ചുഴലിക്കാറ്റിൽ പന്തളത്തും അടൂരിലും വ്യാപക നാശനഷ്ടം
Monday, July 29, 2024 2:58 AM IST
അടൂർ: മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ പന്തളത്തും അടൂരിലും വ്യാപക നാശനഷ്ടം. പന്തളത്ത് മുട്ടാർ മുത്തുണി ഭാഗത്താണ് നാശനഷ്ടങ്ങളെയും ഉണ്ടായത്. വൻമരങ്ങൾ കടപുഴകിയും വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണും അപകടങ്ങളുണ്ടായി. ഇന്നലെ ഉച്ചകഴിഞ്ഞാണ് കാറ്റു വീശിയത്.

വൈദ്യുതപോസ്റ്റ് ഒടിഞ്ഞുവീണ് മുട്ടാർ മുത്തുണിയിൽ മിഹറാസിൽ മൊയ്തീൻ ഷാഹുലിന്‍റെ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. തേക്കുമരം ഒടിഞ്ഞുവീണതിനെത്തുടർന്ന് വൈദ്യുതപോസ്റ്റും കന്പികളും ഓട്ടോറിക്ഷയുടെ മുകളിലേക്കു നിലംപൊത്തി.

മങ്ങാരം, സ്വപ്നയിൽ ഐസക് മാത്യുവിന്‍റെ വീടിന്‍റെ മതിലും തകർന്നു. കടക്കാട് കൃഷിഭവനിൽ ചുഴലിയിൽ കാർഷിക വിളകൾക്കു നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അടൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് റോഡിനു കുറുകെ വീണ മരങ്ങൾ മുറിച്ചുമാറ്റിയത്.

പന്തളം - മാവേലിക്കര റോഡിൽ മുട്ടാറിൽ സംസ്കാരിക നിലയത്തിനു മുകളിൽ മാവ് കടപുഴുകി വീണു. അഗ്നിശമന സേന സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതവും വൈദ്യുതിബന്ധവും പുനഃസ്ഥാപിച്ചു.

അടൂർ ഹോളി ക്രോസ് ജംഗ്ഷനു സമീപം പലവിള വീട്ടിൽ ജോൺ ഫിലിപ്പോസിന്‍റെ വീടിനു മുകളിലേക്കു മരം വീണു. മരം വീണതോടെ പുറത്തിറങ്ങാനാകാതെ വീട്ടുകാർ വീടിനുള്ളിൽ കുരുങ്ങി.

വീടിനു സമീപംനിന്ന ആഞ്ഞിലി മരം വീടിന്‍റെ അടുക്കളഭാഗത്തേക്കു കടപുഴകുകയായിരുന്നു. കുടുംബനാഥൻ കിടപ്പുരോഗിയും ആയിരുന്നു. അഗ്നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചുനീക്കി.