ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടാനക്കൂട്ടം
Monday, June 17, 2024 12:58 AM IST
ഇരിട്ടി:  ജനവാസ മേഖലയിൽ വീണ്ടും ഭീതി വിതച്ച് കാട്ടാനക്കൂട്ടം. മുഴക്കുന്ന്  പഞ്ചായത്തിലെ കാക്കയങ്ങാട് പുല്ലാഞ്ഞിയോട് നരഹരിപറമ്പ് ക്ഷേത്രത്തിനു സമീപമാണ് ഇന്നലെ രാവിലെ കാട്ടാനകൾ എത്തിയത്. വനമേഖലയിൽ നിന്നും 10 കിലോമീറ്റർ അകലെ ഉള്ള ജനവാസ  മേഖലയാണിത് . രാവിലെ 11ന് പ്രദേശവാസികൾ കാട്ടാനയുടെ സാന്നിധ്യം അറിയുന്നത്.  ഇതോടെ മേഖലയാകെ ഭീതിയിലായി. വനംവകുപ്പും പോലീസും സ്ഥലത്തെത്തി ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കാട്ടിനുള്ളിൽ നിലയുറപ്പിച്ച ആനക്കൂട്ടം മണിക്കൂറുകളോളം അവിടെത്തന്നെ തുടർന്നു.  ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആന മറ്റ് ജനവാസ മേഖലയിലേക്ക് നീങ്ങാതിരിക്കാൻ പോലീസും വനംവകുപ്പും മുൻകരുതൽ എടുത്തു.  വൈകുന്നേരം അഞ്ചിന് ആനക്കൂട്ടത്തെ മലയോര ഹൈവേ കടത്തി ആറളം ഫാംമേഖലയിലേക്ക് കയറ്റിവിട്ടു.  ആറളം ഫാം കൃഷിയിടത്തിൽ നിന്നാണ് ആനകൾ പുഴകടന്ന് കൂടലാടു വഴി ആറളം, മണത്തണ മലയോര ഹൈവേ കടന്നാണ് ജനവാസ മേഖലയിൽ എത്തിയത്.

ആന മേഖലയിൽ കാര്യമായ നാശനഷ്ടങ്ങൾ ഒന്നും വരുത്തിയില്ലെങ്കിലും മേഖലയാകെ ഭീതിയിലാക്കി. സണ്ണി ജോസഫ് എംഎൽഎ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ടി. ബിന്ദു ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.  ഫാമിലെ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലികടന്നാണ് ആന ജനവാസ മേഖലയിലേക്ക് പ്രവേശിച്ചത്.  മാസങ്ങൾക്ക് മുമ്പ് ആറളം പാലത്തിനു സമീപവും ആനയെത്തി ജനങ്ങളിൽ ഭീതി ഉണ്ടാക്കിയിരുന്നു.