പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും പരിധിയിലില്ല; ഉപ്പുതറ പഞ്ചായത്തിൽ ഭരണസ്തംഭനമെന്ന് ആക്ഷേപം
Monday, June 17, 2024 3:26 AM IST
ഉപ്പുതറ : പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജെ. ജെയിംസും വൈസ് പ്രസിഡന്‍റ് എസ്. സരിതയും പഞ്ചായത്തിലെത്തുന്നുന്നില്ലെന്നു പരാതി. ഇതോടെ ഉപ്പുതറ പഞ്ചായത്തിൽ ഭരണ സ്തംഭനമെന്നും ആക്ഷേപം. വൈസ് പ്രസിഡന്‍റ് പഞ്ചായത്തിലെത്തിയിട്ട് ആഴ്ചകളായി. പഞ്ചായത്ത് പ്രസിഡന്‍റ് കഴിഞ്ഞ ആറിനു ശേഷം പഞ്ചായത്തിൽ വന്നിട്ടില്ലെന്നും പറയുന്നു.

പാർട്ടിയിലെ പടലപ്പിണക്കവും ടെക്നിക്കൽ അസിസ്റ്റന്‍റിന്‍റെ പുനർനിയമനവുമായി ബന്ധപ്പെട്ട വിഷയവുമാണ് ഇരുവരും ഒാഫീസിലെത്താത്തതിനു കാരണമെന്നു പറയുന്നു. പഞ്ചായത്തിന്‍റ ദൈനംദിന പ്രവർത്തനവും ജനങ്ങളുടെ ആവശ്യങ്ങളും നടക്കാത്ത അവസ്ഥയിലായിരിക്കുകയാണ്.

ടെക്നിക്കൽ അസിസ്റ്റന്‍റായിരുന്ന ബിബിൻ തോമസിനെ തിരിച്ചെടുത്തതോടെയാണ് ഉപ്പുതറ പഞ്ചായത്തിൽ ഭരണസ്തംഭനം രൂക്ഷമായത്. ഭരണസമിതിയുടെ തുടക്കം മുതൽ എൽഡിഎഫിൽ പടലപ്പിണക്കവും ആരംഭിച്ചിരുന്നു. യു ഡിഎഫിലെ സരിത എൽഡി എഫിൽ എത്തി വൈസ് പ്രസിഡന്‍റായപ്പോൾ ഇത് രൂക്ഷമായി.

ഇതിന്‍റെ ഭാഗമായി ജീവനക്കാരിലും ചേരിതിരിവുണ്ടായി. ടെക്നിക്കൽ അസിസ്റ്റന്‍റിനെ കൃത്യവിലോപത്തിന്‍റെ പേരിൽ മാർച്ച് 14 ന് പിരിച്ചുവിട്ടു. മേയ് 22 ന് ട്രൈബ്യൂണൽ ജീവനക്കാരനെ തിരിച്ചെടുക്കാൻ ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കാത്ത ഭരണ സമിതിയുടെ നടപടിക്കെതിരേ ഹൈക്കോടതിയിൽനിന്നും ഉത്തരവ് വാങ്ങി ടി.എ. ബിബിൻ തോമസ് മടങ്ങിയെത്തി. ഇതോടെ പഞ്ചായത്ത് നാഥനില്ലാക്കളരിയായി മാറി.

പിന്നീട് പഞ്ചായത്ത് പ്രസിഡന്‍റ് പഞ്ചായത്തിലെത്തിയിട്ടില്ല. കമ്മിറ്റി വിളിക്കുകയോ വികസനകാര്യങ്ങൾ ചർച്ച ചെയ്യുകയോ ചെയ്യുന്നില്ലെന്നാണ് ആക്ഷേപമുള്ളത്. പുതിയ തൊഴിലുറപ്പ് പദ്ധതികൾ ഏറ്റെടുത്തിട്ടില്ല. മെയിന്‍റനൻസ് ഗ്രാന്‍റ് തീർന്നിട്ട് മാസങ്ങൾ കഴിഞ്ഞു. പുതിയതു ലഭിക്കാൻ നടപടി തുടങ്ങിയിട്ടില്ല.

സ്പിൽ ഓവറിലായ പദ്ധതികൾക്ക് കമ്മിറ്റികൂടി അംഗീകാരം ലഭ്യമാക്കിവേണം ഡി പിസിക്ക് വിടാൻ. ഇങ്ങനെ ഒട്ടനവധി പദ്ധതികളാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും വൈസ് പ്രസിഡന്‍റിന്‍റെയും ഭാഗത്തുനിന്നുണ്ടായ നിസഹകരണം മൂലം നടപ്പിലാകാതെ കിടക്കുന്നത്. വരുന്നവർഷം പഞ്ചായത്തിന്‍റെ വികസനംതന്നെ താറുമാറാകുന്ന അവസ്ഥയിലാണ്.

ഇവിടുത്തെ ശീതസമരം കാരണം ജനങ്ങളുടെ ആവശ്യങ്ങളും നടക്കുന്നില്ല. ജീവനക്കാർ സ്വന്തം ഇഷ്ടപ്രകാരമുള്ള പ്രവർത്തനമാണിവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. സെക്രട്ടറി മാസത്തിൽ 15 ദിവസം മാത്രമാണ് ഒാഫീസിലുള്ളത്.

അസിസ്റ്റന്‍റ് സെക്രട്ടറി സർവീസിൽനിന്നു വിരമിച്ചതോടെ ഈ കസേരയും ഒഴിഞ്ഞ് കിടക്കുകയാണ്. അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ജീവനക്കാരിൽ പലരും സ്വകാര്യ ആവശ്യങ്ങൾക്കായി പോകുന്നതിനാൽ ഉദ്യോഗസ്ഥരുടെ സേവനവും ലഭിക്കാത്ത അവസ്ഥയിലാണ്.

പാർട്ടിയിലെ ചിലരുമായുള്ള പ്രസിഡന്‍റിന്‍റെ അഭിപ്രായ വ്യത്യാസത്തിലാരംഭിച്ചതാണ് പഞ്ചായത്തിലെ പ്രതിസന്ധി. എൽഡി എഫിലെ പടലപ്പിണക്കം കാരണം സാധാരണ ജനങ്ങൾ വിവിധ ആവശ്യത്തിനെത്തി നിരാശരാവുകയുമാണ്.