11 കെവി ലൈനിൽ വീണ മരം വെട്ടിനീക്കാൻ നടപടിയില്ല
Monday, June 17, 2024 3:26 AM IST
ഉപ്പുതറ : ചപ്പാത്ത് - കൊച്ചുകരിന്തരുവി 11 കെവി ലൈനിലേക്ക് ഒടിഞ്ഞുവീണ മരം വെട്ടിമാറ്റിയില്ലെന്നു പരാതി. ഒരാഴ്ച മുമ്പാണ് കാറ്റിലും മഴയിലും മരം ഒടിഞ്ഞു വീണത്.വൈദ്യുതി തൂണിൽനിന്നും ലൈനുകൾ വിട്ടുമാറിക്കിടക്കുകയാണ്. വിവരം അറിയിച്ചിട്ടും കെഎസ്ഇബി അധികൃതർ എത്താതിരുന്നതിനെത്തുടർന്ന് റോഡിലേക്ക് നീണ്ടുകിടന്ന മരച്ചില്ലകൾ നാട്ടുകാരാണ് മുറിച്ചു മാറ്റിയത്.

എന്നാൽ, മരം ഇപ്പോഴും ലൈനിൽ കുടുങ്ങിക്കിടക്കുകയാണ്. ആറു വർഷം മുന്പ് 33 കെവി ട്രാൻസ്ഫോർമറിൽ ബന്ധിപ്പിച്ച് ചപ്പാത്തിൽനിന്നും ചിന്നാർ നാലാംമൈൽ വഴി കൊച്ചുകരിന്തരുവിയിലേക്ക് വലിച്ചതാണ് 1 1 കെവി ലിങ്ക് ലൈൻ.

ഈ പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനും ചീന്തലാർ 11 കെവി ലൈനിൽ തടസമുണ്ടായാൽ ബാക്ക് ഫീഡിങ് നടത്തി പ്രദേശത്ത് വൈദ്യുതി എത്തിക്കുന്നതായിരുന്നു പദ്ധതി. എന്നാൽ, ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വൈദ്യുതി ലൈൻ ഇതുവരെയും ചാർജു ചെയ്തിട്ടില്ല.

ചിന്നാർ നാലാം മൈലിൽനിന്നു കൊച്ചുകരിന്തരുവി വരെ വൈദ്യുതി എത്തുന്നത് ലോ ടെൻഷൻ (എൽടി) കമ്പി വഴിയാണ്. കൂടുതലും കൃഷിയിടത്തിലൂടെയാണ് ലൈൻ കടന്നുപോകുന്നത്. ഇതു കാരണം പ്രസരണനഷ്ടവും രൂക്ഷമാണ്.

ഇതിനു പരിഹാരമായി പുതിയതായി വലിച്ച 11 കെവി ലൈൻ ചാർജ് ചെയ്യണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ അവഗണിക്കുകയാണ്.