ഇല്ലിക്കൽക്കല്ല് സന്ദർശിച്ച് മടങ്ങിയ സംഘത്തിന്‍റെ കാർ ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞു; ഒരാൾക്ക് പരിക്ക്
Monday, June 17, 2024 3:45 AM IST
തീക്കോയി: ഇല്ലിക്കൽക്കല്ല് സന്ദർശിച്ചു മടങ്ങിയ സംഘം സഞ്ചരിച്ച കാറിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ട് വീടിന്‍റെ സംരക്ഷണഭിത്തിക്ക് താഴേക്ക് പതിച്ച് ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച ഒന്നരയോടെ മേലടുക്കത്തിന് സമീപമാണ് അപകടമുണ്ടായത്.

അപകടത്തിൽ തിരുവനന്തപുരം പണ്ടാരവളവ് സ്വദേശി എബി (24)യുടെ കൈ ഒടിഞ്ഞു. തിരുവനന്തപുരം സ്വദേശികളായ അഞ്ച് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.

ഇറക്കം ഇറങ്ങിവന്ന കാറിന്‍റെ ബ്രേക്ക് നഷ്ടമായപ്പോൾ റോഡരികിൽ കണ്ട വീടിന്‍റെ മുറ്റത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. വേഗത്തിൽ വന്ന വാഹനം തടഞ്ഞുനിർത്താൻ പറ്റിയതൊന്നും വീട്ടുമുറ്റത്ത് ഉണ്ടായിരുന്നില്ല.

മുറ്റത്ത് കയറിയ കാർ വീടിന്‍റെ സംരക്ഷണഭിത്തിയുടെ താഴേക്ക് വീഴുകയായിരുന്നു. കാർ 15 അടിയോളം താഴേക്ക് വീണു. വീടിനു താഴെ പുരയിടത്തിന്‍റെ സംരക്ഷണഭിത്തിയിലേക്കാണ് വാഹനം വീണത്.

ചോനമലയിൽ രാജേഷിന്‍റെ വീട്ടുമുറ്റത്തേക്കാണ് കാർ കയറിയത്. ഈ സമയത്ത് മുറ്റത്ത് ആരും ഉണ്ടായിരുന്നില്ല. പരിക്കേറ്റ എബിയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.