പൂന്തുറ ഷിബിലി കൊലപാതകം; രണ്ടാം പ്രതിയും അറസ്റ്റില്‍
Wednesday, August 21, 2024 6:32 AM IST
പൂന്തുറ: മുട്ടത്തറ ബീമാപളളി ഈസ്റ്റ് വാര്‍ഡ് സാദ്ദാം നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ശിബിലി(32)യെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.

മുട്ടത്തറ വില്ലേജില്‍ ബീമാപളളി വാര്‍ഡില്‍ ടി.സി - 70 /48 കുന്നുവിളാകം പുരയിടത്തില്‍ ഇനാദിനെ (22) യാണ് അറസ്റ്റ് ചെയ്തത്. ഇനാദ് ഷിബിലി കൊലക്കേസിലെ രണ്ടാം പ്രതിയാണ്. ഈ കേസിലെ ഒന്നാം പ്രതിയായ ഇനാസിനെ (21) യും മൂന്നാം പ്രതിയായ സഖീര്‍ ഖാനെയും (22) കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് പിടികൂടിയിരുന്നു.

ഇനാദിനെ ഞായറാഴ്ച രാത്രി വളരെവൈകി പൂങ്കുളത്തുവച്ചാണ് പിടികൂടിയത്. ഒന്നാം പ്രതിയായ ഇനാസും രണ്ടാം പ്രതിയായ ഇനാദും സഹോദരങ്ങളാണ്. മൂന്നാം പ്രതിയായ സഹീര്‍ ഖാന്‍ ഒന്നും രണ്ടും പ്രതികളുടെ അടുത്ത സുഹൃത്താണ്. കൊലചെയ്യപ്പെട്ട ഷിബിലി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ഗൂണ്ടാ ലിസ്റ്റില്‍ ഉള്‍പ്പട്ടയാളുമാണ്. ഷിബിലിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇനാസും ഇനാദും.

കൊലചെയ്യപ്പെട്ട ഷിബിലിയും ഒന്നാംപ്രതി ഇനാസും തമ്മിലുളള വ്യതക്തി വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു ഷിബിലിയെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഭവശേഷം തമിഴ്‌നാട്ടിലേയ്ക്കു രക്ഷപ്പെട്ട ഇനാസിനെ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് തിരുനെല്‍വേലിയിലെ ഉറവിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

രണ്ടും മൂന്നും പ്രതികൾ മത്സ്യബന്ധന ബോട്ടുകളില്‍ ഉള്‍ക്കടലിലേയ്ക്കു മുങ്ങിയെങ്കിലും കോസ്റ്റല്‍ പോലീസിന്‍റെ സഹായത്തോടെ കടലിൽ തെരച്ചിൽ നടത്തിയതതോടെ ഇരുവരും കരയിലേക്കുതന്നെ മടങ്ങി. തുടർന്നാണ് ഇരുവരുടേയും അറസ്റ്റ് നടന്നത്. പിടിയിലായ ഇനാദിനെ പോലീസ് കോടതിയില്‍ ഹാജരാക്കി.