അമീബിക് മസ്തിഷ്ക ജ്വരം: കാവിന്‍കുളം ഉപയോഗിക്കുന്നതിലെ നിയന്ത്രണം തുടരുന്നു
Tuesday, August 20, 2024 6:15 AM IST
നെയ്യാറ്റിന്‍കര: അതിയന്നൂര്‍ പഞ്ചായത്തില്‍ യുവാവ് മസ്തിഷ് കജ്വരം ബാധിച്ചു മരണമടഞ്ഞതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കാവിന്‍കുളം ഉപയോഗിക്കുന്നതിലെ നിയന്ത്രണം ഇപ്പോഴും തുടരുന്നതായി പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. സുനില്‍കുമാര്‍ അറിയിച്ചു.

മരുതംകോട് വാര്‍ഡിലെ കാവിന്‍കുളത്തില്‍ കുളിച്ചതിനെത്തുടര്‍ന്ന് മറ്റു ചിലര്‍ക്കും മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമായെന്ന സംശയം പരക്കെ ഉയര്‍ന്നതോടെയാണ് പൊതുജനങ്ങള്‍ കുളത്തില്‍ ഇറങ്ങരുതെന്നു പഞ്ചായത്ത് അധികൃ തർ കര്‍ശനമായി നിര്‍ദേശം പുറ പ്പെടുവിച്ചത്. ഇതേ തുടർന്നു കുളത്തിനുചുറ്റും വേലികെട്ടി അടയ്ക്കുകയും ചെയ്തിരുന്നു.

കുളത്തിലെ ജലത്തിന്‍റെ സാന്പിള്‍ ശേഖരിച്ചതിന്‍റെ ആദ്യഫലം നെഗറ്റീവായിരുന്നുവെങ്കിലും രോഗാണുക്കളുടെ സാന്നിധ്യം കുളത്തിൽ ഇല്ലായെന്ന പരിശോധനാഫലം പക്ഷെ, പൂര്‍ണമായി അംഗീകരിക്കപ്പെട്ടില്ല. പിന്നീട് ജലത്തിന്‍റെ സാന്പിള്‍ വീണ്ടും ശേഖരിച്ചുവെങ്കിലും ഫലം ഇതുവരെ വന്നിട്ടില്ലായെന്നും പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.

പലരിലും അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമായെന്ന അഭ്യൂഹം വല്ലാതെ പരന്നതോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാന്പ് നടത്താമെന്ന് തീരുമാനിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച തീയതിയില്‍ തീരുമാനമായിട്ടില്ലെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.