Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ശ്മശാനഭൂമിയിൽ അരനൂറ്റാണ്ട് ബേബിചേച്ചി ഇവിടെ ഹാപ്പിയാണ്
മൃതദേഹങ്ങളുമായി കൂട്ടുണ്ടാക്കിയവൾ. കുഴിയെടുത്തും കുഴിമൂടിയും മൃതദേഹങ്ങൾക്കു കൂട്ടിരുന്നും ആയിരങ്ങളുടെ ഹൃദയത്തിൽ ഇടംനേടിയ വനിത. സെമിത്തേരിയിൽ കുഴിവെട്ട് ജോലി ചെയ്യുന്ന മലയാളി വനിത എന്ന അപൂർവതയിൽ അരനൂറ്റാണ്ട് പിന്നിട്ട് ബേബിച്ചേച്ചി.
മൃതദേഹമെന്നും സെമിത്തേരിയെന്നും ശവക്കോട്ടയെന്നുമൊക്കെ കേട്ടാൽ കാര്യമൊന്നുമില്ലെങ്കിലും ഇത്തിരി പേടിയുള്ളവരാണ് ചിലരെങ്കിലും. സെമിത്തേരിയിലേക്കു തനിയെ പോകാൻ പേടിയുള്ളവരും ഇല്ലാതില്ല.
എങ്കിൽ നിങ്ങളെ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിലേക്കു ക്ഷണിക്കുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് അദ്ഭുതകരമായ രീതിയിൽ സംരക്ഷിക്കപ്പെട്ട, പെരിയാർ തീരത്തെ പൗരാണിക പള്ളി.
കേരളത്തിലെ ഏറ്റവും പുരാതന വിദേശ നിർമിതിയെന്ന വിശേഷണമുള്ള പള്ളിപ്പുറം കോട്ടയ്ക്കു സമീപത്തെ സെമിത്തേരിയിലേക്കു പോയാലോ?. അവിടെ നിങ്ങളെ കാത്ത് കൈയിലൊരു തൂന്പയുമായി ഒരു വീട്ടമ്മ നിൽപ്പുണ്ട്. ഇതു നാട്ടുകാരുടെ പ്രിയപ്പെട്ട ബേബിച്ചേച്ചി എന്ന മറിയം. വയസ് 67.
ജോലി എന്താണെന്നറിഞ്ഞാൽ പരിചയമില്ലാത്തവർ അമ്പരക്കും, ചിലർക്ക് ഒരു ഞെട്ടൽ തോന്നിയേക്കാം. കഴിഞ്ഞ അരനൂറ്റാണ്ടായി ഈ സെമിത്തേരിയിൽ ബേബിച്ചേച്ചിയുടെ സാന്നിധ്യമില്ലാതെ, കരസ്പർശമില്ലാതെ ഒരു മൃതദേഹവും മൺമറഞ്ഞിട്ടില്ല. മൃതസംസ്കാരത്തിനു കുഴിവെട്ടി ഒരുക്കുന്നതും മൃതദേഹം കുഴിയിൽ വച്ചു മൂടുന്നതും ബേബിച്ചേച്ചിയാണ്.
അധികം പേരൊന്നും ചെയ്യാൻ സന്നദ്ധമാവില്ലാത്ത ജോലിയിൽ അരനൂറ്റാണ്ട് തികച്ചിരിക്കുകയാണ് ബേബിച്ചേച്ചി.17-ാം വയസിൽ വിശപ്പകറ്റാൻ കുഴിവെട്ടുകാരിയുടെ വേഷം കെട്ടി ഇറങ്ങിയതാണ് ബേബിച്ചേച്ചി. 67-ാം വയസിലും കൈയിൽ തൂന്പയുമായി അവരുണ്ട്.
ഇത്രയും ദീർഘകാലം ഈ ജോലി ചെയ്ത പുരുഷൻമാർ പോലും നാട്ടിൽ അധികം കാണില്ല എന്നതോർക്കുന്പോഴാണ് ബേബിച്ചേച്ചി തെരഞ്ഞെടുത്ത വേറിട്ട വഴിയുടെ മഹത്വം വ്യക്തമാകുന്നത്. ആദ്യ കാലത്ത് ജീവിതമാർഗമായിരുന്നെങ്കിൽ ഇന്ന് ഇതൊരു ശുശ്രൂഷയായിട്ടാണ് അവർ ചെയ്യുന്നത്.
പള്ളിപ്പുറം മേഖലയിലെത്തി ബേബി എന്ന് അന്വേഷിച്ചാൽ ആരും ആ വീട്ടിലേക്കുള്ള വഴി കാട്ടിത്തരും. പ്രിയപ്പെട്ടവരുടെ മൃതസംസ്കാര ശുശ്രൂഷയിൽ സഹായിയായി മാറിയതു വഴി ആയിരക്കണക്കിനു കുടുംബങ്ങളുമായി ആത്മബന്ധംകൂടി ഈ അമ്മയ്ക്കുണ്ട്.
വിശപ്പിലാണ് തുടക്കം
1975ൽ പതിനേഴാം വയസിൽ കുഴിവെട്ടാൻ ഇറങ്ങുന്നതു വീട്ടിലെ ദാരിദ്ര്യം കണക്കിലെടുത്തായിരുന്നു. മാതൃസഹോദരൻ ഔസേഫ് ആയിരുന്നു പള്ളിപ്പുറം പള്ളിയിലെ കുഴിവെട്ട് നിർവഹിച്ചിരുന്നത്.
അദ്ദേഹത്തിന്റെ മരണ ശേഷം ബേബിച്ചേച്ചിയുടെ അമ്മ കുടുംബം പുലർത്താൻ ആ ജോലി ഏറ്റെടുത്തു. ആറു പതിറ്റാണ്ടുകൾക്ക് അപ്പുറത്ത് ഈ ജോലിക്കായി ഇറങ്ങിയ ആദ്യ വനിത ഒരുപക്ഷേ, ബേബിചേച്ചിയുടെ അമ്മ മറിയം ആയിരിക്കും.
എന്നാൽ, അമ്മയുടെ അനാരോഗ്യം ഈ ജോലിയിൽ ഏറെക്കാലം തുടരാൻ അവരെ അനുവദിച്ചില്ല. അതോടെ അന്‍പതു വർഷങ്ങൾക്കു മുമ്പ് അമ്മയുടെ കൈയിൽനിന്നു ബേബിച്ചേച്ചി തൂമ്പ ഏറ്റുവാങ്ങി. ബേബി ജനിക്കുംമുമ്പേ പിതാവ് മരണപ്പെട്ടു.
ഒാർമവച്ച കാലം മുതൽ അമ്മ കുഴിവെട്ടാൻ പോകുന്പോൾ ബേബിയും ഒപ്പം പോകും. ആദ്യമൊക്കെ സെമിത്തേരിയെന്നു കേൾക്കുന്പോൾ പേടിയുണ്ടായിരുന്നു. അമ്മ കുഴിയെടുക്കുന്നതും നോക്കി സെമിത്തേരിയുടെ ഒരു വശത്ത് ഇരിക്കും.
അങ്ങനെ പതിവായതോടെ സെമിത്തേരിയോടും മൃതദേഹങ്ങളോടുമുള്ള പേടിയും മടിയും ചെറുപ്പത്തിലേ ഇല്ലാതായി. മൃതസംസ്കാര ശേഷം കുഴിയും മൂടി എല്ലാവരും പോയിക്കഴിയുമ്പോൾ ആ അമ്മയും മകളും മരിച്ചയാളുടെ ആത്മശാന്തിക്കായി പ്രാർഥിച്ചിട്ട് വീട്ടിലേക്കു മടങ്ങും.
ആദ്യ കാലത്ത് അമ്മയ്ക്കു കൂട്ടിരുന്ന മകൾ പിന്നീട് കൗമാരത്തിൽ അമ്മയെ കൂട്ടിരുത്തി ജോലി ഏറ്റെടുത്തു. ജോലി വേണ്ടെന്നുവച്ചാലോയെന്ന് അന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷേ, സാഹചര്യം മുന്നോട്ടുനയിച്ചു.
മടുപ്പില്ലാതെ മുന്നോട്ട്
ഈ സെമിത്തേരിയിൽ ഇരുനൂറിലധികം കല്ലു കെട്ടിത്തിരിച്ച കല്ലറകളാണുള്ളത്. മണ്ണ് നിറച്ചിട്ടിരിക്കുന്ന കല്ലറകളിലെ മണ്ണ് നാലടിയിലധികം കോരിമാറ്റിയാണ് ഓരോ മൃതസംസ്കാരവും നടത്തുക. സ്ലാബും മാർബിളുകളും ഇട്ട കുടുംബക്കല്ലറകൾ പൊളിച്ചും മണ്ണു വെട്ടിമാറ്റിയും ചിലപ്പോൾ കല്ലറ ഒരുക്കണം.
ആദ്യ കാലത്ത് എല്ലാം മണ്ണ് മാത്രം നിറച്ച കുഴിമാടങ്ങളായിരുന്നു. അന്നു മഴക്കാലമായാൽ കുഴിവെട്ടുക ദുഷ്കരം. ചിലപ്പോൾ നാലും അഞ്ചും മണിക്കൂർ ജോലി ചെയ്യേണ്ടി വരും. എന്നാൽ, ഇന്ന് ഓരോന്നും സെല്ലുകളായി കെട്ടിത്തിരിച്ചതിനാൽ അത്രയും ബുദ്ധിമുട്ടില്ല.
അധികം അവശിഷ്ടങ്ങളില്ലെങ്കിൽ രണ്ടു മണിക്കൂർ കൊണ്ട് കുഴിവെട്ടി ഒരുക്കാം. മൂടാനും ഒരു മണിക്കൂറിൽ താഴെ മതി. ശരീരത്തിന് 17ലെ ആരോഗ്യം 67ൽ ഇല്ല എന്നതൊഴിച്ചാൽ കുഴിവെട്ട് പഴയതിലും കുറച്ചുകൂടി സൗകര്യപ്രദമായെന്നു ബേബിച്ചേച്ചി.
മപേടിച്ചുവിറച്ച കാലം
ജോലി തുടങ്ങിയ ആദ്യ കാലങ്ങളിൽ ഭീകരവും പേടിപ്പെടുത്തുന്നതുമായ മൃതദേഹ ദൃശ്യങ്ങളും കാണേണ്ടി വന്നിട്ടുണ്ട്. ദിവസങ്ങളോളം പേടിച്ച് ഉറങ്ങാതെയും മനംമടുപ്പുകൊണ്ട് ഭക്ഷണം കഴിക്കാതെയും കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇന്ന് അങ്ങനെയുള്ള കാഴ്ചകൾ വിരളം.
എങ്കിലും ഭാഗികമായും മറ്റും അഴുകിയ ശരീരങ്ങൾ വല്ലപ്പോഴും കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്. 45 വർഷങ്ങൾക്ക് അപ്പുറത്ത് ഒരിക്കൽ തയാറാക്കിക്കൊണ്ടിരുന്ന കുഴിയിൽ അഴുകാത്ത ശരീരം കണ്ടുപേടിച്ച് ഓടിയ ചരിത്രവും ബേബിച്ചേച്ചിക്കുണ്ട്.
അക്കാലങ്ങളിൽ വിദേശത്തു മരിക്കുന്നവരുടെ ശരീരം കൊണ്ടുവന്നിരുന്നതു പ്രത്യേകതരം പെട്ടികളിലായിരുന്നു. പലപ്പോഴും പെട്ടിയുടെ മൂടി മാത്രം പൊട്ടിച്ചു മറ്റുള്ളവർക്കു കാണാൻ സൗകര്യം ഒരുക്കിയ ശേഷം സംസ്കരിക്കും. ഇതിൽ മൃതദേഹങ്ങൾ അഴുകാൻ വൈകും.
അങ്ങനെ സംസ്കരിക്കപ്പെട്ട ഒരാളുടെ ഭാഗികമായി മാത്രം അഴുകിയ ശരീരം കണ്ടാണ് ബേബിച്ചേച്ചി ഭയന്നോടിയത്. അമ്മ കൂട്ടിരിക്കെയാണ് സംഭവമെന്നതുകൊണ്ടാണ് പേടിച്ചു ജീവൻ പോകാതിരുന്നതെന്നു പറയുന്പോൾ ചേച്ചിക്കു ചിരി.
നാട്ടിൽ ലഭ്യമാകുന്ന പെട്ടികളിലാണ് ഇന്നു വിദേശത്തുനിന്നു കൊണ്ടുവരുന്ന മൃതദേഹങ്ങളും സംസ്കരിക്കുന്നത്. എന്നിരുന്നാലും ഉപയോഗിച്ചിരുന്ന മരുന്നുകളുടെയും മറ്റും പ്രതിപ്രവർത്തനഫലമായി ചില മൃതദേഹങ്ങൾ നാലും അഞ്ചും വർഷങ്ങൾ കഴിഞ്ഞാലും പൂർണമായി അഴുകണമെന്നില്ല.
സെല്ലുകളുടെ എണ്ണം കൂടിയതോടെ ഇന്ന് ഏകദേശം നാലു വർഷത്തിനു ശേഷം മാത്രമേ കുഴികൾ പുനരുപയോഗിക്കേണ്ടി വരുന്നുള്ളൂ എന്നതുകൊണ്ട് പഴയതുപോലെ അഴുകാത്ത ശരീരഭാഗങ്ങൾ കുറവാണ്.
ആൾബഹളവും സങ്കടവും കരച്ചിലും ഉള്ള സം സ്കാരശുശ്രൂഷകളായിരുന്നു ഏറെയും. എന്നാൽ, കോവിഡ്കാലം പതിവുകൾ തെറ്റിച്ചു. നല്ല വാക്കും നല്ല യാത്രയും ഏതാണ്ട് ഉറപ്പുള്ളതു സെമിത്തേരിയിൽ മാത്രമെന്ന് വിശ്വസിക്കുന്ന ആളാണ് ബേബിച്ചേച്ചി.
മആരും മരിക്കരുതേ...
1977ലാണ് ബേബിക്ക് ഒരു കൂട്ട് കിട്ടിയത്. മുനമ്പത്തെ സമ്പന്നമായ ഒരു ഹൈന്ദവ തറവാട്ടിൽനിന്ന് ഒരാളാണ് ബേബിയെ സ്നേഹിച്ച് എത്തിയത്.
കുഴിവെട്ടുകാരിയെ ജീവിതസഖിയാക്കാനുള്ള തീരുമാനത്തിനു പലരും എതിരായിരുന്നെങ്കിലും അവസാനം അദ്ദേഹം ആന്റണി പുഷ്കിൻ എന്ന പേര് സ്വീകരിച്ച് 1994ൽ നിയമപരമായി ബേബിയുടെ ജീവിതത്തിലേക്കു വന്നു. പള്ളിപ്പുറം പള്ളി നൽകിയ ഭൂമിയിൽ വീടുവച്ചാണ് കുടുംബം താമസിക്കുന്നത്. പള്ളിയുടെ വിളിപ്പാടകലെ.
ഇക്കാലമത്രയും പള്ളി ചുമതലക്കാരായെത്തിയ വൈദികരും കൈക്കാരൻമാരും സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഇടപെട്ടിട്ടുള്ളതെന്ന് ബേബിച്ചേച്ചി.
പള്ളിപ്പുറം പള്ളിയിലെയും സമീപത്തെ ചില പള്ളികളിലേയും കരിമരുന്നു പ്രയോഗത്തിന്റെയും ചുമതല വർഷങ്ങളോളം ബേബിയുടെ കുടുംബത്തിനായിരുന്നു.
എന്നാൽ, വർഷങ്ങൾക്കു മുൻപ് ജോലിക്കാരിൽ ഒരാൾക്ക് അപകടമുണ്ടായതോടെ അത് ഒഴിഞ്ഞു. ആഴ്ചകളും മാസങ്ങളും ജോലിയില്ലാതായ സാഹചര്യവും ചിലപ്പോൾ ഒരേ ദിവസം ഒന്നിലധികം കുഴി ഒരുക്കേണ്ട സ്ഥിതിയും വന്നിട്ടുണ്ട്.
ഓരോ മരണത്തിന്റെയും നഷ്ടവശം ഹൃദയത്തിലേറ്റിയാണ് അവസാന മണ്ണ് അവർ കോരി ഇടുന്നത്. ജോലിക്ക് നിശ്ചിത കൂലി ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ആരും മരിക്കരുതേ എന്നു പ്രാർഥിച്ചാണ് ഒാരോ ദിവസവും തുടങ്ങുന്നതെന്നു ബേബിച്ചേച്ചി പറയുന്നു.
ആന്റണി ആറിൽചിറ ചമ്പക്കുളം
സമർപ്പണം, സാക്ഷാത്കാരം
"ഇന്ത്യൻ യൂഹാൻ സെബാസ്റ്റ്യൻ ബാക് ' എന്നൊരു വിളിപ്പേരുണ്ടായിരുന്നു സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാന്. വെസ്റ്റേ
രചന, സംവിധാനം: പാണാടൻ...
കല തലയ്ക്കു പിടിച്ചു സമയവും കാലവും നോക്കാതെ ചുറ്റിയടിക്കുന്നവരെക്കുറിച്ചു പലപ്പോഴും നമ്മൾ കേൾക്കുന്നതാണ്. എന്നാൽ,
അരപ്പള്ളിയുടെ അഴക്
കേരള ക്രൈസ്തവരുടെ വിശ്വാസപാരന്പര്യത്തിൽ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നവയാണ് ഏഴരപ്പള്ളികള്‍. ക്രിസ്തുവിന്റെ അപ്പ
ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം!
ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷ ത്രം പൊട്ടിത്തെറിയുടെ വക്കിൽ. എൺപതു വർഷത്തിലൊരിക്കൽ മാത്രം സ
ഹോട്ടൽ മുറിയിൽ നമ്മെ ആരോ നോക്കുന്നു!
ഹോട്ടല്‍ ട്രാന്‍സില്‍വാനിയ എന്ന സിനിമയെക്കുറിച്ചു കേള്‍ക്കാത്ത സിനിമാപ്രേമികള്‍ കുറവായിരിക്കും.
രക്തരക്ഷസാ
നാദബ്രഹ്മസുധാമയം!
അനേകർക്ക് ആത്മീയവെളിച്ചത്തിന്റെ ചെരാതുകൾ സമ്മാനിച്ചിട്ടുണ്ട് സ്വാമി ചിന്മയാനന്ദ. ഏതാണ്ടു നാലു പതിറ്റാണ്ടു മുന്‍പ്
പാപ്പായെ ചികിത്സിച്ച നഴ്സ്
മരണത്തിന്റെ വക്കിൽനിന്ന് ഒരു രോഗി സുഖം പ്രാപിച്ച് ആശുപത്രി വിട്ടാൽ അതിന്റെ ക്രഡിറ്റ് പ്രധാനമായും കിട്ടുന്നത് ഡോക്ടർമ
കപ്പഡോക്കിയയിലെ ലാവാ ചിമ്മിനികൾ
എത്ര കണ്ടാലും മതിവരില്ല തുർക്കിയയിലെ അനറ്റോലിയ പ്രവിശ്യയിലുള്ള കപ്പഡോക്കിയ എന്ന മായിക നഗരം. യുനെസ്കോ പൈതൃക പട്ടിക
കറുത്ത മണൽ, ഭീതി പകരും ബീച്ച്...
സമുദ്രതീരങ്ങള്‍ ചിലരില്‍ ആവേശം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലർക്കത് ഭയമാണ്. ഇപ്പോൾ ഒരു സുനാമി വരുമോയെന്ന ഭയത്തോടെ ക
പരീക്ഷയുടെ പാടകറ്റും, പാട്ട്
പരീക്ഷക്കാലമാണ്. പഠിക്കാനുണ്ട്, പാട്ടും കളിയുമൊന്നും തത്കാലം വേണ്ട എന്നു പറയുന്ന രക്ഷിതാക്കൾ ഒട്ടേറെപ്പേരുണ്ടാകും
ചൊരിമണലിൽ സംഭവിച്ചത്
സംസ്ഥാനത്ത് പച്ചക്കറിയിൽ സ്വയംപര്യാപ്തമായ ഏക പഞ്ചായത്ത് എന്നു കഞ്ഞിക്കുഴിയെ വിശേഷിപ്പിക്കാം. അര സെന്റിൽ മുതൽ അൻ
"ബ്ലാക്ക് സീഡെവിൾ ആംഗ്ലർഫിഷ്!'
സമുദ്രോപരിതലത്തിൽനിന്ന് 650 മുതൽ 6,500 അടി വരെ താഴ്ചയിൽ ജീവിക്കുന്ന ആംഗ്ലർഫിഷിനെ ജീവനോടെ കാണാൻ കഴിയുന്നതു വലിയ
പക്ഷികൾ ചാകുന്ന ജതിംഗ വാലി!
ആയിരക്കണക്കിനു പക്ഷികളാണ് ജതിംഗ വാലിയില്‍ ഓരോ വര്‍ഷവും മണ്‍സൂണ്‍ സീസൺ അവസാനിക്കുന്പോൾ ജീവനൊടുക്കുന്നത് അല്ലെങ
പ്രകാശംപരത്തുന്ന കുട്ടി (ഹാര്‍മോണിയം)
കുട്ടിക്കാലത്തുതന്നെ അസാമാന്യ പ്രതിഭാവിലാസം തൊട്ടനുഗ്രഹിക്കുന്നവരുണ്ട്. രൂപവും വലിപ്പവും കണ്ടാലറിയില്ല എത്ര മഹ
കരുനീക്കം കളറാക്കാൻ നെയ്തൽ...
ആലപ്പുഴ സ്വദേശി ഏഴു വയസുകാരൻ നെയ്തൽ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക കേഡറ്റ് ആൻഡ് റാപ്പിഡ് യൂത്ത് ചെസ് ചാ
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
അരങ്ങിലെ ആത്മസംഗീതം!
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
സത്രത്തിലെ സൂത്രങ്ങൾ ഇതൊരു പ്രേതകഥ
പ്രേതകഥകളിൽ ആളുകള്‍ എപ്പോഴും തത്പരരാണ്. ചിലർക്ക് ഇതൊരു കൗതുകവും മറ്റു ചിലർക്കു ഭീതിയും. ഭീതിപ്പെടുത്തുന്ന പ്രേതനഗ
സമർപ്പണം, സാക്ഷാത്കാരം
"ഇന്ത്യൻ യൂഹാൻ സെബാസ്റ്റ്യൻ ബാക് ' എന്നൊരു വിളിപ്പേരുണ്ടായിരുന്നു സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാന്. വെസ്റ്റേ
രചന, സംവിധാനം: പാണാടൻ...
കല തലയ്ക്കു പിടിച്ചു സമയവും കാലവും നോക്കാതെ ചുറ്റിയടിക്കുന്നവരെക്കുറിച്ചു പലപ്പോഴും നമ്മൾ കേൾക്കുന്നതാണ്. എന്നാൽ,
അരപ്പള്ളിയുടെ അഴക്
കേരള ക്രൈസ്തവരുടെ വിശ്വാസപാരന്പര്യത്തിൽ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നവയാണ് ഏഴരപ്പള്ളികള്‍. ക്രിസ്തുവിന്റെ അപ്പ
ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം!
ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷ ത്രം പൊട്ടിത്തെറിയുടെ വക്കിൽ. എൺപതു വർഷത്തിലൊരിക്കൽ മാത്രം സ
ഹോട്ടൽ മുറിയിൽ നമ്മെ ആരോ നോക്കുന്നു!
ഹോട്ടല്‍ ട്രാന്‍സില്‍വാനിയ എന്ന സിനിമയെക്കുറിച്ചു കേള്‍ക്കാത്ത സിനിമാപ്രേമികള്‍ കുറവായിരിക്കും.
രക്തരക്ഷസാ
നാദബ്രഹ്മസുധാമയം!
അനേകർക്ക് ആത്മീയവെളിച്ചത്തിന്റെ ചെരാതുകൾ സമ്മാനിച്ചിട്ടുണ്ട് സ്വാമി ചിന്മയാനന്ദ. ഏതാണ്ടു നാലു പതിറ്റാണ്ടു മുന്‍പ്
പാപ്പായെ ചികിത്സിച്ച നഴ്സ്
മരണത്തിന്റെ വക്കിൽനിന്ന് ഒരു രോഗി സുഖം പ്രാപിച്ച് ആശുപത്രി വിട്ടാൽ അതിന്റെ ക്രഡിറ്റ് പ്രധാനമായും കിട്ടുന്നത് ഡോക്ടർമ
കപ്പഡോക്കിയയിലെ ലാവാ ചിമ്മിനികൾ
എത്ര കണ്ടാലും മതിവരില്ല തുർക്കിയയിലെ അനറ്റോലിയ പ്രവിശ്യയിലുള്ള കപ്പഡോക്കിയ എന്ന മായിക നഗരം. യുനെസ്കോ പൈതൃക പട്ടിക
കറുത്ത മണൽ, ഭീതി പകരും ബീച്ച്...
സമുദ്രതീരങ്ങള്‍ ചിലരില്‍ ആവേശം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലർക്കത് ഭയമാണ്. ഇപ്പോൾ ഒരു സുനാമി വരുമോയെന്ന ഭയത്തോടെ ക
പരീക്ഷയുടെ പാടകറ്റും, പാട്ട്
പരീക്ഷക്കാലമാണ്. പഠിക്കാനുണ്ട്, പാട്ടും കളിയുമൊന്നും തത്കാലം വേണ്ട എന്നു പറയുന്ന രക്ഷിതാക്കൾ ഒട്ടേറെപ്പേരുണ്ടാകും
ചൊരിമണലിൽ സംഭവിച്ചത്
സംസ്ഥാനത്ത് പച്ചക്കറിയിൽ സ്വയംപര്യാപ്തമായ ഏക പഞ്ചായത്ത് എന്നു കഞ്ഞിക്കുഴിയെ വിശേഷിപ്പിക്കാം. അര സെന്റിൽ മുതൽ അൻ
"ബ്ലാക്ക് സീഡെവിൾ ആംഗ്ലർഫിഷ്!'
സമുദ്രോപരിതലത്തിൽനിന്ന് 650 മുതൽ 6,500 അടി വരെ താഴ്ചയിൽ ജീവിക്കുന്ന ആംഗ്ലർഫിഷിനെ ജീവനോടെ കാണാൻ കഴിയുന്നതു വലിയ
പക്ഷികൾ ചാകുന്ന ജതിംഗ വാലി!
ആയിരക്കണക്കിനു പക്ഷികളാണ് ജതിംഗ വാലിയില്‍ ഓരോ വര്‍ഷവും മണ്‍സൂണ്‍ സീസൺ അവസാനിക്കുന്പോൾ ജീവനൊടുക്കുന്നത് അല്ലെങ
പ്രകാശംപരത്തുന്ന കുട്ടി (ഹാര്‍മോണിയം)
കുട്ടിക്കാലത്തുതന്നെ അസാമാന്യ പ്രതിഭാവിലാസം തൊട്ടനുഗ്രഹിക്കുന്നവരുണ്ട്. രൂപവും വലിപ്പവും കണ്ടാലറിയില്ല എത്ര മഹ
കരുനീക്കം കളറാക്കാൻ നെയ്തൽ...
ആലപ്പുഴ സ്വദേശി ഏഴു വയസുകാരൻ നെയ്തൽ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക കേഡറ്റ് ആൻഡ് റാപ്പിഡ് യൂത്ത് ചെസ് ചാ
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
അരങ്ങിലെ ആത്മസംഗീതം!
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
സത്രത്തിലെ സൂത്രങ്ങൾ ഇതൊരു പ്രേതകഥ
പ്രേതകഥകളിൽ ആളുകള്‍ എപ്പോഴും തത്പരരാണ്. ചിലർക്ക് ഇതൊരു കൗതുകവും മറ്റു ചിലർക്കു ഭീതിയും. ഭീതിപ്പെടുത്തുന്ന പ്രേതനഗ
എട്ടു നൂറ്റാണ്ടിന്റെ പകിട്ട് ഇന്നും ആ ഗീതത്തിനു പച്ചപ്പ്
ഫ്രാൻസിസ് അസീസിയുടെ പ്രശസ്തമായ സൂര്യകീർത്തനം വിരചിതമായിട്ട് എട്ട് നൂറ്റാണ്ട്. അതിന്റെ ബഹുമാനാർഥം റോമൻ മ്യൂസിയ
പത്തോളജിയിൽ രോഹിണി നക്ഷത്രം!
കാനഡയില്‍ നടന്ന മോളിക്യുലാര്‍ പാത്തോളജി ലോകസമ്മേളനത്തില് ജീൻ മ്യൂട്ടേഷൻ സംബന്ധിച്ചു ഗവേഷണ പോസ്റ്റര്‍ പ്രസന്റേ
പഴമയുടെ കാപ്പി ഗന്ധവുമായി ജൂലിയുടെ ബൈബിൾ
കോഫിയിൽ മുക്കി പേപ്പറിനു പഴമ വരുത്തുകയെന്നതായിരുന്നു തന്ത്രം. ശ്രമകരമായ ഒരു ജോലിയായിരുന്നു ഇത്. ഒാരോ പേപ്പറും കാ
പ്രേതകഥകളിലെ ഉഗ്രൻ കിണർ
ആദ്യ കാഴ്ചയില്‍തന്നെ മനസില്‍ കുടിയേറുന്ന വിസ്മയകരമായ ചരിത്ര നിര്‍മിതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാനാവ
ശവക്കുഴികളിൽ കുന്തവും പരിചയും അതിശയമായി മോതിര വാൾ!
ബിബിസിയിലെ "ഡിഗിംഗ് ഫോർ ബ്രിട്ടൻ" എന്ന പരിപാടിയിൽ വിവരങ്ങൾ പുറത്തുവിടും
ഗവേഷകരെ അതിശയിപ്പിച്ച്, മനോ
കെട്ടഴിച്ചാൽ ചക്രവർത്തി!
ഗോർഡിയൻ കെട്ട് മുറിക്കുക എന്ന ചൊല്ല് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഒരു ബുദ്ധിമുട്ടുള്ള കാര്യം ധൈര്യമായ നീക്കത്തിലൂട
ജയിലിനുള്ളിൽ സൂര്യാഘാതം
ഒരു ദിവസത്തേക്കെങ്കിലും ജയിൽപ്പുള്ളികളെന്ന മുഖാവരണം എടുത്തുമാറ്റി കഥാപാത്രങ്ങളായി പ്രശോഭിച്ച അവർ നാടകം തീർന്ന
അഞ്ചേക്കറുണ്ടോ ?.. അതുമതി
എന്തിനാണ് ഈ യുവതലമുറ വൻ തുക കടമെടുത്തു വിദേശത്തേക്കു പായുന്നത്? അതിന്റെ പകുതി പണം മണ്ണിൽ മുടക്കാൻ തയാറാണോ നിങ്
കത്തിയെടുക്കുന്ന മലയാള സിനിമ
സെൻസ് ഇല്ലാതെ സെൻസർ ചെയ്യപ്പെടുകയാണോ നമ്മുടെ പല സിനിമകളും? അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം കുട്ടികളെ ഒരു തരത
കാട്ടുതേൻ ചങ്കുറപ്പിന്റെ മധുരം
രണ്ടോ മൂന്നോ പേര് ഒരുമിച്ചാണ് മരത്തില്‍ കയറുക. ഈച്ചകളെ പുകച്ചു മാറ്റിയ ശേഷം പല പ്രാവശ്യമായി തേനടകള്‍ അരിഞ്ഞെടുക
Latest News
സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
മുണ്ടക്കയത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
രാജസ്ഥാനിൽ ഏഴു വയസുകാരനെ കടുവ കൊന്നു
എറണാകുളത്ത് പ്ലാസ്റ്റിക് നിർമാണ ശാലയിൽ തീപിടിത്തം
Latest News
സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
മുണ്ടക്കയത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
രാജസ്ഥാനിൽ ഏഴു വയസുകാരനെ കടുവ കൊന്നു
എറണാകുളത്ത് പ്ലാസ്റ്റിക് നിർമാണ ശാലയിൽ തീപിടിത്തം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top