മണ്ഡലത്തോടു മന്ത്രിക്ക് അവഗണനയെന്ന്
Sunday, July 28, 2024 2:57 AM IST
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തോടു മന്ത്രി വീണാ ജോര്‍ജ് കാട്ടുന്ന അവഗണനയെ രാഷ്‌ട്രീയമായി ജനം വിലയിരുത്തിത്തുടങ്ങിയെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട. ജനപ്രതിനിധിയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ മറന്ന് ജനങ്ങളെ വഴിയാധാരമാക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കും.

അടിസ്ഥാന സൗകര്യമില്ലാതെ ഒരു നഴ്‌സിംഗ് കോളജ് തുടങ്ങുകയും പിന്നീട് ഇതിന്‍റെ പ്രവര്‍ത്തനങ്ങളോടു നിസഹകരിക്കുകയും ചെയ്യുന്ന സമീപനം ശരിയല്ല. നഴ്‌സിംഗ് കോളജിനാവശ്യമായ ഹോസ്റ്റല്‍, പഠന സൗകര്യം, ബസ് സൗകര്യം തുടങ്ങിയവ ഒരുക്കാനായിട്ടില്ല. അടിസ്ഥാന സൗകര്യമില്ലാത്ത സ്ഥാപനത്തിന് ഐഎന്‍സി അംഗീകാരം ലഭിക്കില്ലെന്ന് ആരോഗ്യവകുപ്പ് ഉന്നതര്‍ക്ക് അറിയില്ലെന്നു പറയുന്നത് ലജ്ജാകരമാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രി നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം അപകടവാസ്ഥയിലാണ്. ജനങ്ങളുടെ ജീവനുതന്നെ ഭീഷണി നിലനില്‍ക്കുന്നു. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും തടസപ്പെടുന്നതായി നഹാസ് ചൂണ്ടിക്കാട്ടി.