കുറ്റൂരിൽ വീടിനുനേരേ ആക്രമണം; കാർ അടിച്ചുതകർത്തു
Monday, July 29, 2024 3:14 AM IST
തിരുവല്ല: കുറ്റൂരിൽ സ്ത്രീകൾ തനിച്ചുതാമസിക്കുന്ന വീടിനുനേരേ അജ്ഞാതരുടെ ആക്രമണം. വീട്ടുമുറ്റത്തെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന വാഗൺ ആർ കാറിന്‍റെ ചില്ല് അടിച്ചുതകർത്തു. തുകലശേരി അമൃത വിദ്യാലയത്തിലെ അധ്യാപികയായ കുറ്റൂർ കല്ലൂരേത്ത് ഉമാദേവിയുടെ വീടിനു നേരേയാണ് ആക്രമണം നടന്നത്. ഉമാദേവിയും 83 കാരിയായ മാതാവ് ശാന്തകുമാരി‍യമ്മയും മാത്രമാണ് വീട്ടിൽ താമസം.

ഇന്നലെ രാവിലെ ഏഴോടെ ശാന്തകുമാരിയമ്മ വീടിനു പുറത്തിറങ്ങിയപ്പോഴാണ് കാറിന്‍റെ ചില്ല് തകർന്ന നിലയിൽ കണ്ടത്. അയൽവാസിയുമായി വർഷങ്ങളായി വഴിതർക്കം നിലനിൽക്കുന്നുണ്ടെന്നും ഇതാകാം ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായും വീടിന്‍റെ മുൻ വാതിലിന്‍റെ പടിയിൽ പൂച്ച, എലി തുടങ്ങിയവയെ കൊന്നു കൊണ്ടുവയ്ക്കുന്നത് പതിവാണെന്നും ഉമാദേവി പറഞ്ഞു.

ഉമാദേവിയുടെ ഭർത്താവ് വിദേശത്താണ് ജോലിചെയ്യുന്നത്. പഠന ആവശ്യത്തിനായി മകൻ ബംഗളൂരുവിലും മകൾ പോണ്ടിച്ചേരിയിലുമാണ്. വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് തിരുവല്ല സിഐ ബി. കെ .സുനിൽ കൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.