ഉണർന്നു പ്രവർത്തിച്ച് പോലീസും മാധ്യമങ്ങളും; കാണാതായ കുട്ടിയെ രണ്ടു മണിക്കൂറിനുള്ളിൽ കണ്ടെത്തി
Monday, July 29, 2024 2:58 AM IST
റാന്നി: നാടിനെ മുൾമുനയിൽ നിർത്തിയ പെൺകുട്ടിയെ ഒടുവിൽ കണ്ടെത്തി. റാന്നി പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് പ്രായപൂർത്തിയാകത്ത കുട്ടിയ കാണാതായത് . പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരിച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി സുരക്ഷിതയാണെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ രാവിലെ ഒന്പതോടെയാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടിൽ മുത്തശി മാത്രമാണ് ഉണ്ടായിരുന്നത്. മാതാപിതാക്കൾ സ്ഥലത്തുണ്ടായിരുന്നില്ല. ഭക്ഷണം കൊടുത്ത ശേഷം അടുക്കളയിൽ പോയ മുത്തശി തിരികെ വന്നപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. വിവരം ഉടൻതന്നെ പോലീസിൽ അറിയിച്ചു.

പോലീസ് സംവിധാനങ്ങൾ ഉടൻതന്നെ ജാഗരൂകരാകുകയും മാധ്യമങ്ങളുമായി സഹകരിച്ച് നടത്തിയ ചടുല നീക്കവുമാണ് കുട്ടിയെ ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്താന്‌ സഹായിച്ചത്. പോലീസ് ആദ്യം നടത്തിയ അന്വേഷണത്തിൽ കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ വന്നതോടെ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ചാനലുകളിലും നവമാധ്യമങ്ങളിലും സന്ദേശം പരന്നതോടെ നാട്ടുകാരും അന്വേഷണത്തിൽ പങ്കാളികളായി.

വഴക്കു പറഞ്ഞതിന് മുത്തശിയുമായി പിണങ്ങി ചിറയ്ക്കപ്പടിയിലുള്ള ബന്ധുവീട്ടിലേക്കു റോഡിലൂടെ നടന്നുപോകുകയായിരുന്ന കുട്ടിയെ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.

പിന്നാലെ പോലീസില്‍ അറിയിക്കുകയും അവരെത്തി 11.30 യോടെ കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. നവമാധ്യമങ്ങളില്‍ ചിത്രവും വിവരവും പ്രചരിച്ചതാണ് കുട്ടിയെ പെട്ടെന്നു തന്നെ കണ്ടെത്താന്‍ കഴിഞ്ഞത്.