Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അരങ്ങിലെ ആത്മസംഗീതം!
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്യുന്ന ഒറ്റയാൾ സംഗീതനാടകമെന്നു വിശേഷിപ്പിക്കാം ഈ കലാരൂപത്തെ. കബീറും തുളസിദാസും വിവേകാനന്ദനും സൂർദാസുമെല്ലാം ഈവിധം അരങ്ങുകളിലെത്തിയിട്ടുണ്ട്- ആയിരക്കണക്കിനുതവണ. രചയിതാവും സംവിധായകനും സംഗീതകാരനും മേക്കപ്മാനും ഗായകനും നടനും എല്ലാം ഒരാൾതന്നെ- ശേഖർ സെൻ...
താരതമ്യങ്ങൾക്കു സാധ്യതയില്ലാത്തവിധം സംഗീതത്തിൽ വളർന്നൊരാൾ.., ചരിത്രവും സംസ്കാരവും ആത്മീയതയും ആഴത്തിലറിഞ്ഞ് അരങ്ങിലെത്തിക്കുന്നയാൾ- ഈവിധം ചുരുക്കി പരിചയപ്പെടുത്താം ശേഖർ സെൻ എന്ന കലാകാരനെ.
നമ്മിൽ പലർക്കും അറിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഒറ്റയാൾ സംഗീതനാടകങ്ങൾക്ക് ലോകമെങ്ങും ആരാധകരുണ്ട്. ആയിരക്കണക്കിനു സദസുകൾ ശേഖറിന്റെ പ്രകടനത്തിനുമുന്നിൽ വിസ്മയിച്ചിരുന്നിട്ടുണ്ട്.
1961ൽ റായ്പുരിലെ ബംഗാളി സംഗീതകുടുംബത്തിൽ ജനിച്ച്, സംഗീതത്തിൽ വളർന്ന്, ബോംബെ വഴി ലോകമെങ്ങും പാട്ടുകളുമായെത്തുകയായിരുന്നു ശേഖർ. ശാസ്ത്രീയസംഗീതജ്ഞരും സംഗീതഗവേഷകരുമായിരുന്നു ശേഖർ സെന്നിന്റെ മാതാപിതാക്കളായ ഡോ. അരുണ്‍കുമാർ സെന്നും ഡോ. അനിതാ സെന്നും.
അവരിൽനിന്നു പഠിച്ച സംഗീതവുമായി രണ്ടര വയസിൽ ശേഖർ വേദിയിലെത്തി. സംഗീതസംവിധായകനാവണമെന്ന് മനസിലുറപ്പിച്ച് പതിനെട്ടാം വയസിൽ ബോംബെയിലേക്കു വണ്ടികയറി. അഞ്ചുവർഷംകൊണ്ട് സ്വന്തം ശൈലി രൂപപ്പെടുത്തി മികച്ച ഗായകനായി പേരെടുത്തു.
ഓരോ സംഗീതപരിപാടികൾക്കും പിന്നിൽ ശേഖറിന്റെ നീണ്ടനാളുകളുടെ ഗവേഷണമുണ്ടായിരുന്നു. ഗസലുകൾ പാടുന്നതിന് എച്ച്എംവിയുമായി കരാർ ലഭിച്ചെങ്കിലും ഭജനുകളാണ് തന്റെ വഴിയെന്ന് ശേഖർ വൈകാതെ തിരിച്ചറിഞ്ഞു.
സ്വയം എഴുതി ഈണമിട്ട് പാടിയ ഇരുനൂറിലേറെ ഭജൻ ആൽബങ്ങളാണ് പിന്നീട് ശേഖറിന്റേതായി പുറത്തിറങ്ങിയത്. ഒപ്പം ടെലിവിഷൻ സീരിയലുകൾക്കും ഏതാനും സിനിമകൾക്കും പാട്ടുകൾ ഒരുക്കി. ലോകമെന്പാടുമായി നിരവധി വേദികളിൽ പാടി.
അരങ്ങിലേക്ക്
ഇതിനിടയ്ക്കൊരു കാലം നിറപ്പകിട്ടില്ലാതെ കടന്നുപോയിരുന്നു. അക്കാലത്താണ് ഒരു നാടകമെഴുതിയത്.
ആ എഴുത്ത് വിഖ്യാത ഹിന്ദി സാഹിത്യകാരനായ ഡോ. ധരംവീർ ഭാരതിയെ കാണിക്കാൻ അവസരംകിട്ടി. നാടകം വായിച്ച അദ്ദേഹം ഒറ്റക്കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്- ശേഖർതന്നെ അഭിനയിക്കണം. ആ നാടകം കബീറിനെക്കുറിച്ചുള്ളതായിരുന്നു.
ശേഖർ അതഭിനയിച്ചു. പിന്നാലെ അസംഖ്യം വേദികളിൽ ലോകമെന്പാടുമായി ശേഖർ ആ നാടകവുമായെത്തി. ഭാഷാഭേദമില്ലാതെ ലോകം അതിനെ നെഞ്ചോടുചേർത്തു. (ഏഴുവർഷം മുന്‍പാണ് ആയിരംവേദികൾ പിന്നിട്ടത്). പിൽക്കാലത്ത് ശേഖർ സെൻ പറഞ്ഞു- സംഗീതമാണ് എന്റെ നാടകങ്ങളുടെ ഭാഷ!
തുടർന്ന് തുളസീദാസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയ ഇന്ത്യൻ മഹാരഥന്മാരെക്കുറിച്ചെല്ലാം ശേഖർ സംഗീതനാടകങ്ങളൊരുക്കി. കബീർ അതിനകംതന്നെ അദ്ദേഹത്തിന്റെ വിധി തിളങ്ങുംവിധം നിർണയിച്ചിരുന്നു. കബീർ എഴുതിയ ഭജനുകൾ സെന്നിന്റെ ശബ്ദത്തിൽ കേൾക്കുന്നത് വിവരിക്കാനാവാത്ത അനുഭൂതിയായി ജനങ്ങളുടെ മനസുനിറച്ചു.
അധികം ഉപകരണങ്ങളുടെയൊന്നും അകന്പടിയില്ലാതെയാണ് ശേഖർ സെന്നിന്റെ ആലാപനം. നാടകത്തെ അഭൗമമായൊരന്തരീക്ഷത്തിലേക്കു നയിക്കാൻ തന്റെ ശബ്ദത്തിനു കഴിയുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ട്.
തുളസിയും വിവേകാനന്ദയും ഉൾപ്പെടെയുള്ള നാടകങ്ങളെല്ലാം ഒറ്റയ്ക്കാണ് അദ്ദേഹം ആവിഷ്കരിച്ചത്. പാട്ടെഴുത്തും ഈണമൊരുക്കലും ആലാപനവും അഭിനയവും മാത്രമല്ല, മേക്ക്-അപ്, സ്റ്റേജ് സെറ്റിംഗ്, വെളിച്ചസംവിധാനം തുടങ്ങിയവയടക്കം!
പഠനവഴികൾ
കബീറിനെക്കുറിച്ച് ശേഖർ: രണ്ടുമണിക്കൂറോളം വരുന്ന നാടകത്തിൽ, അന്ധനായൊരാളെ എങ്ങനെ ചിത്രീകരിക്കുമെന്നതിനെക്കുറിച്ച് എനിക്കു വലിയ ആശങ്കയുണ്ടായിരുന്നു. വളരെ കഠിനമായൊരു ജോലിയാണല്ലോ എന്നു കരുതി. എഴുതിത്തുടങ്ങിയപ്പോൾ ഒരു കാര്യം വ്യക്തമായി- കാഴ്ചയുള്ളവർക്ക് 180 ഡിഗ്രിയിലേ ലോകത്തെ കാണാനാവൂ, അതില്ലാത്തവർക്ക് 360 ഡിഗ്രിയിൽ കാണാം.
വിവേകാനന്ദനെക്കുറിച്ച്: വളരെ വിപുലമായ കർമങ്ങൾ ചെയ്ത് 39-ാം വയസിൽ ഈ ലോകംവിട്ടയാളാണ്. രണ്ടു മണിക്കൂറിൽ ആ ജീവിതം ഒതുക്കുക സാധ്യമേയല്ല. ആദ്യം തയാറാക്കിയ സ്ക്രിപ്റ്റ് നാലു മണിക്കൂർ നീളമുള്ളതായിരുന്നു.
ദയാരഹിതമായി എഡിറ്റ് ചെയ്യേണ്ടിവന്നു. എഴുപതിലേറെ പുസ്തകങ്ങൾ പഠിച്ചാണ് നാടകം തയാറാക്കിയത്. 32 പാട്ടുകൾ അതിനായി തയാറാക്കി. മൂന്നു ക്ലാസിക്കൽ ഗാനങ്ങൾ, മൂന്നു ഭജനുകൾ, രണ്ടു വെസ്റ്റേണ്‍ മെലഡികൾ എന്നിവയും അതിൽ ഉൾപ്പെട്ടു.
അമേരിക്കയിലായിരുന്ന സമയത്ത് അദ്ദേഹം പാശ്ചാത്യസംഗീതത്തിൽ തത്പരനായിരുന്നു എന്ന അറിവാണ് ആ മെലഡികൾ ഒരുക്കാൻ കാരണമായത്. എല്ലാത്തരം ഗവേഷണങ്ങൾക്കും റിഹേഴ്സലുകൾക്കുമപ്പുറം സംഗീതത്തിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്. എന്റെ നാടകങ്ങളുടെ ഭാഷതന്നെ സംഗീതമാണ്.
സംഗീതത്തിനും അഭിനയത്തിനുമുള്ള ഇഴയടുപ്പം പറയേണ്ടതില്ലല്ലോ. പാടുന്നതുതന്നെ ഒരുതരം അഭിനയിക്കലാണ്. ആറുവയസുള്ള കുട്ടിയുടെ ശബ്ദത്തിൽ ലതാ മങ്കേഷ്കർ പാടുന്പോൾ അവരും അഭിനയിക്കുകയാണ്. അത് സ്വയമറിയാതെവരും- ശേഖർ സെൻ പറയുന്നു.
അതെ, അങ്ങനെയാവണം കല. രാജ്യം 2015ൽ പത്മശ്രീ നൽകി ആദരിച്ച ശേഖർ സെന്നിന് കഴിഞ്ഞദിവസമാണ് ഭാരത് അസ്മിത ദേശീയ പുരസ്കാരം ലഭിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ 64-ാം ജന്മദിനംകൂടിയാണ്. കഴിഞ്ഞയാഴ്ച കുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജിൽ തുളസി സംഗീതനാടകം അവതരിപ്പിച്ചിരുന്നു.
ഹരിപ്രസാദ്
സമർപ്പണം, സാക്ഷാത്കാരം
"ഇന്ത്യൻ യൂഹാൻ സെബാസ്റ്റ്യൻ ബാക് ' എന്നൊരു വിളിപ്പേരുണ്ടായിരുന്നു സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാന്. വെസ്റ്റേ
രചന, സംവിധാനം: പാണാടൻ...
കല തലയ്ക്കു പിടിച്ചു സമയവും കാലവും നോക്കാതെ ചുറ്റിയടിക്കുന്നവരെക്കുറിച്ചു പലപ്പോഴും നമ്മൾ കേൾക്കുന്നതാണ്. എന്നാൽ,
അരപ്പള്ളിയുടെ അഴക്
കേരള ക്രൈസ്തവരുടെ വിശ്വാസപാരന്പര്യത്തിൽ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നവയാണ് ഏഴരപ്പള്ളികള്‍. ക്രിസ്തുവിന്റെ അപ്പ
ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം!
ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷ ത്രം പൊട്ടിത്തെറിയുടെ വക്കിൽ. എൺപതു വർഷത്തിലൊരിക്കൽ മാത്രം സ
ഹോട്ടൽ മുറിയിൽ നമ്മെ ആരോ നോക്കുന്നു!
ഹോട്ടല്‍ ട്രാന്‍സില്‍വാനിയ എന്ന സിനിമയെക്കുറിച്ചു കേള്‍ക്കാത്ത സിനിമാപ്രേമികള്‍ കുറവായിരിക്കും.
രക്തരക്ഷസാ
നാദബ്രഹ്മസുധാമയം!
അനേകർക്ക് ആത്മീയവെളിച്ചത്തിന്റെ ചെരാതുകൾ സമ്മാനിച്ചിട്ടുണ്ട് സ്വാമി ചിന്മയാനന്ദ. ഏതാണ്ടു നാലു പതിറ്റാണ്ടു മുന്‍പ്
പാപ്പായെ ചികിത്സിച്ച നഴ്സ്
മരണത്തിന്റെ വക്കിൽനിന്ന് ഒരു രോഗി സുഖം പ്രാപിച്ച് ആശുപത്രി വിട്ടാൽ അതിന്റെ ക്രഡിറ്റ് പ്രധാനമായും കിട്ടുന്നത് ഡോക്ടർമ
കപ്പഡോക്കിയയിലെ ലാവാ ചിമ്മിനികൾ
എത്ര കണ്ടാലും മതിവരില്ല തുർക്കിയയിലെ അനറ്റോലിയ പ്രവിശ്യയിലുള്ള കപ്പഡോക്കിയ എന്ന മായിക നഗരം. യുനെസ്കോ പൈതൃക പട്ടിക
കറുത്ത മണൽ, ഭീതി പകരും ബീച്ച്...
സമുദ്രതീരങ്ങള്‍ ചിലരില്‍ ആവേശം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലർക്കത് ഭയമാണ്. ഇപ്പോൾ ഒരു സുനാമി വരുമോയെന്ന ഭയത്തോടെ ക
പരീക്ഷയുടെ പാടകറ്റും, പാട്ട്
പരീക്ഷക്കാലമാണ്. പഠിക്കാനുണ്ട്, പാട്ടും കളിയുമൊന്നും തത്കാലം വേണ്ട എന്നു പറയുന്ന രക്ഷിതാക്കൾ ഒട്ടേറെപ്പേരുണ്ടാകും
ചൊരിമണലിൽ സംഭവിച്ചത്
സംസ്ഥാനത്ത് പച്ചക്കറിയിൽ സ്വയംപര്യാപ്തമായ ഏക പഞ്ചായത്ത് എന്നു കഞ്ഞിക്കുഴിയെ വിശേഷിപ്പിക്കാം. അര സെന്റിൽ മുതൽ അൻ
"ബ്ലാക്ക് സീഡെവിൾ ആംഗ്ലർഫിഷ്!'
സമുദ്രോപരിതലത്തിൽനിന്ന് 650 മുതൽ 6,500 അടി വരെ താഴ്ചയിൽ ജീവിക്കുന്ന ആംഗ്ലർഫിഷിനെ ജീവനോടെ കാണാൻ കഴിയുന്നതു വലിയ
പക്ഷികൾ ചാകുന്ന ജതിംഗ വാലി!
ആയിരക്കണക്കിനു പക്ഷികളാണ് ജതിംഗ വാലിയില്‍ ഓരോ വര്‍ഷവും മണ്‍സൂണ്‍ സീസൺ അവസാനിക്കുന്പോൾ ജീവനൊടുക്കുന്നത് അല്ലെങ
പ്രകാശംപരത്തുന്ന കുട്ടി (ഹാര്‍മോണിയം)
കുട്ടിക്കാലത്തുതന്നെ അസാമാന്യ പ്രതിഭാവിലാസം തൊട്ടനുഗ്രഹിക്കുന്നവരുണ്ട്. രൂപവും വലിപ്പവും കണ്ടാലറിയില്ല എത്ര മഹ
കരുനീക്കം കളറാക്കാൻ നെയ്തൽ...
ആലപ്പുഴ സ്വദേശി ഏഴു വയസുകാരൻ നെയ്തൽ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക കേഡറ്റ് ആൻഡ് റാപ്പിഡ് യൂത്ത് ചെസ് ചാ
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
സത്രത്തിലെ സൂത്രങ്ങൾ ഇതൊരു പ്രേതകഥ
പ്രേതകഥകളിൽ ആളുകള്‍ എപ്പോഴും തത്പരരാണ്. ചിലർക്ക് ഇതൊരു കൗതുകവും മറ്റു ചിലർക്കു ഭീതിയും. ഭീതിപ്പെടുത്തുന്ന പ്രേതനഗ
എട്ടു നൂറ്റാണ്ടിന്റെ പകിട്ട് ഇന്നും ആ ഗീതത്തിനു പച്ചപ്പ്
ഫ്രാൻസിസ് അസീസിയുടെ പ്രശസ്തമായ സൂര്യകീർത്തനം വിരചിതമായിട്ട് എട്ട് നൂറ്റാണ്ട്. അതിന്റെ ബഹുമാനാർഥം റോമൻ മ്യൂസിയ
സമർപ്പണം, സാക്ഷാത്കാരം
"ഇന്ത്യൻ യൂഹാൻ സെബാസ്റ്റ്യൻ ബാക് ' എന്നൊരു വിളിപ്പേരുണ്ടായിരുന്നു സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാന്. വെസ്റ്റേ
രചന, സംവിധാനം: പാണാടൻ...
കല തലയ്ക്കു പിടിച്ചു സമയവും കാലവും നോക്കാതെ ചുറ്റിയടിക്കുന്നവരെക്കുറിച്ചു പലപ്പോഴും നമ്മൾ കേൾക്കുന്നതാണ്. എന്നാൽ,
അരപ്പള്ളിയുടെ അഴക്
കേരള ക്രൈസ്തവരുടെ വിശ്വാസപാരന്പര്യത്തിൽ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നവയാണ് ഏഴരപ്പള്ളികള്‍. ക്രിസ്തുവിന്റെ അപ്പ
ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം!
ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷ ത്രം പൊട്ടിത്തെറിയുടെ വക്കിൽ. എൺപതു വർഷത്തിലൊരിക്കൽ മാത്രം സ
ഹോട്ടൽ മുറിയിൽ നമ്മെ ആരോ നോക്കുന്നു!
ഹോട്ടല്‍ ട്രാന്‍സില്‍വാനിയ എന്ന സിനിമയെക്കുറിച്ചു കേള്‍ക്കാത്ത സിനിമാപ്രേമികള്‍ കുറവായിരിക്കും.
രക്തരക്ഷസാ
നാദബ്രഹ്മസുധാമയം!
അനേകർക്ക് ആത്മീയവെളിച്ചത്തിന്റെ ചെരാതുകൾ സമ്മാനിച്ചിട്ടുണ്ട് സ്വാമി ചിന്മയാനന്ദ. ഏതാണ്ടു നാലു പതിറ്റാണ്ടു മുന്‍പ്
പാപ്പായെ ചികിത്സിച്ച നഴ്സ്
മരണത്തിന്റെ വക്കിൽനിന്ന് ഒരു രോഗി സുഖം പ്രാപിച്ച് ആശുപത്രി വിട്ടാൽ അതിന്റെ ക്രഡിറ്റ് പ്രധാനമായും കിട്ടുന്നത് ഡോക്ടർമ
കപ്പഡോക്കിയയിലെ ലാവാ ചിമ്മിനികൾ
എത്ര കണ്ടാലും മതിവരില്ല തുർക്കിയയിലെ അനറ്റോലിയ പ്രവിശ്യയിലുള്ള കപ്പഡോക്കിയ എന്ന മായിക നഗരം. യുനെസ്കോ പൈതൃക പട്ടിക
കറുത്ത മണൽ, ഭീതി പകരും ബീച്ച്...
സമുദ്രതീരങ്ങള്‍ ചിലരില്‍ ആവേശം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലർക്കത് ഭയമാണ്. ഇപ്പോൾ ഒരു സുനാമി വരുമോയെന്ന ഭയത്തോടെ ക
പരീക്ഷയുടെ പാടകറ്റും, പാട്ട്
പരീക്ഷക്കാലമാണ്. പഠിക്കാനുണ്ട്, പാട്ടും കളിയുമൊന്നും തത്കാലം വേണ്ട എന്നു പറയുന്ന രക്ഷിതാക്കൾ ഒട്ടേറെപ്പേരുണ്ടാകും
ചൊരിമണലിൽ സംഭവിച്ചത്
സംസ്ഥാനത്ത് പച്ചക്കറിയിൽ സ്വയംപര്യാപ്തമായ ഏക പഞ്ചായത്ത് എന്നു കഞ്ഞിക്കുഴിയെ വിശേഷിപ്പിക്കാം. അര സെന്റിൽ മുതൽ അൻ
"ബ്ലാക്ക് സീഡെവിൾ ആംഗ്ലർഫിഷ്!'
സമുദ്രോപരിതലത്തിൽനിന്ന് 650 മുതൽ 6,500 അടി വരെ താഴ്ചയിൽ ജീവിക്കുന്ന ആംഗ്ലർഫിഷിനെ ജീവനോടെ കാണാൻ കഴിയുന്നതു വലിയ
പക്ഷികൾ ചാകുന്ന ജതിംഗ വാലി!
ആയിരക്കണക്കിനു പക്ഷികളാണ് ജതിംഗ വാലിയില്‍ ഓരോ വര്‍ഷവും മണ്‍സൂണ്‍ സീസൺ അവസാനിക്കുന്പോൾ ജീവനൊടുക്കുന്നത് അല്ലെങ
പ്രകാശംപരത്തുന്ന കുട്ടി (ഹാര്‍മോണിയം)
കുട്ടിക്കാലത്തുതന്നെ അസാമാന്യ പ്രതിഭാവിലാസം തൊട്ടനുഗ്രഹിക്കുന്നവരുണ്ട്. രൂപവും വലിപ്പവും കണ്ടാലറിയില്ല എത്ര മഹ
കരുനീക്കം കളറാക്കാൻ നെയ്തൽ...
ആലപ്പുഴ സ്വദേശി ഏഴു വയസുകാരൻ നെയ്തൽ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക കേഡറ്റ് ആൻഡ് റാപ്പിഡ് യൂത്ത് ചെസ് ചാ
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
സത്രത്തിലെ സൂത്രങ്ങൾ ഇതൊരു പ്രേതകഥ
പ്രേതകഥകളിൽ ആളുകള്‍ എപ്പോഴും തത്പരരാണ്. ചിലർക്ക് ഇതൊരു കൗതുകവും മറ്റു ചിലർക്കു ഭീതിയും. ഭീതിപ്പെടുത്തുന്ന പ്രേതനഗ
എട്ടു നൂറ്റാണ്ടിന്റെ പകിട്ട് ഇന്നും ആ ഗീതത്തിനു പച്ചപ്പ്
ഫ്രാൻസിസ് അസീസിയുടെ പ്രശസ്തമായ സൂര്യകീർത്തനം വിരചിതമായിട്ട് എട്ട് നൂറ്റാണ്ട്. അതിന്റെ ബഹുമാനാർഥം റോമൻ മ്യൂസിയ
പത്തോളജിയിൽ രോഹിണി നക്ഷത്രം!
കാനഡയില്‍ നടന്ന മോളിക്യുലാര്‍ പാത്തോളജി ലോകസമ്മേളനത്തില് ജീൻ മ്യൂട്ടേഷൻ സംബന്ധിച്ചു ഗവേഷണ പോസ്റ്റര്‍ പ്രസന്റേ
പഴമയുടെ കാപ്പി ഗന്ധവുമായി ജൂലിയുടെ ബൈബിൾ
കോഫിയിൽ മുക്കി പേപ്പറിനു പഴമ വരുത്തുകയെന്നതായിരുന്നു തന്ത്രം. ശ്രമകരമായ ഒരു ജോലിയായിരുന്നു ഇത്. ഒാരോ പേപ്പറും കാ
ശ്മശാനഭൂമിയിൽ അരനൂറ്റാണ്ട് ബേബിചേച്ചി ഇവിടെ ഹാപ്പിയാണ്
മൃതദേഹങ്ങളുമായി കൂട്ടുണ്ടാക്കിയവൾ. കുഴിയെടുത്തും കുഴിമൂടിയും മൃതദേഹങ്ങൾക്കു കൂട്ടിരുന്നും ആയിരങ്ങളുടെ ഹൃദയത്ത
പ്രേതകഥകളിലെ ഉഗ്രൻ കിണർ
ആദ്യ കാഴ്ചയില്‍തന്നെ മനസില്‍ കുടിയേറുന്ന വിസ്മയകരമായ ചരിത്ര നിര്‍മിതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാനാവ
ശവക്കുഴികളിൽ കുന്തവും പരിചയും അതിശയമായി മോതിര വാൾ!
ബിബിസിയിലെ "ഡിഗിംഗ് ഫോർ ബ്രിട്ടൻ" എന്ന പരിപാടിയിൽ വിവരങ്ങൾ പുറത്തുവിടും
ഗവേഷകരെ അതിശയിപ്പിച്ച്, മനോ
കെട്ടഴിച്ചാൽ ചക്രവർത്തി!
ഗോർഡിയൻ കെട്ട് മുറിക്കുക എന്ന ചൊല്ല് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഒരു ബുദ്ധിമുട്ടുള്ള കാര്യം ധൈര്യമായ നീക്കത്തിലൂട
ജയിലിനുള്ളിൽ സൂര്യാഘാതം
ഒരു ദിവസത്തേക്കെങ്കിലും ജയിൽപ്പുള്ളികളെന്ന മുഖാവരണം എടുത്തുമാറ്റി കഥാപാത്രങ്ങളായി പ്രശോഭിച്ച അവർ നാടകം തീർന്ന
അഞ്ചേക്കറുണ്ടോ ?.. അതുമതി
എന്തിനാണ് ഈ യുവതലമുറ വൻ തുക കടമെടുത്തു വിദേശത്തേക്കു പായുന്നത്? അതിന്റെ പകുതി പണം മണ്ണിൽ മുടക്കാൻ തയാറാണോ നിങ്
കത്തിയെടുക്കുന്ന മലയാള സിനിമ
സെൻസ് ഇല്ലാതെ സെൻസർ ചെയ്യപ്പെടുകയാണോ നമ്മുടെ പല സിനിമകളും? അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം കുട്ടികളെ ഒരു തരത
കാട്ടുതേൻ ചങ്കുറപ്പിന്റെ മധുരം
രണ്ടോ മൂന്നോ പേര് ഒരുമിച്ചാണ് മരത്തില്‍ കയറുക. ഈച്ചകളെ പുകച്ചു മാറ്റിയ ശേഷം പല പ്രാവശ്യമായി തേനടകള്‍ അരിഞ്ഞെടുക
Latest News
സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
മുണ്ടക്കയത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
രാജസ്ഥാനിൽ ഏഴു വയസുകാരനെ കടുവ കൊന്നു
എറണാകുളത്ത് പ്ലാസ്റ്റിക് നിർമാണ ശാലയിൽ തീപിടിത്തം
Latest News
സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
മുണ്ടക്കയത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
രാജസ്ഥാനിൽ ഏഴു വയസുകാരനെ കടുവ കൊന്നു
എറണാകുളത്ത് പ്ലാസ്റ്റിക് നിർമാണ ശാലയിൽ തീപിടിത്തം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top