ഒരു വകുപ്പിൽ എത്ര ഓഫീസുണ്ടായാലും ഒരു അപേക്ഷ മതിയാകും: വിവരാവകാശ കമ്മീഷണർ
Monday, July 29, 2024 2:58 AM IST
പത്തനംതിട്ട: ഓരോ വകുപ്പിന്‍റെയും മേധാവി ആ വകുപ്പിന്‍റെ പബ്ലിക് അഥോറിറ്റിയായതിനാൽ വിവരങ്ങൾ തേടാൻ ഒരു അപേക്ഷ മതിയാകുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ. അബ്ദുൾ ഹക്കിം. തേടിയ വിവരം ആ വകുപ്പിന്‍റെ പല ഓഫീസുകളിലും സെക്‌ഷനുകളിലുമാണുള്ളതെങ്കിൽ നിയമം 6(3) പ്രകാരം അവിടങ്ങളിലേക്കു പകർപ്പുകൾ അയച്ച് വിവരം നേരിട്ട് ലഭ്യമാക്കണം.

അപേക്ഷകയോട് പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകളിൽ 10 രൂപ വീതം ഒടുക്കി പ്രത്യേകം പ്രത്യേകം അപേക്ഷിക്കാൻ ഡിഡിപി ഓഫീസ് നല്കിയ നിർദ്ദേശം തെറ്റാണെന്ന് കമ്മിഷണർ വ്യക്തമാക്കി. വിചാരണയിൽ ഒരാഴ്ചയ്ക്കകം 53 പഞ്ചായത്തിലെയും വിവരങ്ങൾ ലഭ്യമാക്കാമെന്ന് ഉദ്യോഗസ്ഥ സമ്മതിച്ചു.

പത്തനംതിട്ട ജില്ലയിലെ രണ്ടാം അപ്പീലുകളിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തെളിവെടുപ്പ് നടത്തുകയായിരുന്നു വിവരാവകാശ കമ്മീഷണർ. എല്ലാ വകുപ്പുകളിലും ഭരണ യൂണിറ്റുള്ള മുഴുവൻ ഓഫീസുകളിലും വിഭാഗങ്ങളിലും പബ്ലിക് ഇൻഫർമേഷൻ ഓഫീസറും അപ്പീൽ അധികാരിയും വേണം. ഇല്ലാത്തിടങ്ങളിൽ ഉടൻ ഉദ്യോഗസ്ഥരെ സ്ഥാന നിർദ്ദേശം ചെയ്യണമെന്ന് വകുപ്പുമേധാവികളോട് കമ്മീഷണർ ആവശ്യപ്പെട്ടു.

മൂന്നാം കക്ഷിയുടെ അറിവില്ലാതെ അത്തരം വിവരങ്ങൾ പുറത്തുകൊടുക്കരുത്. എന്നാൽ അഴിമതിയും രാജ്യതാല്പര്യസംരക്ഷണവും പൊതു താത്പര്യവും പരിഗണിച്ച് ഇൻഫർമേഷൻ ഓഫീസർക്ക് വിവേചനാധികാരം വിനിയോഗിച്ച് വിവരം പുറത്തുവിടാമെന്നും കമ്മീഷണർ അഭിപ്രായപ്പെട്ടു.

വിവരാവകാശ നിയമം പൂർണമായും പൗരന്മാരുടെ പക്ഷത്താണെന്നും ഉദ്യോഗസ്ഥർ ജനപക്ഷത്തു നിന്ന് അപേക്ഷകളിൽ തീർപ്പുകല്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
തന്‍റെ ഓഫീസിൽ വിവരാവകാശ ഓഫീസർ ഇല്ല എന്നുപറഞ്ഞ് വിവരം നിഷേധിച്ച ജില്ലാ പ‌ോലീസ് സ്പെഷൽ ബ്രാഞ്ചിന്‍റെ നടപടി നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്.

വിവരാവകാശ അപേക്ഷക്ക് മറുപടി നല്കാതെ തന്നെ നേരിൽക്കണ്ടാൽ ഉടൻ വിവരം നല്കാമെന്ന് ഫോണിൽ അറിയിച്ച വില്ലേജ് ഓഫീസർക്കെതിരേ ശിക്ഷാനടപടി ഉണ്ടാകുമെന്നും കമ്മീഷണർ അറിയിച്ചു.

പത്തനംതിട്ട നഗരസഭയിൽ കോവിഡ് കാലത്ത് നടത്തിയ പ്രത്യേക പ്രവർത്തനങ്ങളുടെ കണക്കുകൾ 15 ദിവസത്തിനകം അപക്ഷകന് നല്കാനും ഉത്തരവായി. മറുപടിക്കത്തുകളിൽ പേരുവയ്ക്കാത്ത നാല് ഓഫീസർമാർക്കു പിഴ ചുമത്തുമെന്നും കമ്മീഷണർ പറഞ്ഞു .