നീതി ഇനിയും അകലെ, മത്തായിയുടെ സ്മരണ പുതുക്കി നാട്
Monday, July 29, 2024 3:14 AM IST
പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിൽ മരിച്ച പി.പി. മത്തായിയുടെ നാലാം ചരമവാർഷിക ദിനത്തിൽ ഇന്നലെ നാട് ഓർമ പുതുക്കി. കുടപ്പനക്കുളം സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ കല്ലറയ്ക്കരികിൽ ഇന്നലെ കുടുംബാംഗങ്ങൾ ഒത്തുകൂടി പ്രത്യേക പ്രാർഥന നടത്തി.

2020 ജൂലൈ 28നാണ് കർഷകനായ പി.പി. മത്തായി (പൊന്നു - 43) വനപാലകരുടെ കസ്റ്റഡിയിലിരിക്കേ മരിച്ചത്. കേരളത്തെയാകമാനം പിടിച്ചുലച്ച സംഭവമായിരുന്നു അത്. കർഷക ചരിത്രത്തിൽ സമാനതകളില്ലാത്ത പോരാട്ടത്തിനൊടുവിലാണ് മത്തായിയുടെ മൃതദേഹം സംസ്കരിച്ചത്.

മത്തായിയുടേത് കസ്റ്റഡി മരണമെന്ന് അന്വേഷണങ്ങളിൽ വ്യക്തമായെങ്കിലും കുടുംബത്തിന് ഒരു സഹായവും സർക്കാർ അനുവദിച്ചില്ല. ഭാര്യയും രണ്ട് മക്കളും വയോധികയായ മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും അടങ്ങുന്നതാണ് കുടുംബം. നിയമപോരാട്ടം ഏറെ നടത്തിയെങ്കിലും കുടുംബത്തെ അധികൃതർ അവഗണിച്ചു.

ഓർത്തഡോക്സ് സഭ നിർമിച്ചു നൽകിയ വീട്ടിലാണ് മത്തായിയുടെ ഭാര്യ ഷീബയും മക്കളും ഇപ്പോൾ താമസിക്കുന്നത്. നിരവധി നിവേദനങ്ങളുമായി ഭരണ തലപ്പത്തുള്ളവരെ സമീപിച്ചിട്ടും ഒരു സഹായവും തങ്ങൾക്കു ലഭിച്ചില്ലെന്ന് ഭാര്യ ഷീബ പറഞ്ഞു.

വനത്തിൽ സ്ഥാപിച്ചിരുന്ന കാമറ നശിപ്പിച്ചുവെന്ന പേരിലാണ് മത്തായിയെ വനപാലകർ കസ്റ്റഡിയിലെടുക്കുന്നത്. വീടുകയറി പിടിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. നിയമപരമായ ഒരു നടപടിയും പൂർത്തീകരിക്കാതെയാണ് കസ്റ്റഡിയിലെടുത്തത്.

കുടപ്പനയ്ക്കു സമീപം വനത്തിനുള്ളിൽ കയറിയശേഷം കുടുംബവീട്ടിലെത്തി. കാമറയുടെ ചിപ്പ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ മത്തായിക്കൊണ്ട് സംഘം തെരച്ചിൽ നടത്തിച്ചു. കിണറിനു സമീപവും തെരച്ചിൽ നടത്തി. ഇതിനിടെ മത്തായി കിണറ്റിൽ വീണുവെന്നാണ് വനപാലകർ പറയുന്നത്.

മത്തായി ചാടിയതാണെന്ന് ആദ്യം പറഞ്ഞുവെങ്കിലും അതു തെളിയിക്കാനായില്ല. അബദ്ധത്തിൽ വീണതാകാമെന്നായി പിന്നീട്. കിണറ്റിൽ വീണ മത്തായിയെ രക്ഷിക്കാൻ ശ്രമിക്കാതെ വനപാലകർ മുങ്ങുകയും ചെയ്തു. മത്തായിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മൃതദേഹം സംസ്കരിക്കാതെ 41 ദിവസം മോർച്ചറിയിൽ സൂക്ഷിച്ചു സമരം നടത്തേണ്ടിവന്നു കുടുംബത്തിന്.

വിവിധ രാഷ്ട്രീയ, കർഷകസംഘടനകളും രംഗത്തുവന്നതോടെ അന്വേഷണം സിബിഐയ്ക്കു വിട്ടു. സിബിഐ അന്വേഷണം ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. വനം ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നു കണ്ടെത്തി വകുപ്പുതല നടപടികൾ വന്നിരുന്നു. ഇതൊരു കൊലപാതകമാണെന്ന വിശ്വാസമാണ് കുടുംബത്തിന് ഇപ്പോഴുമുള്ളത്.