തുടക്കമേ പിഴച്ചു : ഐഎൻസി അംഗീകാരത്തിന് കടന്പകളേറെ
Monday, July 29, 2024 2:58 AM IST
പത്തനംതിട്ട: പത്തനംതിട്ടയിൽ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജിനെതിരേ വിദ്യാര്‍ഥികള്‍ ഇന്നു മുതൽ പ്രത്യക്ഷ സമരത്തിലേക്ക്. ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇന്നു മാർച്ച് നടത്താനാണ് കുട്ടികള്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. സമരം പിന്‍വലിക്കണമെന്ന് കോളജ് പ്രിൻസിപ്പൽ കുട്ടികളോടും രക്ഷിതാക്കളോടും അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും അവർ ചെവിക്കൊണ്ടിട്ടില്ല. ഇതിനിടെ ഇന്ന് ഉന്നതതലയോഗം തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്.

കാതോലിക്കറ്റ് കോളജ് ജംഗ്ഷനിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നഴ്സിംഗ് കോളജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം ലഭിക്കാത്തതാണ് വിവാദമായത്. ഇതു കാരണം കുട്ടികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം കേരള ആരോഗ്യ സര്‍വകലാശാല തടഞ്ഞുവച്ചിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള ഒരു തട്ടിപ്പാണ് പത്തനംതിട്ടയിലെ നഴ്സിംഗ് കോളജിന്‍റെ കാര്യത്തിലുണ്ടായിട്ടുള്ളതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്‍റെ അംഗീകാരം ലഭിക്കാൻ ഇനി കടന്പകൾ ഏറെ കടക്കാനുണ്ട്. അടിസ്ഥാനസൗകര്യം ഒരുക്കുകയാണ് ഇതിൽ പ്രധാനം. നിലവിൽ അതിനുള്ള സാഹചര്യം കണ്ടെത്തിയിട്ടില്ല. നിലവിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ട് അംഗീകാരം വാങ്ങാനാകുമെന്ന പ്രതീക്ഷ രക്ഷിതാക്കൾക്കുമില്ല. എട്ടുമാസം മുന്പ് പ്രവർത്തനം ആരംഭിച്ച നഴ്സിംഗ് കോളജിലെ കുട്ടികളുടെ ആദ്യ സെമസ്റ്റർ പരീക്ഷയാണ് കഴിഞ്ഞത്.

ഇ ഗ്രാന്‍റില്ല, ഹോസ്റ്റൽ ഫീസ് കൂടുതൽ; രണ്ടു കുട്ടികള്‍ പഠനം അവസാനിപ്പിച്ചു

വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍നിന്ന് ഉള്‍പ്പെടെയുള്ള രണ്ടു കുട്ടികള്‍ പഠനം അവസാനിപ്പിച്ചുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്നുളള കുട്ടിക്ക് പുറത്ത് 6500 രൂപ മുടക്കി ഹോസ്റ്റലില്‍ താമസിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പഠനം നിര്‍ത്തിയത്.

ഇ-ഗ്രാന്‍റിന് അർഹതയുള്ള കുട്ടികളാണെങ്കിലും കോളജിന് അംഗീകരമില്ലാത്തതിനാൽ അതും ലഭിച്ചില്ല. മെറിറ്റില്‍ പ്രവേശനം ലഭിച്ച കുട്ടിക്കാണ് ഈ ഗതികേട്. ഹോസ്റ്റല്‍ ഫീസ് ഒറ്റയടിക്ക് 1500 രൂപ വര്‍ധിപ്പിച്ചതോടെയാണ് രണ്ടാമത്തെ കുട്ടി പഠനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. കണ്ണൂർ സ്വദേശിയായ ഈ കുട്ടിക്കു വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് കൊടുക്കാനില്ല. നിർധന കുടുംബത്തിലെ അംഗമായ കുട്ടിയുടെ മാതാവ് ബീഡി തൊഴിലാളിയാണ്.

കോളജിന് അംഗീകാരമില്ലാത്തതിനാല്‍ വിദ്യാഭ്യാസ വായ്പയും ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്ഥലം എംഎൽഎ കൂടിയായ ആരോഗ്യമന്ത്രിയെ ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചിട്ടും നടന്നില്ല. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത സ്ഥലത്ത് കോളജ് തുടങ്ങിയത് മന്ത്രിയുടെ പ്രസ്റ്റീജ് വിഷയമായിരുന്നു. തന്‍റെ മണ്ഡലത്തില്‍ത്തന്നെ നഴ്‌സിംഗ് കോളജ് വരണമെന്നതും മന്ത്രിയുടെ വാശിയായിരുന്നു. എന്നാൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ ശ്രമിച്ചതുമില്ല.

അഡ്മിഷന്‍ എടുക്കാന്‍ വന്നപ്പോള്‍ തന്നെ ഈ കെട്ടിടം സംബന്ധിച്ചു സംശയം ഉന്നയിച്ചിരുന്നുവെന്നും ആറു മാസത്തിനകം പുതിയ കെട്ടിടത്തില്‍ ക്ലാസ് തുടങ്ങുമെന്നുമാണ് പ്രിന്‍സിപ്പൽ ഗീതാ കുമാരി മറുപടി നല്‍കിയിരുന്നത്. വേറെ എങ്ങോട്ടും കോളജ് മാറ്റാന്‍ മന്ത്രിക്ക് താത്പര്യമില്ലത്രേ.

60 കുട്ടികള്‍ പഠിക്കുന്ന കോളജില്‍ രണ്ടു ടോയ്‌ലറ്റ് മാത്രമാണുള്ളത്. പിടിഎ യോഗം വിളിച്ചപ്പോൾ പ്രിന്‍സിപ്പലിന്‍റെ ഏക ആവശ്യം മന്ത്രിയുടെ ഓഫീസിലേക്കു കുട്ടികള്‍ നടത്തുന്ന മാര്‍ച്ച് ഒഴിവാക്കണമെന്നതായിരുന്നുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു.