പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളജിന് അംഗീകാരമില്ല : വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രക്ഷോഭത്തിലേക്ക്
Sunday, July 28, 2024 2:57 AM IST
പത്തനംതിട്ട: ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്‍റെ അംഗീകാരം ലഭിക്കാതെ പത്തനംതിട്ടയിലെ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ഥികളുടെ ഭാവി പന്താടുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കോളജിലേക്ക് ഇന്നലെ കെഎസ് യു മാര്‍ച്ച് നടത്തി.

നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ നാളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ഇന്നലെ കോളജ് പിടിഎ യോഗം ചേര്‍ന്നു. സമരപരിപാടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന സര്‍ക്കാര്‍ പുതുതായി അനുവദിച്ച നഴ്‌സിംഗ് കോളജുകളില്‍ ഒരെണ്ണം ആരോഗ്യമന്ത്രി സ്വന്തം മണ്ഡലത്തില്‍ കൊണ്ടുവരികയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ നഴ്‌സിംഗ് പ്രവേശന നടപടികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കവേയാണ് 60 കുട്ടികള്‍ക്ക് ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിനു പ്രവേശനം നല്‍കി കോളജ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രാഥമികമായ സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതെ ആരോഗ്യ സര്‍വകലാശാലയുടെ പ്രാഥമിക അംഗീകാരത്തോടെയാണ് കോളജ് തുടങ്ങിയത്.

ഇതിനിടെ ഒന്നാം സെമസ്റ്റര്‍ പൂര്‍ത്തിയായി. പരീക്ഷയും നടന്നു. ഫലം വന്നതോടെയാണ് അംഗീകാര വിഷയം വിവാദമായത്. ഐഎന്‍സി അംഗീകാരമില്ലെന്ന പേരില്‍ സര്‍വകലാശാല ഫലം തടഞ്ഞുവച്ചു. ഇതോടെ കുട്ടികളും രക്ഷിതാക്കളും പരസ്യ പ്രതിഷേധം അറിയിച്ചതോടെ മന്ത്രി ഇടപെട്ട് ഫലം പുറത്തുവിട്ടു. എന്നാല്‍ കോളജിന്‍റെ അവസ്ഥയ്ക്കു മാറ്റം വരണമെന്ന ആവശ്യവുമായി സമരം ശക്തമാക്കാനാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും തീരുമാനിച്ചിരിക്കുന്നത്.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ യോഗം വിളിച്ചു

പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളജിന്‍റെ അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലേക്ക് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നാളെ തിരുവനന്തപുരത്ത് യോഗം വിളിച്ചു. മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശപ്രകാരമാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നതെന്നാണ് സൂചന. പിടിഎ ഭാരവാഹികള്‍, പത്തനംതിട്ട നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഗീതാകുമാരി എന്നിവരോടു യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നഴ്‌സിംഗ് കോളജിന്‍റെ അംഗീകാരം സംബന്ധിച്ച വിഷയത്തില്‍ വിദ്യാര്‍ഥികള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. നേരത്തെയും വിദ്യാര്‍ഥികള്‍ സമരരംഗത്തേക്ക് കടക്കാന്‍ ആലോചിച്ചപ്പോഴൊക്കെ അവരുടെ മാര്‍ക്ക് കുറയ്ക്കുമെന്നും ഫലം തടയുമെന്നുമൊക്കെയുള്ള ഭീഷണി ഉയര്‍ന്നിരുന്നതാണ്.

ഇത്തവണ സമരം വിദ്യാര്‍ഥി സംഘടനകള്‍കൂടി ഏറ്റെടുത്തതോടെയാണ് യോഗം വിളിക്കാന്‍ തീരുമാനിച്ചത്. സമരപരിപാടികള്‍ അവസാനിപ്പിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.

ബസ് വാങ്ങി നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്

നഴ്‌സിംഗ് കോളജിന് ബസ് വാങ്ങി നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞദിവസം ഉറപ്പു നല്‍കി. എംഎല്‍എ ഫണ്ടില്‍നിന്ന് ഇതിനുള്ള പണവും അനുവദിച്ചിട്ടുണ്ട്. വാഹനം ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ആശുപത്രികളിലേക്ക് പോകാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ചിരുന്നു. ക്ലിനിക്കല്‍ പഠനത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോന്നി മെഡിക്കല്‍ കോളജിലുമായി കുട്ടികളെ അയയ്ക്കാനാണ് നിര്‍ദേശം.

കോളജിന് ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ പുറത്ത് വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് കുട്ടികളെ താമസിപ്പിച്ചിരിക്കുന്നത്. ഇവിടെനിന്ന് കോളജിലെത്താനും മടങ്ങാനും ചെലവേറുകയുമാണ്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളജില്‍ സ്ഥലപരിമിതിയുണ്ട്. പ്രിന്‍സിപ്പലും രണ്ടു താത്കാലിക അധ്യാപകരുമാണുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ യാതൊന്നും ഒരുക്കിയിട്ടുമില്ല.