Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പഴമയുടെ കാപ്പി ഗന്ധവുമായി ജൂലിയുടെ ബൈബിൾ
കോഫിയിൽ മുക്കി പേപ്പറിനു പഴമ വരുത്തുകയെന്നതായിരുന്നു തന്ത്രം. ശ്രമകരമായ ഒരു ജോലിയായിരുന്നു ഇത്. ഒാരോ പേപ്പറും കാപ്പി ലായനിയിൽ മുക്കി ഉണക്കിയെടുക്കണം. എന്നാൽ, ഇങ്ങനെ ഉണക്കിയെടുത്ത പേപ്പറിൽ എഴുതുന്നത് എളുപ്പമല്ലെന്നും ഇങ്ങനെ പേപ്പർ തയാറാക്കിയ ശേഷം എഴുതാനിരുന്നാൽ ആറു മാസംകൊണ്ട് തീരില്ലെന്നും തോന്നി... വേറിട്ട ഒരു ബൈബിൾ തയാറാക്കിയതിന്റെ കഥ വായിക്കാം.
ഒമാൻ സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റിയും എംസിവൈഎമ്മും ചേർന്നു മന്നാ ബൈബിൾ കൈയെഴുത്ത് മത്സരം നടക്കുന്നുവെന്നു കേട്ടപ്പോൾ ഒരു കൗതുകത്തിനാണ് ജൂലി അജുവും ബൈബിൾ പകർത്തി എഴുതിയാലെന്നു ചിന്തിച്ചത്. ജൂലിയെ കൂടാതെ നിരവധി പേർ മത്സരത്തിനായി രജിസ്റ്റർ ചെയ്തു.
കാൽനൂറ്റാണ്ടായി ഒമാനിലെ സലാലയിലാണ് ജൂലിയും കുടുംബവും താമസിക്കുന്നത്. ബൈബിൾ പകർത്തിയെഴുതുക എന്നത് അത്ര നിസാരമായ കാര്യമല്ലെന്ന് ആദ്യംതന്നെ പലരും ചൂണ്ടിക്കാട്ടി. ഒരു ദിവസം വലിയൊരു സമയം അതിനായി നീക്കിവയ്ക്കണം, മാസങ്ങൾ വേണ്ടിവരും.
എങ്കിലും കുടുംബത്തിന്റെ പൂർണപിന്തുണ കിട്ടിയതോടെ ബൈബിൾ എഴുതുക എന്ന ദൗത്യം ഏറ്റെടുത്തു. ആറു മാസംകൊണ്ട് ഒരേ മഷി ഉപയോഗിച്ച് A4 സൈസ് പേപ്പറിൽ ഒരേ ആൾതന്നെ എഴുതണം എന്നതായിരുന്നു നിബന്ധന.
കോഫി പരീക്ഷണം
മത്സരത്തിൽ നിരവധി പേർ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് വെറുതെ എഴുതിയാൽ മതിയോ? അതിൽ എന്തെങ്കിലും ഒരു പ്രത്യേകത വേണ്ടേയെന്നു ചോദിച്ചത് സിഎക്കാരൻ കൂടിയായ മകൻ അതുലാണ്. ബൈബിൾ എഴുത്തിൽ എന്തു പ്രത്യേകത കൊണ്ടുവരാൻ എന്ന ചോദ്യഭാവത്തിൽ മകനെ നോക്കി. അപ്പോഴാണ് അതുൽ തന്റെ ആശയം പറഞ്ഞത്.
ബൈബിൾ പുരാതനമായ ഒരു ഗ്രന്ഥമാണ്. അതു വീണ്ടും എഴുതി തയാറാക്കുന്പോൾ ആ പൗരാണികത തോന്നുന്ന രീതിയിൽ തയാറാക്കിയാലോ? വളരെ പഴയകാലത്തെ ഒരു കൈയെഴുത്തു പ്രതി എന്ന രീതിയിൽ എങ്ങനെ തയാറാക്കാമെന്നായി പിന്നെത്തെ ആലോചന. മകൻ തന്നെയാണ് അതിനു മുൻകൈയെടുത്തത്. പലരോടും ചോദിച്ചു.
പല അന്വേഷണങ്ങളും നടത്തി. ഒടുവിൽ കോഫി ഡൈ എന്ന രീതിയിൽ പേപ്പറിനെ തയാറാക്കാൻ തീരുമാനിച്ചു. കോഫിയിൽ മുക്കി പേപ്പറിനു പഴമ വരുത്തുകയെന്നതായിരുന്നു തന്ത്രം. ശ്രമകരമായ ഒരു ജോലിയായിരുന്നു ഇത്. ഒാരോ പേപ്പറും കാപ്പി ലായനിയിൽ മുക്കി ഉണക്കിയെടുക്കണം.
എന്നാൽ, ഇങ്ങനെ ഉണക്കിയെടുത്ത പേപ്പറിൽ എഴുതുന്നത് എളുപ്പമല്ലെന്നും ഇങ്ങനെ പേപ്പർ തയാറാക്കിയ ശേഷം എഴുതാനിരുന്നാൽ ആറു മാസംകൊണ്ട് തീരില്ലെന്നും തോന്നി. അതുകൊണ്ട് ആദ്യം ബൈബിൾ എഴുതി തീർക്കാൻ തീരുമാനിച്ചു. എഴുതിയ ശേഷം കോഫിയിൽ മുക്കി ഉണക്കിയെടുക്കാനായിരുന്നു പദ്ധതി. എന്നാൽ, ഇതും അത്ര എളുപ്പമല്ലായിരുന്നു.
ഒമാനിലെ പ്രത്യേക സാഹചര്യത്തിൽ ഒരു മുറിക്കുള്ളിൽ വേണം പേപ്പർ ഉണക്കിയെടുക്കാൻ. മാത്രമല്ല, കോഫിയിൽ മുക്കി ഉണക്കിയെടുക്കാൻ ശ്രമിച്ചപ്പോൾ പല പേപ്പറുകളും കീറിയും ഒട്ടിപ്പിടിച്ചും നശിച്ചു. എങ്കിലും പിന്മാറാൻ തയാറായില്ല. നഷ്ടമായ പേപ്പറുകളൊക്കെ വീണ്ടും എഴുതി. ഏതാണ്ട് 76 പേജുകൾ ഇങ്ങനെ വീണ്ടും എഴുതേണ്ടി വന്നു.
പഴമ വരുത്താനുള്ള ശ്രമം ഇരട്ടി ജോലിയാണ് നൽകിയതെങ്കിലും ഉണക്കിയെടുത്ത പേപ്പറുകളുടെ മനോഹാരിത കണ്ടപ്പോൾ കഷ്ടപ്പാടൊക്കെ ഒന്നുമല്ലെന്നു തോന്നി. ബൈബിൾ മുഴുവനായി പകർത്താൻ 812 പേജുകൾ വേണ്ടിവന്നു. 34 പേനകൾ തീർന്നു.
സ്വന്തം ബൈൻഡിംഗ്
ബൈബിൾ തീർന്നുകഴിഞ്ഞപ്പോൾ ബൈൻഡ് ചെയ്യുക എന്നതായിരുന്നു അടുത്ത കടന്പ. ഒമാനിൽ പലേടത്തും അന്വേഷിച്ചപ്പോൾ കൂടുതൽ പേപ്പർ ഉള്ളതിനാൽ രണ്ടു ബുക്കായി ബൈൻഡ് ചെയ്തു തരാമെന്നായിരുന്നു മറുപടി.
എന്നാൽ, ഒറ്റ ബുക്ക് ആയി ബൈൻഡ് ചെയ്യണമെന്നായിരുന്നു വീട്ടിലെല്ലാവരുടെയും ആഗ്രഹം. നമുക്കുതന്നെ ബൈൻഡ് ചെയ്താലോ എന്നതായി അടുത്ത ആലോചന. പിന്നെ അതിനെക്കുറിച്ചായി പഠനവും അന്വേഷണവും.
കുറെ ഗവേഷണത്തിനു ശേഷം ബൈൻഡിംഗ് രീതികൾ മനസിലാക്കി. പേജുകൾ ഇളകിപ്പോകാതിരിക്കാൻ ഏറ്റവും പിന്നിൽ തടിയുടെ ഒരു ബാക്ക് സപ്പോർട്ട് കൊടുത്തു. വശങ്ങളിൽ ലോഹപാളികൾ ഘടിപ്പിച്ചു. ഒാരോ സുവിശേഷവും ആരംഭിക്കുന്നതിനു മുന്‍പ് ബുക്ക് മാർക്ക് സെറ്റ് ചെയ്തു.
നാലു സുവിശേഷത്തെ പ്രതിനിധീകരിച്ച് എംബ്ലവും വരച്ചുചേർത്തു. സ്കെച്ച് ഉപയോഗിച്ച് പേജുകൾക്ക് ബോർഡർ തയാറാക്കി. ഒാരോ പേജിന്റെയും പിൻവശത്ത് ഡോവിന്റെ ഹോളോംഗ്രാം പതിച്ചു. കൂടുതൽ കാലം ഈടുനിൽക്കണമെന്ന ആഗ്രഹത്തിൽ മികച്ച ലെതറിൽത്തന്നെ കവർ സ്റ്റിച്ച് ചെയ്തു.
ബൈബിളിലെ മാപ്പും അതുപോലെതന്നെ വരച്ചു ചേർത്തു. അങ്ങനെ കൃത്യ സമയത്തുതന്നെ ഞങ്ങൾ വീട്ടിൽത്തന്നെ തയാറാക്കിയ സ്പെഷൽ ബൈബിൾ ഒരുങ്ങി. എഴുത്ത്, വര, ബൈൻഡിംഗ്, പേപ്പർ പ്രോസസിംഗ് അങ്ങനെയല്ലാം വീട്ടിൽ സ്വയം ചെയ്തു എന്നതാണ് ഈ ബൈബിൾ ഞങ്ങൾക്കു നൽകിയ ഏറ്റവും വലിയ സന്തോഷം.
റിക്കാർഡിൽ
140 പേരാണ് മത്സരത്തിനു രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, നാൽപതോളം പേർക്കു മാത്രമേ പൂർണമായി എഴുതി സമർപ്പിക്കാൻ കഴിഞ്ഞുള്ളൂ. 22 പേർ പകുതി എഴുതി നൽകി. അഞ്ചു ഘട്ടങ്ങളായുള്ള വിലയിരുത്തലുകൾക്കു ശേഷം ഞങ്ങളുടെ ബൈബിളിനെ തേടി സമ്മാനമെത്തി. നിരവധി പ്രത്യേകതയുള്ള ബൈബിൾ മറ്റുള്ളവയിൽനിന്നു വേറിട്ടുനിന്ന് ഏറെപ്പേരെ അതിശയിപ്പിച്ചു.
ഇതിനെ പൊതുജനശ്രദ്ധയിൽ കൊണ്ടുവരണമെന്നു പലരും നിർദേശിച്ചതു പ്രകാരം ഇന്ത്യ ബുക്ക് ഒാഫ് റിക്കാർഡിനു വേണ്ടി അപേക്ഷിച്ചു. "Ancient look alike handwritten Bible' എന്ന ടൈറ്റിലിൽ ഞങ്ങളുടെ ബൈബിൾ ഇന്ത്യ ബുക്ക് ഒാഫ് റിക്കാർഡ്സിൽ ഇടംപിടിച്ചു. യാതൊരു ശാരീരിക ബുദ്ധിമുട്ടുകളും അലട്ടാതെ ഈ ദൗത്യം വിജയകരമായി തീർക്കാനായത് കുടുംബത്തിനു കിട്ടിയ വലിയ ദൈവാനുഗ്രഹമായി കരുതുന്നതായി ജൂലി പറയുന്നു.
ചങ്ങനാശേരി അതിരൂപതയിലെ ളായിക്കാട് മോഴൂർ ഹൗസിൽ എം.എൽ. ഫിലിപ്പിന്റെയും കുഞ്ഞമ്മയുടെയും മകളാണ് ജൂലി. പത്തനംതിട്ട രൂപത വയലത്തല നെടുമാൻകുഴിയിൽ എൻ.എൻ.എസ്. തോമസിന്റെയും കുഞ്ഞമ്മയുടെയും മകനായ അജുവാണ് ഭർത്താവ്. ബിസിനസുകാരനായ അജുവാണ് എല്ലാ പ്രോത്സാഹനവും നൽകി ഒപ്പം നിന്നത്. മകൻ അതുലിനെ കൂടാതെ മകൾ അതുല്യ സിഎ ഫൈനൽ വിദ്യാർഥിനിയാണ്.
ജെ.പി.
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
അരങ്ങിലെ ആത്മസംഗീതം!
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
സത്രത്തിലെ സൂത്രങ്ങൾ ഇതൊരു പ്രേതകഥ
പ്രേതകഥകളിൽ ആളുകള്‍ എപ്പോഴും തത്പരരാണ്. ചിലർക്ക് ഇതൊരു കൗതുകവും മറ്റു ചിലർക്കു ഭീതിയും. ഭീതിപ്പെടുത്തുന്ന പ്രേതനഗ
എട്ടു നൂറ്റാണ്ടിന്റെ പകിട്ട് ഇന്നും ആ ഗീതത്തിനു പച്ചപ്പ്
ഫ്രാൻസിസ് അസീസിയുടെ പ്രശസ്തമായ സൂര്യകീർത്തനം വിരചിതമായിട്ട് എട്ട് നൂറ്റാണ്ട്. അതിന്റെ ബഹുമാനാർഥം റോമൻ മ്യൂസിയ
പത്തോളജിയിൽ രോഹിണി നക്ഷത്രം!
കാനഡയില്‍ നടന്ന മോളിക്യുലാര്‍ പാത്തോളജി ലോകസമ്മേളനത്തില് ജീൻ മ്യൂട്ടേഷൻ സംബന്ധിച്ചു ഗവേഷണ പോസ്റ്റര്‍ പ്രസന്റേ
ശ്മശാനഭൂമിയിൽ അരനൂറ്റാണ്ട് ബേബിചേച്ചി ഇവിടെ ഹാപ്പിയാണ്
മൃതദേഹങ്ങളുമായി കൂട്ടുണ്ടാക്കിയവൾ. കുഴിയെടുത്തും കുഴിമൂടിയും മൃതദേഹങ്ങൾക്കു കൂട്ടിരുന്നും ആയിരങ്ങളുടെ ഹൃദയത്ത
പ്രേതകഥകളിലെ ഉഗ്രൻ കിണർ
ആദ്യ കാഴ്ചയില്‍തന്നെ മനസില്‍ കുടിയേറുന്ന വിസ്മയകരമായ ചരിത്ര നിര്‍മിതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാനാവ
ശവക്കുഴികളിൽ കുന്തവും പരിചയും അതിശയമായി മോതിര വാൾ!
ബിബിസിയിലെ "ഡിഗിംഗ് ഫോർ ബ്രിട്ടൻ" എന്ന പരിപാടിയിൽ വിവരങ്ങൾ പുറത്തുവിടും
ഗവേഷകരെ അതിശയിപ്പിച്ച്, മനോ
കെട്ടഴിച്ചാൽ ചക്രവർത്തി!
ഗോർഡിയൻ കെട്ട് മുറിക്കുക എന്ന ചൊല്ല് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഒരു ബുദ്ധിമുട്ടുള്ള കാര്യം ധൈര്യമായ നീക്കത്തിലൂട
ജയിലിനുള്ളിൽ സൂര്യാഘാതം
ഒരു ദിവസത്തേക്കെങ്കിലും ജയിൽപ്പുള്ളികളെന്ന മുഖാവരണം എടുത്തുമാറ്റി കഥാപാത്രങ്ങളായി പ്രശോഭിച്ച അവർ നാടകം തീർന്ന
അഞ്ചേക്കറുണ്ടോ ?.. അതുമതി
എന്തിനാണ് ഈ യുവതലമുറ വൻ തുക കടമെടുത്തു വിദേശത്തേക്കു പായുന്നത്? അതിന്റെ പകുതി പണം മണ്ണിൽ മുടക്കാൻ തയാറാണോ നിങ്
കത്തിയെടുക്കുന്ന മലയാള സിനിമ
സെൻസ് ഇല്ലാതെ സെൻസർ ചെയ്യപ്പെടുകയാണോ നമ്മുടെ പല സിനിമകളും? അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം കുട്ടികളെ ഒരു തരത
കാട്ടുതേൻ ചങ്കുറപ്പിന്റെ മധുരം
രണ്ടോ മൂന്നോ പേര് ഒരുമിച്ചാണ് മരത്തില്‍ കയറുക. ഈച്ചകളെ പുകച്ചു മാറ്റിയ ശേഷം പല പ്രാവശ്യമായി തേനടകള്‍ അരിഞ്ഞെടുക
ഇതാ, പാട്ടിന്റെ ഡിജിറ്റൽ പാലാഴി!
ഇന്നുവരെ എത്ര മലയാളം സിനിമാപ്പാട്ടുകൾ സൃഷ്ടിക്കപ്പെട്ടു എന്നു ചോദിച്ചാൽ എഐക്കുപോലും കൃത്യമായ കണക്കില്ല. ഇതാ, മുപ്പ
റഫി പാടി- ക്രിസ്തു പ്രഭു ജയ്ഹോ...
അധികം പേർക്ക് അറിയാത്ത രണ്ടു കഥകൾ ഇതാ: 1954ൽ നാസ്തിക് എന്നൊരു സിനിമയിറങ്ങി. അതിലെ ഒരു പാട്ട് ഏറെ ജനപ്രിയമായിരുന്നു.
ഒരാൾ മാത്രം
"മോനേ..കണ്ണുതുറന്നേ.. ദേ ഉണ്ണീശോ..'മമ്മിയുടെ ശബ്ദം കേട്ട് ഉറക്കംവന്നു മൂടിയ കണ്ണുകള്‍ ആയാസപ്പെട്ട് തുറന്നു. പാതി തുറന
എൺപതിലും പാടത്തു വിത്തുവിതച്ച് റിറ്റിയമ്മ
പതിനാറ് ഏക്കർ വിസ്തൃതിയുള്ള കുമരംചിറ പാടത്തിന്റെ ചിറയിലേക്കു ചെന്നപ്പോൾ അതാ അവിടെ പൊരിവെയിലത്തും പാടത്തേക്കു കണ്ണു
കടുപ്പത്തിലൊരു ചായ
ജില്ല: ഇടുക്കി കാഴ്ച: മ്യൂസിയം ആകർഷണം: വിവിധ തരം ചായ രുചിക്കാം
മൂന്നാറിൽ സന്ദർശനത്തിനു പോകാത്തവർ ചുരുക്കം. എന
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
അരങ്ങിലെ ആത്മസംഗീതം!
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
സത്രത്തിലെ സൂത്രങ്ങൾ ഇതൊരു പ്രേതകഥ
പ്രേതകഥകളിൽ ആളുകള്‍ എപ്പോഴും തത്പരരാണ്. ചിലർക്ക് ഇതൊരു കൗതുകവും മറ്റു ചിലർക്കു ഭീതിയും. ഭീതിപ്പെടുത്തുന്ന പ്രേതനഗ
എട്ടു നൂറ്റാണ്ടിന്റെ പകിട്ട് ഇന്നും ആ ഗീതത്തിനു പച്ചപ്പ്
ഫ്രാൻസിസ് അസീസിയുടെ പ്രശസ്തമായ സൂര്യകീർത്തനം വിരചിതമായിട്ട് എട്ട് നൂറ്റാണ്ട്. അതിന്റെ ബഹുമാനാർഥം റോമൻ മ്യൂസിയ
പത്തോളജിയിൽ രോഹിണി നക്ഷത്രം!
കാനഡയില്‍ നടന്ന മോളിക്യുലാര്‍ പാത്തോളജി ലോകസമ്മേളനത്തില് ജീൻ മ്യൂട്ടേഷൻ സംബന്ധിച്ചു ഗവേഷണ പോസ്റ്റര്‍ പ്രസന്റേ
ശ്മശാനഭൂമിയിൽ അരനൂറ്റാണ്ട് ബേബിചേച്ചി ഇവിടെ ഹാപ്പിയാണ്
മൃതദേഹങ്ങളുമായി കൂട്ടുണ്ടാക്കിയവൾ. കുഴിയെടുത്തും കുഴിമൂടിയും മൃതദേഹങ്ങൾക്കു കൂട്ടിരുന്നും ആയിരങ്ങളുടെ ഹൃദയത്ത
പ്രേതകഥകളിലെ ഉഗ്രൻ കിണർ
ആദ്യ കാഴ്ചയില്‍തന്നെ മനസില്‍ കുടിയേറുന്ന വിസ്മയകരമായ ചരിത്ര നിര്‍മിതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാനാവ
ശവക്കുഴികളിൽ കുന്തവും പരിചയും അതിശയമായി മോതിര വാൾ!
ബിബിസിയിലെ "ഡിഗിംഗ് ഫോർ ബ്രിട്ടൻ" എന്ന പരിപാടിയിൽ വിവരങ്ങൾ പുറത്തുവിടും
ഗവേഷകരെ അതിശയിപ്പിച്ച്, മനോ
കെട്ടഴിച്ചാൽ ചക്രവർത്തി!
ഗോർഡിയൻ കെട്ട് മുറിക്കുക എന്ന ചൊല്ല് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഒരു ബുദ്ധിമുട്ടുള്ള കാര്യം ധൈര്യമായ നീക്കത്തിലൂട
ജയിലിനുള്ളിൽ സൂര്യാഘാതം
ഒരു ദിവസത്തേക്കെങ്കിലും ജയിൽപ്പുള്ളികളെന്ന മുഖാവരണം എടുത്തുമാറ്റി കഥാപാത്രങ്ങളായി പ്രശോഭിച്ച അവർ നാടകം തീർന്ന
അഞ്ചേക്കറുണ്ടോ ?.. അതുമതി
എന്തിനാണ് ഈ യുവതലമുറ വൻ തുക കടമെടുത്തു വിദേശത്തേക്കു പായുന്നത്? അതിന്റെ പകുതി പണം മണ്ണിൽ മുടക്കാൻ തയാറാണോ നിങ്
കത്തിയെടുക്കുന്ന മലയാള സിനിമ
സെൻസ് ഇല്ലാതെ സെൻസർ ചെയ്യപ്പെടുകയാണോ നമ്മുടെ പല സിനിമകളും? അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം കുട്ടികളെ ഒരു തരത
കാട്ടുതേൻ ചങ്കുറപ്പിന്റെ മധുരം
രണ്ടോ മൂന്നോ പേര് ഒരുമിച്ചാണ് മരത്തില്‍ കയറുക. ഈച്ചകളെ പുകച്ചു മാറ്റിയ ശേഷം പല പ്രാവശ്യമായി തേനടകള്‍ അരിഞ്ഞെടുക
ഇതാ, പാട്ടിന്റെ ഡിജിറ്റൽ പാലാഴി!
ഇന്നുവരെ എത്ര മലയാളം സിനിമാപ്പാട്ടുകൾ സൃഷ്ടിക്കപ്പെട്ടു എന്നു ചോദിച്ചാൽ എഐക്കുപോലും കൃത്യമായ കണക്കില്ല. ഇതാ, മുപ്പ
റഫി പാടി- ക്രിസ്തു പ്രഭു ജയ്ഹോ...
അധികം പേർക്ക് അറിയാത്ത രണ്ടു കഥകൾ ഇതാ: 1954ൽ നാസ്തിക് എന്നൊരു സിനിമയിറങ്ങി. അതിലെ ഒരു പാട്ട് ഏറെ ജനപ്രിയമായിരുന്നു.
ഒരാൾ മാത്രം
"മോനേ..കണ്ണുതുറന്നേ.. ദേ ഉണ്ണീശോ..'മമ്മിയുടെ ശബ്ദം കേട്ട് ഉറക്കംവന്നു മൂടിയ കണ്ണുകള്‍ ആയാസപ്പെട്ട് തുറന്നു. പാതി തുറന
എൺപതിലും പാടത്തു വിത്തുവിതച്ച് റിറ്റിയമ്മ
പതിനാറ് ഏക്കർ വിസ്തൃതിയുള്ള കുമരംചിറ പാടത്തിന്റെ ചിറയിലേക്കു ചെന്നപ്പോൾ അതാ അവിടെ പൊരിവെയിലത്തും പാടത്തേക്കു കണ്ണു
കടുപ്പത്തിലൊരു ചായ
ജില്ല: ഇടുക്കി കാഴ്ച: മ്യൂസിയം ആകർഷണം: വിവിധ തരം ചായ രുചിക്കാം
മൂന്നാറിൽ സന്ദർശനത്തിനു പോകാത്തവർ ചുരുക്കം. എന
മൃദുല സംഗീതം
പാടാനുള്ള പാട്ടു കേട്ടതും മൃദുല വാര്യർ ആകെ അന്പരന്നു. പാട്ടിലെന്പാടും സ്വരങ്ങളും ജതികളും. ആലാപനം വളരെ ക്ലേശകരം. സിനി
അദ്ഭുതപ്പെടുത്തുന്ന ഗുഹാസ്മാരകങ്ങൾ
ഇന്ത്യയുടെ കഴിഞ്ഞുപോയ കാലഘട്ടങ്ങളിലെ കലാപരവും ആത്മീയവുമായ മികവിന്റെ സാക്ഷ്യങ്ങളാണ് അജന്ത-എല്ലോറ ഗുഹകള്‍. മഹാരാ
ആന്റണി എങ്ങനെ വെളിച്ചപ്പാടായി
പള്ളിവാളിന്റെ ചലിപ്പിക്കലും തുള്ളിക്കളിയുടെ താളവും ചുവടുകളുടെ ചിട്ടകളും നടത്തത്തിന്റെ പ്രത്യേകതകളും എന്നു വേണ്ട
മരണം പതിയിരുന്ന ഇ610 ടാങ്ക്
1984 ഡിസംബർ 02 ഞായർ: ഞായറാഴ്ച ആഘോഷങ്ങളൊക്കെ കഴിഞ്ഞ് ഭോപ്പാലിലെ ജനങ്ങൾ ഉറങ്ങാൻ തുടങ്ങിയിരുന്നു. കെട്ടുറപ്പുള്ള വീടുക
ശബ്ദം ഒച്ചയാകുമ്പോൾ
പതിനാലായിരം ആളുകള്‍ക്ക് ഇരിക്കാവുന്ന ഒരു നാടകശാല. അതിന്റെ വേദിയില്‍നിന്നുള്ള ശബ്ദം ഉച്ചഭാഷിണികളുടെയൊന്നും സഹായ
സാരംഗി അഥവാ രാം നാരായണ്‍...
പണ്ഡിറ്റ് രാം നാരായണ്‍- സാരംഗിയുടെ പര്യായമാണ് ആ പേര്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ലോകത്തിന്റെ വിവിധ കോണുകളിൽ, പ്രത
കുടുംബങ്ങളിലൂടെ ഒരു ഭാരത പര്യടനം
യാത്ര തുടങ്ങണമെങ്കില്‍ കടലിന്റെ അടിത്തട്ടുവരെ നിങ്ങള്‍ പോകണം. അവിടന്നു നടക്കാന്‍ തുടങ്ങുക. ശരിയായ ഒരു കാഴ്ച കിട്ടണ
അക്ഷരങ്ങളിൽ തീപിടിക്കുന്ന സമയം
പേനകളിൽ മഷിക്കു പകരം കനൽ നിറച്ച പത്രപ്രവർത്തകൻ... പ്രമുഖ പത്രപ്രവർത്തകനും ദീപികയുടെ മുൻ ചീഫ് എഡിറ്ററുമായ ഫാ. അ
തീക്കനലിലെ തെയ്യച്ചുവട്
ഇക്കഴിഞ്ഞതു തുലാപ്പത്ത്. ഇനി ഇടവപ്പാതി വരെ വടക്കൻ കേരളത്തിൽ തെയ്യക്കാലം. കോഴിക്കോടു മുതൽ കാസർഗോഡ് വരെ ചെണ്ടയുടെയു
മലയാളത്തിലെ പാടുന്ന പൈങ്കിളി
മലയാളത്തിന്റെ മിസ്റ്റിക് കവി മേരി ബനീഞ്ഞയുടെ 125-ാം ജന്മദിനമാണ് 2024ൽ. ഇലഞ്ഞിയിലെ തോട്ടം കുടുംബത്തിൽ 1899 നവംബർ ആറിന
Latest News
ഐഎസ്എൽ: ഒഡീഷ എഫ്സി-മുഹമ്മദൻസ് എസ്സി മത്സരം സമനിലയിൽ
കേരളത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ്
തോമസ് കെ. തോമസിനെ എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു
വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു
പത്താം ക്ലാസ് വിദ്യാർഥികളുടെ സെന്റ് ഓഫ് പാർട്ടിയ്ക്കായി കഞ്ചാവെത്തിച്ചു നൽകി; യുവാവ് പിടിയിൽ
Latest News
ഐഎസ്എൽ: ഒഡീഷ എഫ്സി-മുഹമ്മദൻസ് എസ്സി മത്സരം സമനിലയിൽ
കേരളത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ്
തോമസ് കെ. തോമസിനെ എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു
വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു
പത്താം ക്ലാസ് വിദ്യാർഥികളുടെ സെന്റ് ഓഫ് പാർട്ടിയ്ക്കായി കഞ്ചാവെത്തിച്ചു നൽകി; യുവാവ് പിടിയിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top