മർദനമേറ്റ് വയോധികൻ മരിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
Wednesday, August 21, 2024 6:32 AM IST
നെടുമങ്ങാട്: മർദനമേറ്റു ചികിത്സയിലിരിക്കെ വയോധികൻ മരിച്ച കേസിലെ പ്രതികളെ നെടുമങ്ങാട് പോലിസ് പിടികൂടി. പൂവത്തൂർ ചുടുകാട്ടിൻ മുകൾ വിഷ്ണു ഭവനിൽ മോഹനൻ ആശാരി (62) ആണ് മർദനമേറ്റ് മരിച്ചത്. ഒന്നാം പ്രതി നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി പെരുക്കം മോഹനൻ എന്ന മോഹനൻ നായർ (67), രണ്ടാം പ്രതി നെടുമങ്ങാട് ചെല്ലാംകോട് വേണു മന്ദിരത്തിൽ ചൊട്ട വേണു എന്ന വേണു ( 63) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 17ന് രാതി 8:30ന് മുക്കോല ജംഗ്ഷനിൽവച്ചാണ് സംഭവ . ഇരട്ടപ്പേരു വിളിച്ചതിനെ തുടർന്നു മൂവരും തമ്മിലുള്ള തർക്കം കൈയാങ്കളിയാവുകയും ഒന്നാം പ്രതിയായ മോഹനൻ, മോഹനൻ ആചാരിയെ പിടിച്ച് തള്ളുകയുമായിരുന്നു.

തുടർന്നു വെയിറ്റിംഗ് ഷെഡിന്‍റെ അരച്ചുമരിൽ വന്നുവീണു പുറകുവശത്തെ കഴുത്തിന്‍റെയും തലയുടെയും ഭാഗത്ത് ഇടിക്കുകയായിരുന്നു. തുടർന്ന് കിടന്ന് കൊണ്ട് വീണ്ടും ഇയാൾ ദേഷ്യപ്പെട്ടതോടെ പ്രതികൾ സംഭവ സ്ഥലത്തുനിന്നും പോയി. അബോധാവസ്ഥയിൽ മൂന്നു മണിക്കൂറോളം മുക്കോലയിൽ മഴ നനഞ്ഞുകിടന്ന ഇയാളെ വിവരമറിഞ്ഞ മകൻ വിഷ്ണുവും അമ്മയും ചേർന്നു രാത്രി വീട്ടിൽ കൊണ്ടുവന്നു. ശേഷം മർദിച്ച രണ്ടുപേരുടെ വിവരങ്ങൾ മോഹനൻ ആശാരി കുടുംബ ത്തോടു പറഞ്ഞു.

ആശുപത്രിയിൽ പോകേണ്ടതില്ലെന്നു പറഞ്ഞ് കിടന്നു. കാലു തണുപ്പ് ബാധിച്ചു ചലിക്കാതായതിനെ തുടർന്നു 18ന് രാവിലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. സ്പൈനൽ കോഡ് തകർന്നിരുന്നു എന്നാണ് ഡോക്ടർ മാർ പറഞ്ഞത്. തുടർന്ന് മെഡിക്കൽ കോളജിൽവച്ച് വയോധി കൻ മരണമടയുകയായിരുന്നു.

കുറ്റസമ്മതം നടത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈഎസ്പി കെ.എസ്. അരുണിന്‍റെ നിർദേശാനുസരണം എസ്എച്ച്ഒ ‌ടി. മിഥുൻ, എസ്ഐമാരായ സന്തോഷ് കുമാർ, ഓസ്ലിൻ ടെന്നിസൺ, നിസാറുദീൻ, എസ്‌സിപി ഓ ബിജു, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.