മനിതീ കേസ്: പ്രതികളെ വെറുതെ വിട്ടു
Monday, June 17, 2024 3:26 AM IST
കട്ടപ്പന: 2018 ലെ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളോട് അനുബന്ധിച്ച് തമിഴ്നാട്ടിൽനിന്നും ശബരിമലയിൽ പ്രവേശിക്കാൻ എത്തിയ മനിതീ എന്ന വനിതാ സംഘത്തെ കട്ടപ്പനയിൽ തടഞ്ഞ കേസിലെ പ്രതികളായ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, ജെ . ജയകുമാർ, എസ്.ജി. മനോജ് തുടങ്ങിയവരെ കട്ടപ്പന ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.

സംഘത്തിന് എസ്കോർട്ട് പോയ പോലീസ് വാഹനം കട്ടപ്പന പാറക്കടയിൽ വച്ച് 22.12.2018 ന് പ്രതികൾ തടയുകയും പോലീസിന്‍റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തു എന്ന് ആരോപിച്ചാണ് പ്രതികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്.

2019 ജനുവരി 15 ന് പ്രതികളെ അറസ്റ്റ് ചെയ്ത് പീരുമേട് സബ് ജയിലിൽ റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യം അനുവദിച്ചു. ഇരുഭാഗങ്ങളുടെയും വാദം വിശദമായി കേട്ടതിനുശേഷം പ്രതികൾ കുറ്റക്കാർ അല്ലെന്ന് കണ്ടെത്തിയ കോടതി പ്രതികളെ നിരുപാധികം വിട്ടയച്ചു. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ജിബി സെബാസ്റ്റ്യനും അഡ്വ. അന്ന ലക്ഷ്മിയും ഹാജരായി.