ഭാര്യാമാതാവിനെയും സഹോദര പുത്രിയെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പ്രതി പിന്നീട് വീടിന് തീയിട്ടു; പ്രതി പിടിയിൽ
Monday, June 17, 2024 3:45 AM IST
ചെറുതോണി: ഭാര്യാമാതാവിനെയും ഭാര്യാ സഹോദര പുത്രിയെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഒളിവിലിരിക്കെ ഇവരുടെ വീടിന് തീയിട്ടു. പ്രതിയെ പോലീസ് പിടികൂടി.

ഇടുക്കി പൈനാവ് അമ്പത്തിയാറ് കോളനി സ്വദേശി കൊച്ചുമലയിൽ അന്നക്കുട്ടി (62), മകൻ ലിൻസിന്‍റെ മകൾ ലിയ (രണ്ടര) എന്നിവരുടെ ദേഹത്താണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. കഴിഞ്ഞ അഞ്ചിന് ഉച്ചകഴിഞ്ഞ് 3:30 ടെയാണ് സംഭവം. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി നിരപ്പേൽ സന്തോഷാണ് അക്രമം നടത്തിയത്.

ഇന്നലെ ഭാര്യാ മാതാവിനെ കൊല്ലാൻ ആയിരുന്നു പ്രതിയായ സന്തോഷ്‌ രണ്ട് വീടുകള്‍ക്ക് തീയിട്ടതെന്ന് ഇയാൾ സമ്മതിച്ചതായി ഇടുക്കി പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്‌ പറഞ്ഞ‌ു. സന്തോഷിന്‍റെ ഭാര്യ പ്രിൻസിയെ വിദേശത്തേക്ക് സന്തോഷിന്‍റെ സമ്മതം ഇല്ലാതെയാണ് അയച്ചത്.

ഭാര്യയെ വിദേശത്ത് അയച്ചതില്‍ സന്തോഷിന് എതിര്‍പ്പുണ്ടായിരുന്നു. വിദേശത്ത് എത്തിയശേഷം ഇവർ വിവാഹമോചനം ആവശ്യപ്പെട്ടു. ഇതും പ്രകോപനത്തിന് കാരണമായതായി പറയുന്നു. അന്നക്കുട്ടി വീട്ടിൽ ഉണ്ടാകും എന്ന് കരുതിയാണ് വീട് കത്തിച്ചത്.

അന്നക്കുട്ടിയെയും കൊച്ചു മകളെയും ആക്രമിച്ച ശേഷം തമിഴ്നാട്ടിലാണ് സന്തോഷ് ഒളിവില്‍ കഴിഞ്ഞതെന്നും ഇവിടെനിന്നും തിരിച്ചെത്തിയാണ് വീടുകള്‍ക്ക് തീയിട്ടതെന്നും പോലീസ് മേധാവി പറഞ്ഞു. ആദ്യത്തെ ആക്രമണത്തിനുശേഷം പ്രതിയെ പിടികൂടാൻ പോലീസ് പരമാവധി ശ്രമം നടത്തിയിരുന്നു. തമിഴ്നാട്ടിൽ ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും ഇയാളുടെ മൊബൈൽ ഫോൺ ജ്യേഷ്ഠന്‍റെ വീട്ടിൽ ഉപേക്ഷിച്ച് പോയിരുന്നതിനാൽ തെരച്ചിൽ ദുഷ്‌കരമായിരുന്നു.

നേരത്തേ അന്നക്കുട്ടിയെയും കൊച്ചുമകളെയും ആക്രമിച്ച കേസില്‍ പൊലീസ് ഇയാളെ തിരയുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. കഴിഞ്ഞ പത്തുദിവസമായി പോലീസിന് കണ്ടെത്താൻ കഴിയാത്തയാളാണ് പോലീസിന് മുന്നിലൂടെയെത്തി രണ്ടു വീടുകൾക്ക് തീയിട്ടത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ ബോഡിമെട്ടിൽനിന്നുമാണ് പോലീസ് പിടികൂടിയത്.

ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സന്തോഷ് പൈനാവിലെത്തി അന്നക്കുട്ടിയുടെയും മകൻ ലിൻസിന്‍റെയും വീടുകൾക്ക് തീയിട്ടത്. വീടിന്‍റെ ഒരു മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പൂർണമായും കത്തി നശിച്ചു. അന്നക്കുട്ടിയും പേരക്കുട്ടിയും കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലായിരുന്നതിനാൽ രണ്ടു വീട്ടിലുമുള്ളവർ ആശുപത്രിയിലായിരുന്നു. രണ്ടിടത്തും ആരും ഇല്ലാതിരുന്നിനാൽ വലിയ ദുരന്തം ഒഴിവായി. പെട്രോളൊഴിച്ചശേഷം രണ്ടുവീട്ടിലേക്കും പന്തം കത്തിച്ച് ഇടുകയായിരുന്നു.

ഇതിന് ശേഷം ബൈക്കിൽ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബോഡിമെട്ട് ചെക്ക്പോസ്റ്റിൽ വച്ച് പ്രതി പിടിയിലായത്. വിദേശത്തുള്ള ഭാര്യ പ്രിന്‍സിയെ തിരികെ വിളിക്കണമെന്നും ഭാര്യയുടെ ശമ്പളം തനിക്ക് നൽകണമെന്നും ആവശ്യപ്പെട്ടാണ് അന്നക്കുട്ടിയെയും കൊച്ചുമകളെയും സന്തോഷ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഇടുക്കി എസ്‌പി ടി.കെ. വിഷ്ണു പ്രദീപിന്‍റെ നിർദേശപ്രകാരം ഇടുക്കി ഡിവൈഎസ്പി സാജു വർഗീസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതിക്കായുള്ള അന്വേഷണം നടത്തിയിരുന്നത്. അന്വേഷണ സംഘത്തിൽ ഇടുക്കി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം.പി. എബി, എസ് ഐ സാബു,

സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ആർ. അനീഷ്‌, മനോജ്‌ വർഗീസ്, കെ.സി. അനീഷ്‌, സൈതലവി, ജിമ്മി ജേക്കബ്, സിവിൽ പോലീസ് ഓഫീസർ മാരായ പ്രദീപ്‌, അജേഷ് പ്രഭാകരൻ എന്നിവരാണ് ഉണ്ടായിരുന്നത്.സന്തോഷിനെ ചോദ്യം ചെയ്യലിനുശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.