Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കരുനീക്കം കളറാക്കാൻ നെയ്തൽ...
ആലപ്പുഴ സ്വദേശി ഏഴു വയസുകാരൻ നെയ്തൽ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക കേഡറ്റ് ആൻഡ് റാപ്പിഡ് യൂത്ത് ചെസ് ചാന്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിൽ. നേരന്പോക്കിനു തുടങ്ങിയ ചെസ് നേരായി മാറിയ കഥ കേൾക്കാം. ചെസിന്റെ മൂന്നു വിഭാഗങ്ങളിലും ഫിഡെ റേറ്റിംഗ് നേടിയ കുഞ്ഞിപ്പയ്യൻ വിജയഗാഥ പറയുന്പോഴും ചില സങ്കടങ്ങൾ ബാക്കി, അതത്ര കുഞ്ഞല്ല താനും.
എല്ലാവരെയും വീട്ടിലടച്ച കോവിഡ് കാലം. കോവിഡ് കാലമാണെങ്കിലും പഞ്ചായത്ത് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ആലപ്പുഴ സ്വദേശി ധീരേഷ് അൻസേര പതിവുപോലെ ഒാഫീസിൽ പോയിരുന്നു. ഒരു ദിവസം ഒാഫീസിൽ പോയിട്ട് വീട്ടിലേക്കു തിരികെയെത്തുന്പോൾ സിറ്റൗട്ടിൽത്തന്നെ കുഞ്ഞ് നെയ്തൽ ആവേശത്തോടെ നിൽക്കുന്നു.
എന്തോ വിശേഷം പറയാനാണ് ആ നിൽപ്പെന്നു കാണുന്പോൾത്തന്നെ അറിയാം. വീട്ടിലേക്കു കയറിയതും വലിയ ആഹ്ലാദത്തോടെ നെയ്തൽ പറഞ്ഞു, ചേട്ടനെ ഞാൻ തോല്പിച്ചു... അവന്റെ സന്തോഷവും ആവേശവും കണ്ടപ്പോഴാണ് ധീരേഷ് അക്കാര്യം ഒാർത്തത്.
ബോറടി മാറ്റാൻ
കോവിഡ്കാലത്തെ ബോറടി മാറ്റാൻ മക്കൾക്ക് ഒരു ചെസ് ബോർഡ് വാങ്ങി നൽകിയിരുന്നു. കരുക്കളുടെ നീക്കം എങ്ങനെയൊക്കെ വേണമെന്നും പറഞ്ഞുകൊടുത്തു. നേരമ്പോക്ക് എന്നാണ് കരുതിയതെങ്കിലും കളി കാര്യമാവുകയാണെന്ന് ധീരേഷിനു മനസിലായി. നിർമലും നെയ്തലും കളിയെ ഗൗരവത്തോടെയെടുത്തു.
ദിവസങ്ങൾക്കൊണ്ടുതന്നെ കുഞ്ഞു നെയ്തൽ ചെസിൽ വലിയ മികവ് കാട്ടി. മാത്രമല്ല, ചെസ് കളി എന്നു കേൾക്കുന്പോൾത്തന്നെ ആവേശത്തോടെ അവൻ ഒാടിയെത്തും. ഇതോടെ നെയ്തൽ പഠിക്കുന്ന ആലപ്പുഴ മാതാ സ്കൂൾ അധികൃതരും പരിശീലകനും നെയ്തലിന്റെ കരുനീക്കത്തിൽ കണ്ണുവച്ചു. പിന്നെ നെയ്തലിനു മുന്നിൽ കളങ്ങൾ കളറാകുന്നതാണ് കണ്ടത്.
16 ചാന്പ്യൻപട്ടം
പരിശീലന സമയത്ത് മികവുകണ്ട് നെയ്തലിനെ മത്സരത്തിന് ഇറക്കാൻ സ്കൂൾ അധികൃതരും പരിശീലകനും തീരുമാനിച്ചു. അങ്ങനെ കഴിഞ്ഞ വർഷം ഫെബ്രവരിയിൽ കൊച്ചിയിൽ നടന്ന മത്സരത്തിൽ സ്കൂൾ ടീം ഇനത്തിൽ പങ്കെടുത്തു. ബോർഡ് വിന്നർ എന്ന ബഹുമതിയുമായിട്ടായിരുന്നു മടക്കം.
ഒരു ബോർഡിൽ കളിച്ച എല്ലാ മത്സരത്തിലും ജയിച്ചതിനായിരുന്നു ഈ സമ്മാനം. ഇതോടെ പ്രഫഷണൽ മത്സരങ്ങളിലേക്കു നെയ്തലിനെ കൊണ്ടുപോകാൻ വീട്ടുകാർക്കും ആത്മവിശ്വാസമായി. പിന്നെ മത്സരങ്ങളുടെ കാലം. കഴിഞ്ഞ ഒറ്റ വർഷത്തിനിടയിൽ 36 ചാന്പ്യൻഷിപ്പുകളിൽ മത്സരിച്ചു. 16 എണ്ണത്തിൽ ചാമ്പ്യൻ.
അത്രത്തോളം എണ്ണം മത്സരങ്ങളിൽ റണ്ണറപ്പ്. ഈ ഒരൊറ്റ വര്‍ഷംകൊണ്ടുതന്നെ ചെസിന്റെ മൂന്നു വിഭാഗങ്ങളിലും രാജ്യാന്തര ചെസ് ഫെഡറേഷന്റെ(ഫിഡെ) റേറ്റിംഗും കുഞ്ഞു നെയ്തലിനെ തേടിയെത്തി. ആഗോള തലത്തിലുള്ള ഒരു ചെസ് ചാന്പൻഷിപ്പിൽ കരുനീക്കുകയെന്ന സ്വപ്നത്തിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് നെയ്തൽ.
ഏപ്രില്‍ 12 മുതല്‍ 18 വരെ ഗ്രീസില്‍ നടക്കുന്ന അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) വേള്‍ഡ് കേഡറ്റ് ആന്‍ഡ് യൂത്ത് റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ എട്ടുവയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ പങ്കെടുക്കാനാണ് നെയ്തല്‍ യോഗ്യത നേടിയിരിക്കുന്നത്.
നേട്ടങ്ങളുടെ കളത്തിൽ
2024ൽ കേരള ചെസ് അസോസിയേഷന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ഏഴു വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തിലെ ജില്ലാ ചാമ്പ്യനായതോടെയാണ് നെയ്തലിനെ ചെസ് രംഗത്തു പലരും ശ്രദ്ധിക്കുന്നത്.
തുടർന്നു തൃശൂരില്‍ നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം. മധുരയില്‍ നടന്ന ഫിഡെയുടെ നാഗര്‍കോവില്‍ ഇന്റര്‍നാഷണല്‍ റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ ചാന്പ്യൻഷിപ്പിന്റെ മധുരം. ആഥന്‍സ് ഓഫ് ദ ഈസ്റ്റ് ഇന്റര്‍ നാഷണല്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം,
സെപറ്റംബറില്‍ മൈസൂരുവില്‍ നടന്ന ഓള് ഇന്ത്യ ചെസ് ഫെഡറേഷന്റെ അണ്ടര്‍ സെവന് ദേശീയ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിലൂടെയാണ് ലോക ചാമ്പ്യന്‍ഷിപ്പിലേക്കു യോഗ്യത നേടിയത്. ഇതിനു പുറമേ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും പങ്കെടുക്കാനുള്ള യോഗ്യതയും കുഞ്ഞു നെയ്തല്‍ സ്വന്തമാക്കി.
ആരുണ്ട് സഹായിക്കാൻ?
നെയ്തൽ നേട്ടങ്ങളിലേക്കു കുതിക്കുകയാണെങ്കിലും മകനെ അന്താരാഷ്ട്ര മത്സരങ്ങൾക്കു കൊണ്ടുപോകുന്പോഴുള്ള ഭാരിച്ച ചെലവുകളാണ് കുടുംബത്തെ അലട്ടുന്നത്. ആര്യാട് ഗ്രാമപ്പഞ്ചായത്ത് ഹെഡ് അക്കൗണ്ടന്റാണ് അച്ഛന് ധീരേഷ് അന്സേര.
ചേര്‍ത്തല എസ്എന്‍ കോളജ് കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസറായ (ഗസ്റ്റ്) അമ്മ സിമിയും ചേട്ടന് നിര്‍മല്‍ ഡി. അന്‍സേരയും നെയ്തലിനു പിന്തുണയുമായി ഒപ്പമുണ്ട്. ഗ്രീസിലെ ചാന്പൻഷിപ് രജിസ്ട്രേഷനു വേണ്ടി മാത്രം ഒന്നേകാൽ ലക്ഷം രൂപ ചെലവാക്കേണ്ടി വന്നു. യാത്രാച്ചെലവിനും താമസത്തിനുമെല്ലാംകൂടി എഴ്-എട്ട് ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
സർക്കാർ സഹായമോ സ്പോൺസർമാരെയോ കിട്ടിയില്ലെങ്കിൽ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് കുടുംബം. കേരളവും കണ്ണു തുറക്കണം കേരളത്തിൽ ഇനിയും ചെസിന്റെ സാധ്യതകളെക്കുറിച്ചോ അതിലെ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചോ കാര്യമായ ചിന്ത വന്നിട്ടില്ലെന്നു കുടുംബം പറയുന്നു.
അതേസമയം, തമിഴ്നാട് ഈ രംഗത്തു വലിയ പ്രോത്സാഹനമാണ് നൽകുന്നത്. വിശ്വനാഥന് ആനന്ദ്, പ്രഗ്യാനന്ദ, ഡി. ഗുഗേഷ്, വൈശാലി... നമുക്ക് അറിയാവുന്ന പ്രശസ്ത ചെസ് താരങ്ങളെല്ലാം തമിഴ്നാട്ടിൽനിന്ന് ഉയർന്നുവരാനുള്ള കാരണവും അവിടെ ലഭിക്കുന്ന പിന്തുണയാണ്.
കേരളത്തിലും മികച്ച ചെസ് പ്രതിഭകളുണ്ടെങ്കിലും സാന്പത്തികം പോലുള്ള കാര്യങ്ങളിൽ തട്ടി പലർക്കും മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാണ്. തീര്‍ച്ചയായും കേരള സര്‍ക്കാരും ചെസ് അസോസിയേഷനുകളും അക്കാഡമികളുമൊക്കെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നെയ്തലും കുടുംബവും.
വ്യക്തിപരമായി ചോദിച്ചാൽ ആരെങ്കിലും സഹായിക്കാൻ തയാറായേക്കുമെങ്കിലും സർക്കാരും സംഘടനകളും നൽകുന്ന ഒൗദ്യോഗിക സഹായത്തിനാണ് മുൻഗണനയെന്ന് ഇവർ പറയുന്നു. അപ്പോഴാണ് അതു കേരള ചെസിനു ഗുണമായി മാറുന്നതെന്നും ഇവർ വിശ്വസിക്കുന്നു.
നെയ്തൽ ഞങ്ങളുടെ അഭിമാനം
ആലപ്പുഴ മാതാ സീനിയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ നെയ്തൽ ഡി. അൻസേര ഗ്രീസിൽ നടക്കുന്ന ഫിഡെ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയെന്നത് ഞങ്ങൾക്ക് അഭിമാനകരമാണ്.
പഠന പാഠ്യേതര രംഗത്ത് ഒരുപോലെ തിളങ്ങുന്ന നെയ്തലിനു ചെസ് രംഗത്തു വലിയ ഭാവിയുണ്ട്. കെ.ജി ക്ലാസ് മുതൽ കണക്കിനോട് അവനു പ്രിയമുണ്ട്. മനക്കണക്കിലൂടെ ഉത്തരം കണ്ടെത്താനുള്ള അനിതരസാധാരണമായ ഒരു കഴിവ് ടീച്ചർമാർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
നെയ്തലിന് എല്ലാ ആശംസയും നേരുന്നതിനൊപ്പം സർക്കാരും സംവിധാനങ്ങളും പിന്തുണ നൽകണമെന്നും അഭ്യർഥിക്കുന്നു.
ഫാ. രഞ്ജിത്ത് മഠത്തിപ്പറമ്പിൽ
മാനേജർ, മാതാ സീനിയർ
സെക്കൻഡറി സ്കൂൾ, ആലപ്പുഴ
സന്ദീപ് സലിം
നാദബ്രഹ്മസുധാമയം!
അനേകർക്ക് ആത്മീയവെളിച്ചത്തിന്റെ ചെരാതുകൾ സമ്മാനിച്ചിട്ടുണ്ട് സ്വാമി ചിന്മയാനന്ദ. ഏതാണ്ടു നാലു പതിറ്റാണ്ടു മുന്‍പ്
പാപ്പായെ ചികിത്സിച്ച നഴ്സ്
മരണത്തിന്റെ വക്കിൽനിന്ന് ഒരു രോഗി സുഖം പ്രാപിച്ച് ആശുപത്രി വിട്ടാൽ അതിന്റെ ക്രഡിറ്റ് പ്രധാനമായും കിട്ടുന്നത് ഡോക്ടർമ
കപ്പഡോക്കിയയിലെ ലാവാ ചിമ്മിനികൾ
എത്ര കണ്ടാലും മതിവരില്ല തുർക്കിയയിലെ അനറ്റോലിയ പ്രവിശ്യയിലുള്ള കപ്പഡോക്കിയ എന്ന മായിക നഗരം. യുനെസ്കോ പൈതൃക പട്ടിക
കറുത്ത മണൽ, ഭീതി പകരും ബീച്ച്...
സമുദ്രതീരങ്ങള്‍ ചിലരില്‍ ആവേശം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലർക്കത് ഭയമാണ്. ഇപ്പോൾ ഒരു സുനാമി വരുമോയെന്ന ഭയത്തോടെ ക
പരീക്ഷയുടെ പാടകറ്റും, പാട്ട്
പരീക്ഷക്കാലമാണ്. പഠിക്കാനുണ്ട്, പാട്ടും കളിയുമൊന്നും തത്കാലം വേണ്ട എന്നു പറയുന്ന രക്ഷിതാക്കൾ ഒട്ടേറെപ്പേരുണ്ടാകും
ചൊരിമണലിൽ സംഭവിച്ചത്
സംസ്ഥാനത്ത് പച്ചക്കറിയിൽ സ്വയംപര്യാപ്തമായ ഏക പഞ്ചായത്ത് എന്നു കഞ്ഞിക്കുഴിയെ വിശേഷിപ്പിക്കാം. അര സെന്റിൽ മുതൽ അൻ
"ബ്ലാക്ക് സീഡെവിൾ ആംഗ്ലർഫിഷ്!'
സമുദ്രോപരിതലത്തിൽനിന്ന് 650 മുതൽ 6,500 അടി വരെ താഴ്ചയിൽ ജീവിക്കുന്ന ആംഗ്ലർഫിഷിനെ ജീവനോടെ കാണാൻ കഴിയുന്നതു വലിയ
പക്ഷികൾ ചാകുന്ന ജതിംഗ വാലി!
ആയിരക്കണക്കിനു പക്ഷികളാണ് ജതിംഗ വാലിയില്‍ ഓരോ വര്‍ഷവും മണ്‍സൂണ്‍ സീസൺ അവസാനിക്കുന്പോൾ ജീവനൊടുക്കുന്നത് അല്ലെങ
പ്രകാശംപരത്തുന്ന കുട്ടി (ഹാര്‍മോണിയം)
കുട്ടിക്കാലത്തുതന്നെ അസാമാന്യ പ്രതിഭാവിലാസം തൊട്ടനുഗ്രഹിക്കുന്നവരുണ്ട്. രൂപവും വലിപ്പവും കണ്ടാലറിയില്ല എത്ര മഹ
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
അരങ്ങിലെ ആത്മസംഗീതം!
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
സത്രത്തിലെ സൂത്രങ്ങൾ ഇതൊരു പ്രേതകഥ
പ്രേതകഥകളിൽ ആളുകള്‍ എപ്പോഴും തത്പരരാണ്. ചിലർക്ക് ഇതൊരു കൗതുകവും മറ്റു ചിലർക്കു ഭീതിയും. ഭീതിപ്പെടുത്തുന്ന പ്രേതനഗ
എട്ടു നൂറ്റാണ്ടിന്റെ പകിട്ട് ഇന്നും ആ ഗീതത്തിനു പച്ചപ്പ്
ഫ്രാൻസിസ് അസീസിയുടെ പ്രശസ്തമായ സൂര്യകീർത്തനം വിരചിതമായിട്ട് എട്ട് നൂറ്റാണ്ട്. അതിന്റെ ബഹുമാനാർഥം റോമൻ മ്യൂസിയ
പത്തോളജിയിൽ രോഹിണി നക്ഷത്രം!
കാനഡയില്‍ നടന്ന മോളിക്യുലാര്‍ പാത്തോളജി ലോകസമ്മേളനത്തില് ജീൻ മ്യൂട്ടേഷൻ സംബന്ധിച്ചു ഗവേഷണ പോസ്റ്റര്‍ പ്രസന്റേ
പഴമയുടെ കാപ്പി ഗന്ധവുമായി ജൂലിയുടെ ബൈബിൾ
കോഫിയിൽ മുക്കി പേപ്പറിനു പഴമ വരുത്തുകയെന്നതായിരുന്നു തന്ത്രം. ശ്രമകരമായ ഒരു ജോലിയായിരുന്നു ഇത്. ഒാരോ പേപ്പറും കാ
ശ്മശാനഭൂമിയിൽ അരനൂറ്റാണ്ട് ബേബിചേച്ചി ഇവിടെ ഹാപ്പിയാണ്
മൃതദേഹങ്ങളുമായി കൂട്ടുണ്ടാക്കിയവൾ. കുഴിയെടുത്തും കുഴിമൂടിയും മൃതദേഹങ്ങൾക്കു കൂട്ടിരുന്നും ആയിരങ്ങളുടെ ഹൃദയത്ത
പ്രേതകഥകളിലെ ഉഗ്രൻ കിണർ
ആദ്യ കാഴ്ചയില്‍തന്നെ മനസില്‍ കുടിയേറുന്ന വിസ്മയകരമായ ചരിത്ര നിര്‍മിതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാനാവ
ശവക്കുഴികളിൽ കുന്തവും പരിചയും അതിശയമായി മോതിര വാൾ!
ബിബിസിയിലെ "ഡിഗിംഗ് ഫോർ ബ്രിട്ടൻ" എന്ന പരിപാടിയിൽ വിവരങ്ങൾ പുറത്തുവിടും
ഗവേഷകരെ അതിശയിപ്പിച്ച്, മനോ
നാദബ്രഹ്മസുധാമയം!
അനേകർക്ക് ആത്മീയവെളിച്ചത്തിന്റെ ചെരാതുകൾ സമ്മാനിച്ചിട്ടുണ്ട് സ്വാമി ചിന്മയാനന്ദ. ഏതാണ്ടു നാലു പതിറ്റാണ്ടു മുന്‍പ്
പാപ്പായെ ചികിത്സിച്ച നഴ്സ്
മരണത്തിന്റെ വക്കിൽനിന്ന് ഒരു രോഗി സുഖം പ്രാപിച്ച് ആശുപത്രി വിട്ടാൽ അതിന്റെ ക്രഡിറ്റ് പ്രധാനമായും കിട്ടുന്നത് ഡോക്ടർമ
കപ്പഡോക്കിയയിലെ ലാവാ ചിമ്മിനികൾ
എത്ര കണ്ടാലും മതിവരില്ല തുർക്കിയയിലെ അനറ്റോലിയ പ്രവിശ്യയിലുള്ള കപ്പഡോക്കിയ എന്ന മായിക നഗരം. യുനെസ്കോ പൈതൃക പട്ടിക
കറുത്ത മണൽ, ഭീതി പകരും ബീച്ച്...
സമുദ്രതീരങ്ങള്‍ ചിലരില്‍ ആവേശം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലർക്കത് ഭയമാണ്. ഇപ്പോൾ ഒരു സുനാമി വരുമോയെന്ന ഭയത്തോടെ ക
പരീക്ഷയുടെ പാടകറ്റും, പാട്ട്
പരീക്ഷക്കാലമാണ്. പഠിക്കാനുണ്ട്, പാട്ടും കളിയുമൊന്നും തത്കാലം വേണ്ട എന്നു പറയുന്ന രക്ഷിതാക്കൾ ഒട്ടേറെപ്പേരുണ്ടാകും
ചൊരിമണലിൽ സംഭവിച്ചത്
സംസ്ഥാനത്ത് പച്ചക്കറിയിൽ സ്വയംപര്യാപ്തമായ ഏക പഞ്ചായത്ത് എന്നു കഞ്ഞിക്കുഴിയെ വിശേഷിപ്പിക്കാം. അര സെന്റിൽ മുതൽ അൻ
"ബ്ലാക്ക് സീഡെവിൾ ആംഗ്ലർഫിഷ്!'
സമുദ്രോപരിതലത്തിൽനിന്ന് 650 മുതൽ 6,500 അടി വരെ താഴ്ചയിൽ ജീവിക്കുന്ന ആംഗ്ലർഫിഷിനെ ജീവനോടെ കാണാൻ കഴിയുന്നതു വലിയ
പക്ഷികൾ ചാകുന്ന ജതിംഗ വാലി!
ആയിരക്കണക്കിനു പക്ഷികളാണ് ജതിംഗ വാലിയില്‍ ഓരോ വര്‍ഷവും മണ്‍സൂണ്‍ സീസൺ അവസാനിക്കുന്പോൾ ജീവനൊടുക്കുന്നത് അല്ലെങ
പ്രകാശംപരത്തുന്ന കുട്ടി (ഹാര്‍മോണിയം)
കുട്ടിക്കാലത്തുതന്നെ അസാമാന്യ പ്രതിഭാവിലാസം തൊട്ടനുഗ്രഹിക്കുന്നവരുണ്ട്. രൂപവും വലിപ്പവും കണ്ടാലറിയില്ല എത്ര മഹ
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
അരങ്ങിലെ ആത്മസംഗീതം!
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
സത്രത്തിലെ സൂത്രങ്ങൾ ഇതൊരു പ്രേതകഥ
പ്രേതകഥകളിൽ ആളുകള്‍ എപ്പോഴും തത്പരരാണ്. ചിലർക്ക് ഇതൊരു കൗതുകവും മറ്റു ചിലർക്കു ഭീതിയും. ഭീതിപ്പെടുത്തുന്ന പ്രേതനഗ
എട്ടു നൂറ്റാണ്ടിന്റെ പകിട്ട് ഇന്നും ആ ഗീതത്തിനു പച്ചപ്പ്
ഫ്രാൻസിസ് അസീസിയുടെ പ്രശസ്തമായ സൂര്യകീർത്തനം വിരചിതമായിട്ട് എട്ട് നൂറ്റാണ്ട്. അതിന്റെ ബഹുമാനാർഥം റോമൻ മ്യൂസിയ
പത്തോളജിയിൽ രോഹിണി നക്ഷത്രം!
കാനഡയില്‍ നടന്ന മോളിക്യുലാര്‍ പാത്തോളജി ലോകസമ്മേളനത്തില് ജീൻ മ്യൂട്ടേഷൻ സംബന്ധിച്ചു ഗവേഷണ പോസ്റ്റര്‍ പ്രസന്റേ
പഴമയുടെ കാപ്പി ഗന്ധവുമായി ജൂലിയുടെ ബൈബിൾ
കോഫിയിൽ മുക്കി പേപ്പറിനു പഴമ വരുത്തുകയെന്നതായിരുന്നു തന്ത്രം. ശ്രമകരമായ ഒരു ജോലിയായിരുന്നു ഇത്. ഒാരോ പേപ്പറും കാ
ശ്മശാനഭൂമിയിൽ അരനൂറ്റാണ്ട് ബേബിചേച്ചി ഇവിടെ ഹാപ്പിയാണ്
മൃതദേഹങ്ങളുമായി കൂട്ടുണ്ടാക്കിയവൾ. കുഴിയെടുത്തും കുഴിമൂടിയും മൃതദേഹങ്ങൾക്കു കൂട്ടിരുന്നും ആയിരങ്ങളുടെ ഹൃദയത്ത
പ്രേതകഥകളിലെ ഉഗ്രൻ കിണർ
ആദ്യ കാഴ്ചയില്‍തന്നെ മനസില്‍ കുടിയേറുന്ന വിസ്മയകരമായ ചരിത്ര നിര്‍മിതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാനാവ
ശവക്കുഴികളിൽ കുന്തവും പരിചയും അതിശയമായി മോതിര വാൾ!
ബിബിസിയിലെ "ഡിഗിംഗ് ഫോർ ബ്രിട്ടൻ" എന്ന പരിപാടിയിൽ വിവരങ്ങൾ പുറത്തുവിടും
ഗവേഷകരെ അതിശയിപ്പിച്ച്, മനോ
കെട്ടഴിച്ചാൽ ചക്രവർത്തി!
ഗോർഡിയൻ കെട്ട് മുറിക്കുക എന്ന ചൊല്ല് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഒരു ബുദ്ധിമുട്ടുള്ള കാര്യം ധൈര്യമായ നീക്കത്തിലൂട
ജയിലിനുള്ളിൽ സൂര്യാഘാതം
ഒരു ദിവസത്തേക്കെങ്കിലും ജയിൽപ്പുള്ളികളെന്ന മുഖാവരണം എടുത്തുമാറ്റി കഥാപാത്രങ്ങളായി പ്രശോഭിച്ച അവർ നാടകം തീർന്ന
അഞ്ചേക്കറുണ്ടോ ?.. അതുമതി
എന്തിനാണ് ഈ യുവതലമുറ വൻ തുക കടമെടുത്തു വിദേശത്തേക്കു പായുന്നത്? അതിന്റെ പകുതി പണം മണ്ണിൽ മുടക്കാൻ തയാറാണോ നിങ്
കത്തിയെടുക്കുന്ന മലയാള സിനിമ
സെൻസ് ഇല്ലാതെ സെൻസർ ചെയ്യപ്പെടുകയാണോ നമ്മുടെ പല സിനിമകളും? അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം കുട്ടികളെ ഒരു തരത
കാട്ടുതേൻ ചങ്കുറപ്പിന്റെ മധുരം
രണ്ടോ മൂന്നോ പേര് ഒരുമിച്ചാണ് മരത്തില്‍ കയറുക. ഈച്ചകളെ പുകച്ചു മാറ്റിയ ശേഷം പല പ്രാവശ്യമായി തേനടകള്‍ അരിഞ്ഞെടുക
ഇതാ, പാട്ടിന്റെ ഡിജിറ്റൽ പാലാഴി!
ഇന്നുവരെ എത്ര മലയാളം സിനിമാപ്പാട്ടുകൾ സൃഷ്ടിക്കപ്പെട്ടു എന്നു ചോദിച്ചാൽ എഐക്കുപോലും കൃത്യമായ കണക്കില്ല. ഇതാ, മുപ്പ
റഫി പാടി- ക്രിസ്തു പ്രഭു ജയ്ഹോ...
അധികം പേർക്ക് അറിയാത്ത രണ്ടു കഥകൾ ഇതാ: 1954ൽ നാസ്തിക് എന്നൊരു സിനിമയിറങ്ങി. അതിലെ ഒരു പാട്ട് ഏറെ ജനപ്രിയമായിരുന്നു.
ഒരാൾ മാത്രം
"മോനേ..കണ്ണുതുറന്നേ.. ദേ ഉണ്ണീശോ..'മമ്മിയുടെ ശബ്ദം കേട്ട് ഉറക്കംവന്നു മൂടിയ കണ്ണുകള്‍ ആയാസപ്പെട്ട് തുറന്നു. പാതി തുറന
എൺപതിലും പാടത്തു വിത്തുവിതച്ച് റിറ്റിയമ്മ
പതിനാറ് ഏക്കർ വിസ്തൃതിയുള്ള കുമരംചിറ പാടത്തിന്റെ ചിറയിലേക്കു ചെന്നപ്പോൾ അതാ അവിടെ പൊരിവെയിലത്തും പാടത്തേക്കു കണ്ണു
കടുപ്പത്തിലൊരു ചായ
ജില്ല: ഇടുക്കി കാഴ്ച: മ്യൂസിയം ആകർഷണം: വിവിധ തരം ചായ രുചിക്കാം
മൂന്നാറിൽ സന്ദർശനത്തിനു പോകാത്തവർ ചുരുക്കം. എന
Latest News
കുക്കറിന്റെ മൂടികൊണ്ട് അടിച്ചു; മകന്റെയും മരുമകളുടെയും മർദനമേറ്റ് വയോധികയ്ക്ക് പരിക്ക്
കര്‍ണാടകയില്‍ ഡീസല്‍ വില രണ്ട് രൂപ കൂട്ടി
"ഇരുപത്തിനാല് വെട്ടുമായി' എമ്പുരാന് തിയറ്ററുകളിൽ എത്തി
പഞ്ചാബിന്റെ പഞ്ച്; തകർന്നടിഞ്ഞ് ലക്നോ സൂപ്പർ ജയന്റ്സ്
അമ്മയും മക്കളും ജീവനൊടുക്കിയ കേസ്; പ്രതിയുടെ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച
Latest News
കുക്കറിന്റെ മൂടികൊണ്ട് അടിച്ചു; മകന്റെയും മരുമകളുടെയും മർദനമേറ്റ് വയോധികയ്ക്ക് പരിക്ക്
കര്‍ണാടകയില്‍ ഡീസല്‍ വില രണ്ട് രൂപ കൂട്ടി
"ഇരുപത്തിനാല് വെട്ടുമായി' എമ്പുരാന് തിയറ്ററുകളിൽ എത്തി
പഞ്ചാബിന്റെ പഞ്ച്; തകർന്നടിഞ്ഞ് ലക്നോ സൂപ്പർ ജയന്റ്സ്
അമ്മയും മക്കളും ജീവനൊടുക്കിയ കേസ്; പ്രതിയുടെ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top