200 ഹെക്ടറിൽ ജൈവ പച്ചക്കറികൾ നട്ട് കൃഷിവകുപ്പ്
Monday, July 29, 2024 2:58 AM IST
പത്തനംതിട്ട: ഓണക്കാല വിളവെടുപ്പ് ലക്ഷ്യമാക്കി കൃഷിവകുപ്പ് 200 ഹൈക്ടറിൽ ജൈവ പച്ചക്കറി കൃഷിക്കു തുടക്കമായി. ആദ്യഘട്ടത്തിൽ അത്യുത്പാദനശേഷിയുള്ള 79000 വിത്തുകൾ കൃഷിവകുപ്പിന്‍റെ നേതൃത്വത്തിൽ വിതരണം ചെയ്തു കഴിഞ്ഞു. ഒരു ലക്ഷം സീഡ് കിറ്റും 1.25 ലക്ഷം തൈകളും കൃഷി ഭവൻ വഴി വിതരണം നടന്നുവരുന്നു.അടൂർ, റാന്നി, കോന്നി എന്നിവിടങ്ങളിലാണ് കൂടുതൽ പച്ചക്കറി കൃഷി ചെയ്യുന്നത്.

ജൈവ പച്ചക്കറി കർഷകരിലേറെയും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നവരാണ്. അധികം വരുന്നവയാകും വിപണിയിലേക്ക് എത്തിക്കുക. ഓണച്ചന്തകളിൽ ഇക്കുറി നാടൻ പച്ചക്കറി ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുകയാണ് കൃഷിവകുപ്പ് ലക്ഷ്യം.

മഴ ചതിച്ചില്ലെങ്കിൽ ലക്ഷ്യം നേടാനാകുമെന്ന് അധികൃതർ പറഞ്ഞു. സെപ്റ്റംബറിലേക്ക് വിളവെടുപ്പ് നടത്താവുന്ന രീതിയിലാണ് കൃഷി ചെയ്യുന്നത്. ഓണത്തിന് അധിക വില നൽകി പച്ചക്കറി വാങ്ങി ബുദ്ധിമുട്ടുന്ന സാധാരണക്കാരന് ആശ്വാസമാകുന്ന പദ്ധതിയാണിത്.

പച്ചക്കറി വികസന പദ്ധതി

പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക, സുരക്ഷിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് സംസ്ഥാനത്ത് പച്ചക്കറി വികസനപദ്ധതി നടപ്പിലാക്കുന്നത്‌. വിഷരഹിതമായ പച്ചക്കറികൾ ഉത്പാദിപ്പിച്ച് കർഷകരെ സ്വയം പര്യാപ്തമാക്കാൻ ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. വീട്ടുവളപ്പിലെ കൃഷി, പുരയിട കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്.

ജില്ലയിൽ 57 കൃഷി ഭവനുകളിലൂടെ പദ്ധതി നടപ്പാക്കുന്നുണ്ട്. 53 ഗ്രാമപഞ്ചായത്തുകളിലും നാലു മുനിസിപ്പാലിറ്റികളിലുമാണ് പദ്ധതി. മുൻ വർഷങ്ങളിൽ പദ്ധതി നടപ്പാക്കിയെങ്കിലും മഴ വിളവിനെ സാരമായി ബാധിച്ചു. കാലവർഷം ശക്തമായി തുടരുന്ന സാഹചര്യം ഏറ്റവുമധികം ബാധിക്കുക പച്ചക്കറി കർഷകരെയായിരിക്കും.