ശൗചാലയങ്ങൾ പൊട്ടി ഒഴുകുന്നു : പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
Monday, July 29, 2024 2:58 AM IST
പത്തനംതിട്ട: പത്തനംതിട്ടയിലെ വിവിധ സർക്കാർ ഓഫീസുകളും കോടതികളും പ്രവർത്തിക്കുന്ന മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ. പൊട്ടിക്കിടക്കുന്ന സെപ്ടിക് ടാങ്കില്‍ നിന്ന് മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യം പുറത്തേക്ക് ഒഴുകുന്നു.

ഈ നില ആരംഭിച്ച് ആഴ്ചകളായെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. സിവില്‍ സ്‌റ്റേഷനില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഓരോ മൂലയിലും മാലിന്യം കുമിഞ്ഞു കൂടി കിടക്കുകയാണ്. ഇതു നീക്കം ചെയ്യാനുള്ള നടപടിയില്ല. മഴ കനക്കുന്നതിനൊപ്പം മാലിന്യ നിക്ഷേപം വര്‍ധിക്കുകയും ചെയ്തതോടെ ഇവിടെനിന്നും പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമെന്ന അവസ്ഥയിലാണ്.

വിവിധ കോടതികള്‍, റവന്യു വകുപ്പ് ഓഫീസുകള്‍, സബ് രജിസ്ട്രാര്‍ ഓഫീസ് തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. കോഴഞ്ചേരി താലൂക്ക് ഓഫീസിന് സമീപമാണ് സെപ്ടിക് ടാങ്ക് നിറഞ്ഞു പൊട്ടി മനുഷ്യവിസര്‍ജ്യം അടക്കമുള്ള മാലിന്യം പൊതു നിരത്തിലേക്ക് ഒഴുകുന്നത്.

ആഴ്ചകള്‍ക്കു മുന്‍പ് ഈ വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ, ഒരു നടപടിയും ഇതേവരെ സ്വീകരിക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് കഴിഞ്ഞിട്ടില്ല.

മാലിന്യം ശേഖരിക്കില്ല, യൂസർഫീ വേണമെന്ന് നഗരസഭ

മിനി സിവില്‍ സ്‌റ്റേഷനിലെ വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാര്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. പ്രാഥമിക സൗകര്യങ്ങൾ പോലും സിവിൽ സ്റ്റേഷനിൽ ലഭ്യമല്ല.

വീട്ടില്‍നിന്നുകൊണ്ടുവരുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടം പൊതിഞ്ഞുകെട്ടി തിരികെ വീട്ടില്‍ക്കൊണ്ടുപോയി സംസ്‌കരിക്കേണ്ട ഗതികേടാണ് ഇവര്‍ക്കുള്ളത്. ഭക്ഷണമാലിന്യം നിക്ഷേപിക്കാന്‍ ഇവിടെ യാതൊരു സൗകരവ്യുമില്ല.

മുനിസിപ്പാലിറ്റി ശുചീകരണ വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ ഭക്ഷണ മാലിന്യം ശേഖരിക്കുന്നതിന് യൂസര്‍ ഫീ ആവശ്യപ്പെട്ടിരിക്കുകയാണ്. ആളൊന്നിന് 30 രൂപ വീതം പ്രതിമാസം നല്‍കിയാല്‍ ഭക്ഷണമാലിന്യം ഹരിത കര്‍മ സേന ഏറ്റെടുക്കുമെന്നാണ് പറയുന്നത്. ജീവനക്കാരില്‍ നിന്ന് വര്‍ഷത്തില്‍ രണ്ടു തവണ മുനിസിപ്പാലിറ്റി പ്രഫഷണല്‍ ടാക്‌സ് ഈടാക്കുന്നുണ്ട്. ആ നിലയ്ക്ക് ഭക്ഷണ മാലിന്യം നിര്‍മാര്‍ജനം ചെയ്യേണ്ടത് മുനിസിപ്പാലിറ്റിയുടെ കടമയാണെന്ന് ജീവനക്കാർ പറയുന്നു.

വലിയ തുക തൊഴില്‍ കരം കൊടുക്കുന്നതിനു പുറമേ ഭക്ഷണാവശിഷ്ടങ്ങള്‍ എടുക്കാന്‍ വീണ്ടും പണം നല്‍കണമെന്ന് പറയുന്നത് ന്യായീകരിക്കാവുന്നതല്ല. ജില്ലയ്ക്ക് പുറത്തു നിന്നു വരുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഉച്ചയ്ക്കു കഴിക്കുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടം കെട്ടിപ്പൊതിഞ്ഞ് ദുര്‍ഗന്ധവുമായി വേണം ബസ് കയറി അയല്‍ ജില്ലകളിലേക്ക് പോകാന്‍. സാനിട്ടറി പാഡ് നിര്‍മാര്‍ജനം ചെയ്യാനും മാര്‍ഗമില്ല. ഇതും കൂട്ടിവച്ച് വീട്ടിലേക്കു കൊണ്ടുപോകേണ്ട അവസ്ഥയാണ്.

നഗരസഭയുമായി പല വട്ടം ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുവെങ്കിലും യൂസര്‍ ഫീ എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എന്ന് ജീവനക്കാര്‍ പറഞ്ഞു. മഴ കനത്തതോടെ മാലിന്യം വര്‍ധിച്ചു. ടോയ്‌ലറ്റുകളും മാലിന്യവും ദുര്‍ഗന്ധവും കൊണ്ട് നിറഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയാല്‍ രോഗം വരുമെന്ന അവസ്ഥയാണ്.