ജില്ലയില്‍ ലഹരിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്
Sunday, July 28, 2024 2:57 AM IST
പത്തനംതിട്ട: ജില്ലയില്‍ ലഹരിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനു വേണ്ട നടപടികള്‍ അടിയന്തരമായി കൈക്കൊള്ളുമെന്നു മന്ത്രി വീണാ ജോര്‍ജ്. കളക്ടറേറ്റ് കോണ്‍ഫറന്‍ ഹാളില്‍ നടന്ന ജില്ലാ വികസന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ഭരണകൂടം, പോലീസ്, എക്‌സൈസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന യോഗം ഉടന്‍ ചേരുമെന്നും മന്ത്രി പറഞ്ഞു.

ലഹരിവ്യാപനം സംബന്ധിച്ച് വികസനസമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ പങ്കുവച്ച ആശങ്കയെത്തുടര്‍ന്നാണ് നടപടികള്‍ ശക്തമാക്കാന്‍ നിര്‍ദേശമുണ്ടായത്. പത്തനംതിട്ട വില്ലേജിന്‍റെ റീസര്‍വേ ഫീല്‍ഡ് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

അബാന്‍ മേല്‍പ്പാലത്തിന്‍റെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിലേക്കു പ്രത്യേക യോഗം ചേരും. പത്തനംതിട്ട കുമ്പഴ റോഡിന്‍റെ നിര്‍മാണ ജോലികള്‍ വേഗത്തിലാക്കണമെന്ന് പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കി. 

പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നിര്‍മാണ പുരോഗതി യോഗത്തില്‍ വിലയിരുത്തി. പൈവഴി നെടിയകാല റോഡിലെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു.