കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിയ അധ്യാപിക കുഴഞ്ഞു വീണു; ഡിഇഒ മോശമായി സംസാരിച്ചതായി പരാതി
Monday, June 17, 2024 3:45 AM IST
കട്ടപ്പന: കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിയ അധ്യാപിക കുഴഞ്ഞു വീണു. കട്ടപ്പന വലിയതോവാള ക്രിസ്തുരാജ ഹൈസ്കൂളിലെ സംസ്‌കൃതം അധ്യാപിക ശ്രീലക്ഷ്മിയാണ് ശനിയാഴ്ച ഉച്ചയോടെ തന്‍റെ അപ്പോയിന്‍റ്മെന്‍റ് കാര്യവുമായി ബന്ധപ്പെട്ട് കട്ടപ്പന ഡിഇഒ ഓഫീസിൽ എത്തിയത്.

തുടർന്ന് ഡിഇഒയെ കണ്ട അധ്യാപികയെ കട്ടപ്പന ഡിഇഒ മണികണ്ഠൻ അതിരൂക്ഷമായി ശകാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി പറയുന്നു. തുടർന്ന് ഹൃദ്രോഗിയായ അധ്യാപിക ഓഫീസിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഓഫീസിലെ മറ്റു ജീവനക്കാർ എത്തി അധ്യാപികയെ ഓഫീസിനുപുറത്ത് എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് അധ്യാപികയെ പാലായിലുള്ള വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.

യാത്രാ മധ്യേ പൊൻകുന്നത്തുവച്ച് വീണ്ടും ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവുകയും തുടർന്ന് പൊൻകുന്നം അരവിന്ദ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന് മുമ്പും പല അധ്യാപികമാരോടും ഡിഇഒ മോശമായി സംസാരിച്ചിട്ടുണ്ടെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇയാൾക്കെതിരേ പല പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും എടുക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ലെന്നും അധ്യാപകർ പറയുന്നു.

ഹൃദ്രോഗികൂടിയായ അധ്യാപികയ്ക്ക് യാതൊരുവിധ മാനുഷിക പരിഗണനയും നൽക്കാത്ത ഡിഇഒ ക്ക് എതിരേ പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തിൽ പോലീസ്, വനിതാ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.