കൊട്ടിയൂർ ഉത്സവം ഇന്ന് സമാപിക്കും
Monday, June 17, 2024 12:58 AM IST
കൊട്ടിയൂർ: ഒരു മാസക്കാലം നീണ്ടുനിന്ന വൈശാഖോത്സവത്തിന് ഇന്ന് തൃക്കലശത്തോടെ സമാപനം. അടുത്ത ഉത്സവകാലം വരെ അക്കരെ കൊട്ടിയൂർ മനുഷ്യസ്പർശമേൽക്കാതെ പ്രകൃതിയുടെ നിശ്ചലതയിൽ ലയിക്കും.

അത്തം നാളായ ഇന്നലെ രാവിലെ പതിവ് പൂജകൾക്ക് ശേഷം അത്തം ചതുശതം നിവേദിച്ചു. തുടർന്ന് ഉച്ചശീവേലിക്കു ശേഷം ഏഴില്ലക്കാർ ഭഗവൽ വിഗ്രഹത്തിൽ നിന്ന് ഉത്സവകാലത്ത് കൊട്ടിയൂരിലെത്തിച്ച ദേവതകളെയെല്ലാം തിരിക ആവാഹിച്ച് വാളുകളിൽ ലയിപ്പിക്കുന്ന വാളാട്ടം നടന്നു. ശേഷം കുടിപതികൾ തേങ്ങയേറും നടത്തി. നാലാമത്തെ ചതുശതവും സമർപ്പിക്കുന്നതോടെ ഭഗവാൻ സ്ഥായിഭാവമായ തപസ്ചര്യയിലേക്ക് നീങ്ങുമെന്നാണ് വിശ്വാസം.

ആയിരം കുടം അഭിഷേകത്തിന് മുമ്പായി തൃത്തറയിലെ പൂജകൾ അവസാനിപ്പിച്ച് ക്ഷേത്രത്തിന്‍റെ അഗ്‌നികോൺ സ്ഥിതിചെയ്യുന്ന കലശ മണ്ഡപത്തിൽ കലശ പൂജക്കായുള്ള ഒരുക്കങ്ങൾ നടത്തും. നിത്യപൂജകൾക്ക് ശേഷം ഇന്നലെ രാത്രിയോടെ തുടങ്ങുന്ന കലശപൂജകൾ ഇന്ന് പുലർച്ചെ വരെ നീണ്ടു.