ജാതി സെൻസസ് നടപ്പാക്കിയേ തീരൂ: ഡോ. ശശി തരൂർ എംപി
Wednesday, August 21, 2024 6:32 AM IST
തിരുവനന്തപുരം: രാജ്യത്ത് ഗുണപ്രദമായ സാമൂഹിക സാന്പത്തിക ക്ഷേമ പദ്ധതികൾ പ്രായോഗിമായി നടപ്പാക്കണമെങ്കിൽ ജാതി സെൻസസ് നടപ്പിലാക്കിയേ തീരൂവെന്ന് ഡോ. ശശി തരൂർ എം പി. മെക്ക (മുസ്‌ലിം കൾച്ചറൽ അസോസിയേഷൻ) യുടെ 36-ാം സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ ശരിയായ സാമൂഹികസ്ഥിതിയും സാന്പത്തിക പശ്ചാത്തലവും വ്യക്തമാകണമെങ്കിൽ ജാതി സെൻസസ് നടത്തേണ്ടത് അനിവാര്യമാണ്. അതുകൊണ്ടാണ് ജാതി സെൻസസ് കോണ്‍ഗ്രസ് ശക്തമായി മുന്നോട്ട് വയ്ക്കുന്നത്. പക്ഷേ സ്ഥിതിവിവരക്കണക്കുകളോട് എൻഡിഎ സർക്കാരിനു വിമുഖതയാണെന്നും ജാതി സെൻസസിനോ ട് മുഖംതിരിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസം, ആചാരം എന്നിവ സംബന്ധിച്ചു നിലവിലെ സർക്കാരുകൾ കൊണ്ടുവന്ന നിയമ ഭേദഗതികൾ മുസ്‌ലിം സമുദായത്തെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ അധ്യാപനത്തിലും നേതൃസ്ഥാനത്തിലും മുസ്‌ലിങ്ങളുടെ പിന്നാക്ക അവസ്ഥ ഭീകരമാണ്. അതിനേക്കാൾ കൂടുതൽ മുസ്‌ലിങ്ങൾ വിവിധ കേസുകളിൽ പിടിക്കപ്പെട്ടു വിചാരണ പോലും ചെയ്യപ്പെടാതെ വിവിധ ജയിലുകളിലുണ്ട്.

ഇന്ത്യ ഇന്ത്യയാകണമെങ്കിൽ എല്ലാ മനുഷ്യർക്കും അവസര സമത്വവും തുല്യതയും പ്രാതിനിധ്യവും ലഭ്യമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി സെൻസസ് നടത്തുക, പ്രാതിനിധ്യം ഉറപ്പാക്കുക എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1500 ഓളം പ്രതിനിവിധികൾ പാളയം അയ്യങ്കാളി ഹാളിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്‍റ് പ്രഫ. ഡോ. പി. നസീറിന്‍റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മെക്ക ഹൗസിന്‍റെ ഉദ് ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം പി നിർവഹിച്ചു.

എൻഡിഎ സർക്കാർ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ കാലചക്രത്തെ പിന്നോട്ട് നയിക്കുന്നതാണ്. വഖഫ് ബോർഡ് നിയമങ്ങളിൽ കൊണ്ടുവന്ന ഭേദഗതികൾ ചിട്ടപ്പെടുത്തിയ സമിതിയുടെ രൂപീകരണത്തിൽ പോലും വേർതിരിവ് കാണിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെക്ക ജനറൽ സെക്രട്ടറി എൻ.കെ. അലി ആമുഖഭാഷണവും കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ അഭിനന്ദന സന്ദേശവും നൽകി. പ്രഫ. ഡോ. ഇ. അബ്ദുൽ റഷീദ് പ്രമേയാവതരണം നടത്തി.

കെ. സോമപ്രസാദ് എക്സ് എംപി, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, സംവരണ സമുദായ മുന്നണി സംസ്ഥാന പ്രസിഡന്‍റ് എസ്. കുട്ടപ്പൻ ചെട്ടിയാർ, മെക്ക മുൻ സംസ്ഥാന പ്രസിഡന്‍റുമാരായ എം.എ. സമദ്, ഡോ. പി.ടി.സെയ്ദുമുഹമ്മദ്, ഡോ. മുഹമ്മദ് യൂസുഫ് നദ്വി, എം.എ. ലത്തീഫ്, എ.എസ്.എ റസാഖ്, അബ്ദുൽ സലാം ക്ളാപ്പന, എൻസി ഫാറൂഖ് എൻജിനീയർ, എ. മഹ്മൂദ് ഡോ. വി. നൗഷാദ് കരുനാഗപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.‌

തുടർന്ന് സംഘടിപ്പിച്ച മീഡിയ കോണ്‍ക്ലേവ് കെ.ടി. ജലീൽ എംഎൽഎയും പ്രാതിനിധ്യ സമ്മേളനം സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണും സമാപന സമ്മേളനം യുഡിഎഫ് കണ്‍വീനർ എം.എം. ഹസനും ഉദ്ഘാടനം ചെയ്തു.