കാലാവസ്ഥാ വ്യതിയാനം: ജില്ലയിൽ മണ്‍സൂണ്‍ ടൂറിസം പ്രതിസന്ധിയിൽ
Monday, June 17, 2024 3:45 AM IST
തൊടുപുഴ: മഴക്കാലത്ത് ഇടുക്കിയുടെ സൗന്ദര്യവും കാലാവസ്ഥയും ആസ്വദിക്കാൻ ഒട്ടേറെ വിനോദ സഞ്ചാരികൾ എത്തിയിരുന്ന മണ്‍സൂൺ ടൂറിസം സീസണ്‍ പ്രതിസന്ധിയിൽ. നിറഞ്ഞുകവിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും പ്രകൃതി ഒരുക്കുന്ന ദൃശ്യവിസ്മയങ്ങളും കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ മണ്‍സൂണ്‍ കാലത്ത് ജില്ലയിലേയ്ക്ക് നിരവധി സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്.

ജൂണ്‍ മുതൽ തുടങ്ങുന്ന മണ്‍സൂണ്‍ കാലം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോം സ്റ്റേ എന്നിവർക്കെല്ലാം ചാകരക്കാലമാണ്. എന്നാൽ ഇത്തവണ പതിവായി ലഭിച്ചിരുന്ന മഴയിൽ ഉണ്ടായിരിക്കുന്ന കുറവാണ് പ്രധാന പ്രതിസന്ധി. മഴ ശക്തമാകുന്നതോടെ ജില്ലയിൽ അടിക്കടി ഉണ്ടാകുന്ന നിയന്ത്രണങ്ങളും മണ്‍സൂണ്‍ ടൂറിസത്തിനു തിരിച്ചടിയായി മാറുന്നുണ്ട്.

മണ്‍സൂണ്‍ ടൂറിസം ഇത്തവണ കൂടുൽ സജീവമാകുന്നതിനുള്ള സാഹചര്യങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. ഉത്തരന്ത്യേയിൽ ഉഷ്ണതരംഗം കടുത്ത സാഹചര്യത്തിൽ അവിടെനിന്നും നിരവധി സഞ്ചാരികൾ അതിർത്തി കടന്ന് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെത്തുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ പ്രതീക്ഷിച്ചതുപോലെ ഇത്തവണ സഞ്ചാരികളുടെ വരവുണ്ടായിട്ടില്ലെന്ന് റിസോർട്ട് ഉടമകളും മറ്റും പറയുന്നു. പല റിസോർട്ടുകളും മണ്‍സൂണ്‍കാലത്ത് പ്രത്യേക പാക്കേജ് ഒരുക്കിയാണ് സന്ദർശകരെ കാത്തിരിക്കുന്നത്. മൂന്നാറിലും വാഗമണ്ണിലുമാണ് മണ്‍സൂണ്‍ കാലത്ത് ഏറെ സന്ദർശകരെത്തുന്നത്.

വെള്ളച്ചാട്ടങ്ങളും പച്ച പുതച്ചു നിൽക്കുന്ന പുൽമേടുകളും തേയിലത്തോട്ടങ്ങളും ഒക്കെയാണ് മണ്‍സൂണ്‍ കാലത്ത് സഞ്ചാരികളുടെ പ്രധാന ആകർഷണം. ചീയപ്പാറ, വാളറ, പെരിങ്ങൽകുത്ത്, തൊമ്മൻകുത്ത്, ആനയാടിക്കുത്ത്, വളഞ്ഞങ്ങാനം, തൂവൽ, നയമക്കാട്, കീഴാർകുത്ത്, പാണ്ടിക്കുഴി, അരുവിക്കുഴി തുടങ്ങി ജില്ലയിലെ വെള്ളച്ചാട്ടങ്ങെല്ലാം ഈ സമയം ജലസമൃദ്ധമാകാറുണ്ട്.

കൊടും ചൂടുമൂലം വരണ്ടുണങ്ങിയിരുന്ന വെള്ളച്ചാട്ടങ്ങൾക്ക് കഴിഞ്ഞ മാസം ലഭിച്ച വേനൽ മഴയോടെ ജീവൻവച്ചു. എങ്കിലും പതിവു പോലെ സന്ദർശകരുടെ കാര്യമായ ഒഴുക്ക് പലയിടങ്ങളിലും ഉണ്ടായിട്ടില്ല. കാലവർഷം ശക്തിപ്പെടാത്തതിനാൽ പലയിടത്തും നീരൊഴുക്ക് കുറഞ്ഞിട്ടുമുണ്ട്.

കാലാവസ്ഥാ വ്യതിയാനവും കനത്ത മഴയുടെ ആരംഭത്തോടെ അപകട സാധ്യത മുന്നിൽക്കണ്ട് ജില്ലാ ഭരണകൂടം ഏർപ്പെടുത്തുന്ന നിരോധനവും ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവു കുറയ്ക്കുന്നുണ്ട്.

മണ്‍സൂണ്‍ ടൂറിസം കണക്കിലെടുത്ത് മൂന്നാറിൽ പ്രദേശിക ക്ലബുകളുടെ സഹകരണത്തോടെ മണ്‍സൂണ്‍ ഫുട്ബോൾ മൽസരം, രാമക്കൽമേട്ടിൽ മഴ നടത്തം, വാഗമണ്ണിൽ മണ്‍സൂണ്‍ മ്യൂസിക് എന്നീ പരിപാടികൾ ഡിടിപിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുണ്ട്. എന്നാൽ ജില്ലയിലെ സാഹചര്യം കണക്കിലെടുത്ത് ഇപ്പോൾ ഡിടിപിസി കാലവർഷ സമയത്ത് ഇത്തരം വിനോദോപാധികൾ കാര്യമായി പ്രോത്സാഹിപ്പിക്കുന്നില്ല.

വെള്ളച്ചാട്ടങ്ങളിൽ ജാഗ്രത വേണം

മഴക്കാലത്ത് വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്പോൾ സഞ്ചാരികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതരുടെ നിർദേശമുണ്ട്. പലപ്പോഴും മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിൽ അപകടം പതിവാണ്. ഇതും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതരെ നിർബന്ധിതമാക്കുന്നു. മഴയുള്ള സമയത്ത് വെള്ളച്ചാട്ടത്തിന് സമീപത്തെ പാറകളിൽ വഴുക്കൽ ഉണ്ടാകും. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു.

നീന്തൽ വശമില്ലാത്തവരടക്കം ഇത്തരം സ്ഥലങ്ങളിൽ പോകുന്നതും അപകടത്തിന്‍റെ തോത് കൂട്ടും. സ്ത്രീകളും കുട്ടികളുമടക്കം നിരവധി സഞ്ചാരികൾ എത്തുന്ന ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതും പ്രതിസന്ധിയാണ്.

വാഗമണ്‍ ചില്ലുപാലം അടച്ചു

വാഗമണ്ണിലെ പ്രധാന ആകർഷണമായ ചില്ലുപാലം കഴിഞ്ഞ ഒന്നു മുതൽ അടച്ചിരിക്കുന്നതും ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവു കുറയ്ക്കുന്നതിനു കാരണമായി. വാഗമണ്ണിലെ ചില്ലുപാലം സന്ദർശകർക്കായി തുറന്നുകൊടുത്തതോടെ ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായി വാഗമണ്‍ അഡ്വഞ്ചർ പാർക്ക് മാറിയിരുന്നു.

ദിവസേന 1200 പേരാണ് ചില്ലുപാലം സന്ദർശിക്കുന്നത്. അഡ്വഞ്ചർപാർക്കിൽ ദിവസേന 5000 ത്തോളം പേരും സന്ദർശിച്ചിരുന്നു. പ്രധാന സീസണുകളിൽ സന്ദർശകരുടെ എണ്ണം ഇതിലുമേറെയാകും. എന്നാൽ ചില്ലുപാലം അടച്ചതോടെ അഡ്വഞ്ചർ പാർക്കിലെ സഞ്ചാരികളുടെ എണ്ണം 1500 ഓളമായി കുറഞ്ഞു.

വർക്കല ബീച്ചിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജിലെ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് വാഗമണ്ണിലെ ചില്ലുപാലവും അടയ്ക്കാൻ ടൂറിസം വകുപ്പ് നിർദേശം നൽകിയത്. എന്നാൽ വാഗമണ്‍ ചില്ലുപാലത്തിന്‍റെ സുരക്ഷിതത്വം ഉറപ്പു വരുത്തിയിട്ടുണ്ടെന്നും സന്ദർശകർക്കായി തുറക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ടൂറിസം വകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു.