടുത്തും കുഴിമൂടിയും മൃതദേഹങ്ങൾക്കു കൂട്ടിരുന്നും ആയിരങ്ങളുടെ ഹൃദയത്ത
പ്രേതകഥകളിലെ ഉഗ്രൻ കിണർ
ആദ്യ കാഴ്ചയില്‍തന്നെ മനസില്‍ കുടിയേറുന്ന വിസ്മയകരമായ ചരിത്ര നിര്‍മിതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാനാവ
ശവക്കുഴികളിൽ കുന്തവും പരിചയും അതിശയമായി മോതിര വാൾ!
ബിബിസിയിലെ "ഡിഗിംഗ് ഫോർ ബ്രിട്ടൻ" എന്ന പരിപാടിയിൽ വിവരങ്ങൾ പുറത്തുവിടും
ഗവേഷകരെ അതിശയിപ്പിച്ച്, മനോ
കെട്ടഴിച്ചാൽ ചക്രവർത്തി!
ഗോർഡിയൻ കെട്ട് മുറിക്കുക എന്ന ചൊല്ല് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഒരു ബുദ്ധിമുട്ടുള്ള കാര്യം ധൈര്യമായ നീക്കത്തിലൂട
ജയിലിനുള്ളിൽ സൂര്യാഘാതം
ഒരു ദിവസത്തേക്കെങ്കിലും ജയിൽപ്പുള്ളികളെന്ന മുഖാവരണം എടുത്തുമാറ്റി കഥാപാത്രങ്ങളായി പ്രശോഭിച്ച അവർ നാടകം തീർന്ന
കപ്പഡോക്കിയയിലെ ലാവാ ചിമ്മിനികൾ
എത്ര കണ്ടാലും മതിവരില്ല തുർക്കിയയിലെ അനറ്റോലിയ പ്രവിശ്യയിലുള്ള കപ്പഡോക്കിയ എന്ന മായിക നഗരം. യുനെസ്കോ പൈതൃക പട്ടിക
കറുത്ത മണൽ, ഭീതി പകരും ബീച്ച്...
സമുദ്രതീരങ്ങള്‍ ചിലരില്‍ ആവേശം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലർക്കത് ഭയമാണ്. ഇപ്പോൾ ഒരു സുനാമി വരുമോയെന്ന ഭയത്തോടെ ക
പരീക്ഷയുടെ പാടകറ്റും, പാട്ട്
പരീക്ഷക്കാലമാണ്. പഠിക്കാനുണ്ട്, പാട്ടും കളിയുമൊന്നും തത്കാലം വേണ്ട എന്നു പറയുന്ന രക്ഷിതാക്കൾ ഒട്ടേറെപ്പേരുണ്ടാകും
"ബ്ലാക്ക് സീഡെവിൾ ആംഗ്ലർഫിഷ്!'
സമുദ്രോപരിതലത്തിൽനിന്ന് 650 മുതൽ 6,500 അടി വരെ താഴ്ചയിൽ ജീവിക്കുന്ന ആംഗ്ലർഫിഷിനെ ജീവനോടെ കാണാൻ കഴിയുന്നതു വലിയ
പക്ഷികൾ ചാകുന്ന ജതിംഗ വാലി!
ആയിരക്കണക്കിനു പക്ഷികളാണ് ജതിംഗ വാലിയില്‍ ഓരോ വര്‍ഷവും മണ്‍സൂണ്‍ സീസൺ അവസാനിക്കുന്പോൾ ജീവനൊടുക്കുന്നത് അല്ലെങ
പ്രകാശംപരത്തുന്ന കുട്ടി (ഹാര്‍മോണിയം)
കുട്ടിക്കാലത്തുതന്നെ അസാമാന്യ പ്രതിഭാവിലാസം തൊട്ടനുഗ്രഹിക്കുന്നവരുണ്ട്. രൂപവും വലിപ്പവും കണ്ടാലറിയില്ല എത്ര മഹ
കരുനീക്കം കളറാക്കാൻ നെയ്തൽ...
ആലപ്പുഴ സ്വദേശി ഏഴു വയസുകാരൻ നെയ്തൽ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക കേഡറ്റ് ആൻഡ് റാപ്പിഡ് യൂത്ത് ചെസ് ചാ
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
അരങ്ങിലെ ആത്മസംഗീതം!
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
സത്രത്തിലെ സൂത്രങ്ങൾ ഇതൊരു പ്രേതകഥ
പ്രേതകഥകളിൽ ആളുകള്‍ എപ്പോഴും തത്പരരാണ്. ചിലർക്ക് ഇതൊരു കൗതുകവും മറ്റു ചിലർക്കു ഭീതിയും. ഭീതിപ്പെടുത്തുന്ന പ്രേതനഗ
എട്ടു നൂറ്റാണ്ടിന്റെ പകിട്ട് ഇന്നും ആ ഗീതത്തിനു പച്ചപ്പ്
ഫ്രാൻസിസ് അസീസിയുടെ പ്രശസ്തമായ സൂര്യകീർത്തനം വിരചിതമായിട്ട് എട്ട് നൂറ്റാണ്ട്. അതിന്റെ ബഹുമാനാർഥം റോമൻ മ്യൂസിയ
പത്തോളജിയിൽ രോഹിണി നക്ഷത്രം!
കാനഡയില്‍ നടന്ന മോളിക്യുലാര്‍ പാത്തോളജി ലോകസമ്മേളനത്തില് ജീൻ മ്യൂട്ടേഷൻ സംബന്ധിച്ചു ഗവേഷണ പോസ്റ്റര്‍ പ്രസന്റേ
പഴമയുടെ കാപ്പി ഗന്ധവുമായി ജൂലിയുടെ ബൈബിൾ
കോഫിയിൽ മുക്കി പേപ്പറിനു പഴമ വരുത്തുകയെന്നതായിരുന്നു തന്ത്രം. ശ്രമകരമായ ഒരു ജോലിയായിരുന്നു ഇത്. ഒാരോ പേപ്പറും കാ
ശ്മശാനഭൂമിയിൽ അരനൂറ്റാണ്ട് ബേബിചേച്ചി ഇവിടെ ഹാപ്പിയാണ്
മൃതദേഹങ്ങളുമായി കൂട്ടുണ്ടാക്കിയവൾ. കുഴിയെടുത്തും കുഴിമൂടിയും മൃതദേഹങ്ങൾക്കു കൂട്ടിരുന്നും ആയിരങ്ങളുടെ ഹൃദയത്ത
പ്രേതകഥകളിലെ ഉഗ്രൻ കിണർ
ആദ്യ കാഴ്ചയില്‍തന്നെ മനസില്‍ കുടിയേറുന്ന വിസ്മയകരമായ ചരിത്ര നിര്‍മിതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാനാവ
ശവക്കുഴികളിൽ കുന്തവും പരിചയും അതിശയമായി മോതിര വാൾ!
ബിബിസിയിലെ "ഡിഗിംഗ് ഫോർ ബ്രിട്ടൻ" എന്ന പരിപാടിയിൽ വിവരങ്ങൾ പുറത്തുവിടും
ഗവേഷകരെ അതിശയിപ്പിച്ച്, മനോ
കെട്ടഴിച്ചാൽ ചക്രവർത്തി!
ഗോർഡിയൻ കെട്ട് മുറിക്കുക എന്ന ചൊല്ല് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഒരു ബുദ്ധിമുട്ടുള്ള കാര്യം ധൈര്യമായ നീക്കത്തിലൂട
ജയിലിനുള്ളിൽ സൂര്യാഘാതം
ഒരു ദിവസത്തേക്കെങ്കിലും ജയിൽപ്പുള്ളികളെന്ന മുഖാവരണം എടുത്തുമാറ്റി കഥാപാത്രങ്ങളായി പ്രശോഭിച്ച അവർ നാടകം തീർന്ന
അഞ്ചേക്കറുണ്ടോ ?.. അതുമതി
എന്തിനാണ് ഈ യുവതലമുറ വൻ തുക കടമെടുത്തു വിദേശത്തേക്കു പായുന്നത്? അതിന്റെ പകുതി പണം മണ്ണിൽ മുടക്കാൻ തയാറാണോ നിങ്
കത്തിയെടുക്കുന്ന മലയാള സിനിമ
സെൻസ് ഇല്ലാതെ സെൻസർ ചെയ്യപ്പെടുകയാണോ നമ്മുടെ പല സിനിമകളും? അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം കുട്ടികളെ ഒരു തരത
കാട്ടുതേൻ ചങ്കുറപ്പിന്റെ മധുരം
രണ്ടോ മൂന്നോ പേര് ഒരുമിച്ചാണ് മരത്തില്‍ കയറുക. ഈച്ചകളെ പുകച്ചു മാറ്റിയ ശേഷം പല പ്രാവശ്യമായി തേനടകള്‍ അരിഞ്ഞെടുക
ഇതാ, പാട്ടിന്റെ ഡിജിറ്റൽ പാലാഴി!
ഇന്നുവരെ എത്ര മലയാളം സിനിമാപ്പാട്ടുകൾ സൃഷ്ടിക്കപ്പെട്ടു എന്നു ചോദിച്ചാൽ എഐക്കുപോലും കൃത്യമായ കണക്കില്ല. ഇതാ, മുപ്പ
റഫി പാടി- ക്രിസ്തു പ്രഭു ജയ്ഹോ...
അധികം പേർക്ക് അറിയാത്ത രണ്ടു കഥകൾ ഇതാ: 1954ൽ നാസ്തിക് എന്നൊരു സിനിമയിറങ്ങി. അതിലെ ഒരു പാട്ട് ഏറെ ജനപ്രിയമായിരുന്നു.
ഒരാൾ മാത്രം
"മോനേ..കണ്ണുതുറന്നേ.. ദേ ഉണ്ണീശോ..'മമ്മിയുടെ ശബ്ദം കേട്ട് ഉറക്കംവന്നു മൂടിയ കണ്ണുകള്‍ ആയാസപ്പെട്ട് തുറന്നു. പാതി തുറന
എൺപതിലും പാടത്തു വിത്തുവിതച്ച് റിറ്റിയമ്മ
പതിനാറ് ഏക്കർ വിസ്തൃതിയുള്ള കുമരംചിറ പാടത്തിന്റെ ചിറയിലേക്കു ചെന്നപ്പോൾ അതാ അവിടെ പൊരിവെയിലത്തും പാടത്തേക്കു കണ്ണു
കടുപ്പത്തിലൊരു ചായ
ജില്ല: ഇടുക്കി കാഴ്ച: മ്യൂസിയം ആകർഷണം: വിവിധ തരം ചായ രുചിക്കാം
മൂന്നാറിൽ സന്ദർശനത്തിനു പോകാത്തവർ ചുരുക്കം. എന
മൃദുല സംഗീതം
പാടാനുള്ള പാട്ടു കേട്ടതും മൃദുല വാര്യർ ആകെ അന്പരന്നു. പാട്ടിലെന്പാടും സ്വരങ്ങളും ജതികളും. ആലാപനം വളരെ ക്ലേശകരം. സിനി
അദ്ഭുതപ്പെടുത്തുന്ന ഗുഹാസ്മാരകങ്ങൾ
ഇന്ത്യയുടെ കഴിഞ്ഞുപോയ കാലഘട്ടങ്ങളിലെ കലാപരവും ആത്മീയവുമായ മികവിന്റെ സാക്ഷ്യങ്ങളാണ് അജന്ത-എല്ലോറ ഗുഹകള്‍. മഹാരാ
Latest News
ഇടുക്കിയിൽ ജീപ്പ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
എന്പുരാൻ വിഷയം: പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി
എഡിഎമ്മിന്റെ മരണം; പി.പി.ദിവ്യ ഏകപ്രതി; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
ചിറയിൻകീഴിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
തകര്‍ന്നടിഞ്ഞ് മ്യാന്മര്; മരണസംഖ്യ 1000 കടന്നു; 2000 പേര് ചികിത്സയിൽ
Latest News
ഇടുക്കിയിൽ ജീപ്പ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
എന്പുരാൻ വിഷയം: പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി
എഡിഎമ്മിന്റെ മരണം; പി.പി.ദിവ്യ ഏകപ്രതി; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
ചിറയിൻകീഴിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
തകര്‍ന്നടിഞ്ഞ് മ്യാന്മര്; മരണസംഖ്യ 1000 കടന്നു; 2000 പേര് ചികിത്സയിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top