യാത്രാദുരിതം തീരാതെ കരുമാങ്കയം റോഡ്
Monday, June 17, 2024 12:58 AM IST
ഉളിക്കൽ: പെരുമ്പള്ളി-കരുമാങ്കയം റോഡിലെ യാത്രാദുരിതം അവസാനിക്കുന്നില്ല. വർഷങ്ങളായി ചെളിക്കുളമായിരുന്ന ഈ റോഡ് അടുത്തനാളിലാണ് സജീവ് ജോസഫ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 12 ലക്ഷം രൂപ ചെലവഴിച്ച് കലുങ്കുപാലവും ഓവുചാലും നിർമിച്ച് ഗതാഗതയോഗ്യമാക്കിയത്. എന്നാൽ അതിനുശേഷം സ്വകാര്യ വ്യക്തികൾ റോഡരികിൽ കല്ലും മണ്ണും കൂട്ടിയിട്ടത് ഗതാഗത തടസത്തിനു കാരണമാകുന്നു.

ഇതുമൂലം റോഡിൽ എതിർദിശയിൽ നിന്നു വാഹനം വരുമ്പോൾ മറ്റു വാഹനങ്ങൾക്ക് മറികടക്കാനോ കാൽനട യാത്രക്കാർക്ക് നടന്നു പോകാനോ കഴിയാത്ത സാഹചര്യമാണുള്ളത്. കരുമാങ്കയത്ത് നിന്നു പെരുമ്പള്ളി എൽപി സ്കൂളിലേക്കു പോകുന്ന വിദ്യാർഥികൾക്കാണ് ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉളിക്കൽ പഞ്ചായത്ത് അധികൃതർക്ക് പലതവണ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.