മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് ടാറിംഗ് പൊളിഞ്ഞ് കുഴിയായി
Monday, June 17, 2024 3:26 AM IST
തൊടുപുഴ: രണ്ടു വർഷം മുന്പ് ലക്ഷങ്ങൾ മുടക്കി ടാറിംഗ് നടത്തിയ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് വീണ്ടും തകർന്നു. നൂറു കണക്കിനു യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന സ്റ്റാൻഡാണ് വീണ്ടും തകർന്ന് കുഴിയായി മാറിയത്. ദിവസേന അനേകം ബസുകൾ കയറിയിറങ്ങി പോകുന്ന സ്റ്റാൻഡ് മഴ പെയ്താൽ കുളമാകുന്ന അവസ്ഥയാണ്.

പതിമൂന്ന് ലക്ഷത്തോളം രൂപ മുടക്കിയാണ് സ്റ്റാൻഡിൽ ടാറിംഗ് നടത്തിയത്. അന്ന് സ്റ്റാൻഡിലെ ടാറിംഗ് പൂർണമായി പൊളിഞ്ഞ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടത് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും കടുത്ത ദുരിതമായി മാറിയതോടെയാണ് നഗരസഭ ടാറിംഗ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണി നടത്തിയത്. ഇതാണ് വീണ്ടും തകർന്ന് കുഴിയായി മാറിയത്.

ടാറിംഗ് നടത്തിയതിൽ അപാകതയുണ്ടെന്ന് നേരത്തേ തന്നെ ആരോപണമുയർന്നിരുന്നു.
കരിമണ്ണൂർ, ഉടുന്പന്നൂർ, വണ്ണപ്പുറം, തൊമ്മൻകുത്ത്, പെരിങ്ങാശേരി മേഖലകളിലേക്കും കാരിക്കോട്, കലയന്താനി, പൂമാല തുടങ്ങിയ പ്രദേശങ്ങളിലേക്കുമുള്ള ബസുകൾ തൊടുപുഴയിൽനിന്നു മങ്ങാട്ടുകവല സ്റ്റാൻഡിലെത്തി യാത്രക്കാരെ കയറ്റിയാണ് പോകുന്നത്. ഈ പ്രദേശങ്ങളിലേക്കുള്ള നൂറു കണക്കിന് യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലാണ്.

കൂടാതെ കാരിക്കോട് ജില്ലാ ആശുപത്രി, ജില്ലാ ആയുർവേദാശുപത്രി, ജില്ലാ മൃഗാശുപത്രി എന്നീ സ്ഥാപനങ്ങളിൽ എത്തുന്ന ആളുകളുടെയും ആശ്രയമാണ് ഈ ബസ് സ്റ്റാൻഡ്. പ്രമുഖ തീർഥാടന കേന്ദ്രമായ മുതലക്കോടം സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ എത്തുന്നവരും മങ്ങാട്ടുകവല വഴിയാണ് കടന്നു പോകുന്നത്.

സ്റ്റാൻഡിന്‍റെ പ്രവേശന കവാടത്തിലാണ് ഇപ്പോൾ ടാറിംഗ് തകർന്ന് വലിയ കുഴിയായി മാറിയിരിക്കുന്നത്. ദിവസേന കുഴിയുടെ വലിപ്പം കൂടി വരികയാണ്. ഇതിനു സമീപം പലയിടത്തായും ടാറിംഗ് പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്.

ശക്തമായ മഴയെത്തുന്നതോടെ സ്റ്റാൻഡിന്‍റെ അവസ്ഥ കൂടുതൽ പരിതാപകരമാകുമെന്ന് വ്യാപാരികളും യാത്രക്കാരും ചൂണ്ടിക്കാട്ടി.

ഇതിനിടെ സ്റ്റാൻഡ് ഉയർത്തി ടാറിംഗ് നടത്തുന്നതോടെ വെള്ളം സമീപത്തെ കടകളിൽ വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടെ ഐറിഷ് ഓട നിർമിക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതു നടപ്പിലായില്ല.